Kerala
ആര്‍.സി.ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സും നിറയുന്നു; ആര്‍.ടി.ഓഫീസിലെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍

പുതിയതും പഴയതുമായ ആര്‍.സി ബുക്കുകള്‍, സാധാരണ ഡ്രൈവിങ് ലൈസന്‍സുകള്‍… വാഹനമോടിക്കുന്ന ഓരോരുത്തരും ഏറെ പ്രാധാന്യത്തോടെ സൂക്ഷിക്കുന്ന ഈ രേഖകളുടെ ഒരു കൂന കാണാം എറണാകുളം ആര്‍.ടി.ഓഫിസിലെത്തിയാല്‍. ഇതില്‍ 2020ല്‍ രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ വരെ ആര്‍.സി. ബുക്കുകളുണ്ട്. കൂട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് മുന്‍പ് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് കാണാം.
ഓഫിസില്‍ നിന്ന് തപാല്‍ മുഖേന ഉപഭോക്താക്കള്‍ക്ക് അയച്ചതും അവകാശികളെ കണ്ടെത്താന്‍ കഴിയാതെ തപാല്‍വകുപ്പ് മടക്കിയതുമായ രണ്ടായിരത്തോളം ആര്‍.സി.ബുക്കും 500 ഓളം ഡ്രൈവിങ് ലൈസന്‍സുമാണ് ആര്‍.ടി. ഓഫീസിനകത്തെ മൂലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.
സ്ഥലപരിമിതി കാരണം ഇവ സൂക്ഷിക്കാനിടമില്ലാതെ വലയുകയാണ് ആര്‍.ടി. ഓഫീസ് ജീവനക്കാര്‍. രജിസ്ട്രേഡ് തപാലുകളാണ് മടങ്ങിയെത്തിയിട്ടുള്ളത്. വിലാസം കണ്ടെത്താന്‍ കഴിയാത്തതാണ് തപാല്‍ വകുപ്പ് മടക്കാന്‍ കാരണം. ചില വീടുകളില്‍ ആള്‍ താമസമില്ലെന്നും പോസ്റ്റോഫീസ് ജീവനക്കാര്‍ പറയുന്നു. ഇവ സൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിനാണ്.
മടങ്ങിവരുന്ന ആര്‍.സി. ബുക്കുകളും ഡ്രൈവിങ്ങ് ലൈസന്‍സും കൊണ്ട് നിറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്
പുതിയ വാഹനങ്ങളുടേതടക്കം ആര്‍.സി.രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉടമസ്ഥാവകാശം മാറാന്‍ നല്‍കിയവയും വാഹനവായ്പ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കിയതും ഈ പെട്ടികളില്‍ ഉടമയെ കാത്ത് കിടപ്പാണ്.
അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെ പിശകുകളാണ് തപാല്‍ തിരിച്ച് മടങ്ങാന്‍ കാരണമാകുന്നത്. തിരിച്ചറിയല്‍ രേഖകളിലെ അഡ്രസ്സിലേക്കാണ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്. ഇതില്‍ തെറ്റുള്ളതിനാലാണ് തപാല്‍ മടങ്ങാന്‍ കാരണമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
അപേക്ഷയില്‍ കൃത്യമായ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖകളിലെ വിലാസത്തിലേക്കാണ് മോട്ടോര്‍ വാഹനവകുപ്പ് ആര്‍.സി. ബുക്കും ഡ്രൈവിങ് ലൈസന്‍സും മാറ്റുന്നത്. മേല്‍വിലാസത്തിലെ തെറ്റുകള്‍ കാരണം ആര്‍.സി.യും ലൈസന്‍സും ലഭിക്കാത്തവര്‍ക്ക് എറണാകുളം ആര്‍.ടി. ഓഫീസില്‍ (കളക്ടറേറ്റ് രണ്ടാം നില) നേരിട്ടെത്തി ഇതു വാങ്ങാം, തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നു മാത്രം.
ഉടമ സ്ഥലത്തില്ലെങ്കില്‍ ബന്ധുക്കള്‍ക്കോ അംഗീകാരപ്പെടുത്തിയവര്‍ക്കോ രേഖകള്‍ കൈപ്പറ്റാം. ഉടമ നല്‍കുന്ന അനുമതി പത്രം, രണ്ടുപേരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും ഒരു കോപ്പിയും എന്നിവ ഹാജരാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
സ്മാര്‍ട്ട് ലൈസന്‍സ് മടങ്ങിയോ? എങ്കില്‍ വിട്ടോ, തേവരയിലേക്ക്…
വിലാസത്തിലെ പിശകുകാരണമോ മറ്റോ നിങ്ങളുടെ സ്മാര്‍ട്ട് ലൈസന്‍സ് പോസ്റ്റ് ഓഫിസില്‍ നിന്ന് മടങ്ങിയതായി വിവരം ലഭിച്ചോ? എങ്കില്‍, ആര്‍.ടി ഓഫിസുകളില്‍ ചെന്നാല്‍ നേരിട്ടു കൈപ്പറ്റാമെന്ന് കരുതേണ്ടട്ടോ. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെ ഏഴ് സുരക്ഷ ഫീച്ചറുകളുള്ള സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് ആര്‍.ടി. ഓഫീസുകളില്‍ വന്നിട്ട് കാര്യമില്ല.
സംസ്ഥാനത്തേക്കുള്ള സ്മാര്‍ട്ട് ലൈസന്‍സ് വിതരണം എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റില്‍ വെച്ചാണ്. പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് തപാല്‍ വഴി വിതരണം ചെയ്യാനാകാതെ മടങ്ങിയാല്‍ ഏതു ജില്ലക്കാരനായാലും തേവരയിലെ ഈ കേന്ദ്രത്തിലെത്തി കൈപ്പറ്റേണ്ടി വരും. 14 ജില്ലകളിലെയും മുഴുവന്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളും തയ്യാറാക്കുന്നത് ഇവിടെയാണ്.
നേരത്തെ വിലാസം തെറ്റി തപാല്‍ വകുപ്പ് ലൈസന്‍സ് മടക്കിയാല്‍ അപേക്ഷകന് അതാത് ആര്‍.ടി. ഓഫീസുകളിലെത്തി കൈപ്പറ്റാമായിരുന്നു. വിലാസം തെറ്റുകയോ വീട് അടഞ്ഞു കിടക്കുകയോ ചെയ്താല്‍ പോസ്റ്റ്മാനു ബന്ധപ്പെടാനാണ് ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നത്.
ഇതുകൂടി തെറ്റിയാല്‍ ലൈസന്‍സ് തേവര കേന്ദ്രത്തിലേക്ക് മടക്കും. പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ വിലാസവും ഫോണ്‍ നമ്പറും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവൂയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Kerala
തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്


തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Kerala
മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ


കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.
2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.
പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. 50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.
Kerala
കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച് കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം


വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്