Connect with us

Kerala

ട്രെയിനുകൾക്ക് ഇനി പുതിയ സമയം; ആലപ്പുഴ – കണ്ണൂർ എക്‌സ്‌പ്രസ് വൈകും

Published

on

Share our post

കൊച്ചി: ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 20 മുതലാണ് സമയമാറ്റം നടപ്പിലാക്കുക. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. 22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, 16307 ആലപ്പുഴ – കണ്ണൂർ എക്സ്‌പ്രസിനെക്കാൾ മുമ്പ് ആലപ്പുഴയിൽ നിന്നും പുറപ്പെടും. 

ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന പുതിയ സമയം

16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്സ്

ആലപ്പുഴ (15.50), ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൌൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ‌ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05)

22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ്

എക്സ്പ്രസ്സ്, ആലപ്പുഴ (15.20) , ചേർത്തല (15.39), തുറവൂർ (15.50), എറണാകുളം ജംഗ്ഷൻ (16.50), എറണാകുളം ടൌൺ (17.03), ആലുവ (17.26), അങ്കമാലി (17.39), ചാലക്കുടി (17.54) , ഇരിഞ്ഞാലക്കുട (18.04), തൃശ്ശൂർ (18.28), പൂങ്കുന്നം (18.34), വടക്കാഞ്ചേരി 18.53 (19.17), ഒറ്റപ്പാലം(19.21), പാലക്കാട് (19.47), പൊടനൂര്‍ (21.13), കോയമ്പത്തൂര്‍ (21.27), തിരുപ്പൂര്‍ (22.13), ഈറോഡ് (23.05), സേലം (00.02), ജൊലാര്‍പ്പെട്ടൈ (1.48), കട്പടി (2.58), ആറക്കോണം (3.48), അവടി (4.28), പെരമ്പൂര്‍ (4.43), ചെന്നൈ സെന്‍ട്രല്‍ (5.15)

16346 നേത്രാവതി എക്‌സ്പ്രസ്

എറണാകുളം ജംഗ്ഷന്‍ (13.10), ആലുവ (13.38), ഡിവൈന്‍ നഗര്‍ (14.00), തൃശൂര്‍ (14.30). 22643 എറണാകുളം മഡ്‌​ഗാവ് എക്‌സ്പ്രസ് ആലുവയില്‍ എത്തുന്ന സമയം (13.50), തൃശൂര്‍ (14.40). 22643 എറണാകുളം-പട്‌ന എക്പ്രസ് എറണാകുളം ജംഗ്ഷന്‍ (17.20), ആലുവ (17.45), തൃശൂര്‍ (18.40), പാലക്കാട് (20.12), കോയമ്പത്തൂര്‍ (21.47), തിരുപ്പൂര്‍ (22.33), ഈറോഡ്(23.15), സേലം (00.12), ജൊലാര്‍പെട്ടൈ (2.03), കട്പടി (3.15), പെരമ്പൂര്‍(5.15).


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!