Connect with us

THALASSERRY

ഏക സിവിൽകോഡ്‌ സെമിനാർ മൂന്നിന്‌ തലശേരിയിൽ

Published

on

Share our post

തലശേരി : ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൂന്നിന്‌ തലശേരി കോ –ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ്‌ ഉയർത്തുന്ന പ്രശ്‌നങ്ങൾ’ വിഷയത്തിൽ വടവതി വാസു പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ വൈകിട്ട്‌ നാലിന്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ മൊഈനലി ശിഹാബ്‌ തങ്ങൾ, എൻ. അലി അബ്ദുള്ള, പി.കെ. ഉമ്മർ മൗലവി കോയ്യോട്, ധർമ ചൈതന്യ സ്വാമികൾ, ഫാദർ ഡോ. ജോസഫ്‌ മുട്ടത്ത്‌ കുന്നേൽ, കെ. ശാന്തകുമാരി എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, എം.വി. ജയരാജൻ, സി.എൻ. ചന്ദ്രൻ, കെ.പി. മോഹനൻ എം.എൽ.എ, അഡ്വ. പി.വി. സൈനുദ്ദീൻ, ഡോ. ഷീന ഷുക്കൂർ, അഡ്വ. പി.എം. സുരേഷ്‌ബാബു, കാസിം ഇരിക്കൂർ, അഡ്വ. മാത്യു കുന്നപ്പള്ളി, യു. ബാബു ഗോപിനാഥ്‌ എന്നിവർ സംസാരിക്കും. 

കർണാടക തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ പിന്നാലെ ഭോപ്പാലിൽ ചേർന്ന ബി.ജെ.പി യോഗത്തിലാണ്‌ ഏക സിവിൽകോഡിനായുള്ള വാദം പ്രധാനമന്ത്രി അവതരിപ്പിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്ത്‌ മത ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന അജൻഡയാണ്‌ ഇതിനുപിന്നിൽ. ഭരണഘടനാ നിർമാതാക്കൾ രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യം ഉൾക്കൊണ്ടാണ്‌ വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാൻ അനുവദിച്ചത്‌.

ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, പാഴ്‌സി, സിഖ്‌, ബുദ്ധ, ജൈന തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്ര സമൂഹങ്ങൾക്കും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, പാരമ്പര്യാവകാശം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം എന്നിവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ്‌ നിലവിലുള്ള വ്യക്തിനിയമങ്ങളിലുള്ളത്‌. ഒറ്റയടിക്ക്‌ ഇതെല്ലാം അവസാനിപ്പിച്ച്‌ ഏക നിയമം അടിച്ചേൽപിക്കുന്നത്‌ സാമൂഹ്യമായി വലിയ പ്രത്യാഘാതം സൃഷ്ടക്കും. ഈ സാഹചര്യത്തിലാണ്‌ ഏക സിവിൽകോഡ്‌ ഉയർത്തുന്ന പ്രശ്‌നങ്ങൾ വിശദമായി പരിശോധിക്കുന്ന സെമിനാറിന്‌ തലശേരി വേദിയാകുന്നത്‌. ജൂലൈ 19ന്‌ നടത്താൻ നിശ്‌ചയിച്ച സെമിനാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ്‌ മാറ്റിയത്‌.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!