Connect with us

IRITTY

പുനരധിവാസകേന്ദ്രത്തിലെ ദുരിതജീവിതം: ആറളം ഫാമിലെ കഥ പറഞ്ഞ് ‘ആനേ കി സംഭാവന ഹേ”

Published

on

Share our post

കണ്ണൂർ : ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ മനുഷ്യരുടെ ജീവിതം ഡോക്യുമെന്ററിയാക്കി കരുവഞ്ചാൽ കൂളാമ്പി സ്വദേശി ജിബീഷ് ഉഷ ബാലൻ.ആറളം ഫാമിലെ പുനരധിവാസമേഖലയിൽ കഴിയുന്ന അയ്യായിരത്തിലധികം വരുന്നവരുടെ ജീവിതം ചിത്രീകരിക്കുന്ന ‘ആനേ കി സംഭാവന ഹേ’ എന്ന ‌‌ ഈ ചിത്രം ഈ വർഷത്തെ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ഒഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

താൻ ഉൾപ്പെടുന്ന ഒരു വിഭാഗത്തിന്റെ ജീവിതമാണ് ഡോക്യുമെന്ററിയെന്ന് ബി.എസ്. സി വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻ‌് ജേർണലിസം ബിരുധദാരി കൂടിയായ ജിബീഷ് പറഞ്ഞു.കഴി‌ഞ്ഞ 18 വർഷത്തിനിടയിൽ സ്കൂൾകുട്ടി ഉൾപ്പെടെ 14 ജീവനുകളാണ് ആറളം ഫാമിൽ കാട്ടാനകൾ അപഹരിച്ചത്.

ആനേ കീ സംഭാവനാ ഹേ എന്ന പേരും ഇതുമായി ബന്ധപ്പെട്ട് നൽകിയതാണ്.ആഗസ്ത് എട്ടിന് തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയിലാണ് 31 മിനുറ്റും 31 സെക്കന്റും ദൈർഘ്യമുള്ള ഡോക്യുമെന്ററി ആദ്യമായി പ്രദർശിപ്പിക്കുന്നത്.നജ്ജാ അബ്ദുൽ കരീമും ജിബീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

ബിനോയ് പുലാക്കോട് (എഡിറ്റർ ),റിഥിൻ ഫർഹീൻ,​ആൻലി ജോസഫ് (ക്യാമറ ) ഹാസിം ഉസ്മാൻ( അസോസിയേറ്റ് എഡിറ്റർ),വിഷ്ണു ദാസ് (മ്യൂസിക് ), നിധീഷ് ലോഹിതാക്ഷൻ (കളറിസ്റ്റ് ) പി .കെ.മഹേഷ് , ടിജോ തോമസ്, ശരത് പയ്യാവൂർ എന്നിവരും ചിത്രത്തിന് പിന്നിലുണ്ട്.
ആറളം ഫാമിൽ കഴിയുന്ന മനുഷ്യരുടെ മാത്രമല്ല ആദിവാസികൾ എന്ന പേരിൽ ജീവിക്കേണ്ടിവരുന്ന എല്ലാ മനുഷ്യർക്കും മുന്നേറ്റപരമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്- ജിബീഷ്


Share our post

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

IRITTY

തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.


Share our post
Continue Reading

IRITTY

ഇരിട്ടിയിൽ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

Published

on

Share our post

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷുവിന് പൊട്ടിക്കാനായി വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിഎത്തിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Share our post
Continue Reading

Trending

error: Content is protected !!