Kannur
രാത്രി പല വീടുകളിലും അജ്ഞാതൻ എത്തുന്നു, പേടിയുടെ കരിമ്പടം ചുറ്റി നാട്; ഒന്നിലധികം ആളുകൾ ഉണ്ടാകാമെന്ന് നാട്ടുകാർ

പ്രാപ്പൊയിൽ വെസ്റ്റ് : ‘നേരത്തേ രാത്രി 11.30 വരെ അങ്ങാടികളിൽ ആളുകളുണ്ടായിരുന്നു. ഇപ്പോൾ വൈകിട്ട് 6 ആകുമ്പോഴേക്കും വീട്ടിൽ നിന്നു വിളിവരും. സ്ത്രീകളും കുട്ടികളുമായിരിക്കും അങ്ങേതലയ്ക്കൽ. പേടിയോടെയായിരിക്കും വിളിക്കുന്നത്. കോവിഡ് കാലം പോലെയായി ജീവിതം’ അജ്ഞാതന്റെ വിളയാട്ടം വ്യാപകമായ പ്രാപ്പൊയിൽ ഭാഗത്തു പരിശോധന നടത്താനിറങ്ങിയ നാട്ടുകാരിലൊരാൾ പറഞ്ഞ വാക്കുകളാണിത്.
11 ദിവസമായി തുടരുന്ന ആശങ്ക, രാത്രി 9 മുതൽ പുലർച്ചെ 5.30 വരെ ഏതു വീടിന്റെ ജനലിലും ഭിത്തിയിലും അജ്ഞാതൻ സാന്നിധ്യമറിയിക്കാം. ആദ്യം കുടയും വസ്ത്രങ്ങളും മടക്കിവയ്ക്കുകയും ബൾബ് ഊരി വയ്ക്കുകയും ചെയ്തിരുന്നയാൾ ഇപ്പോൾ ബ്ലാക്ക്മാൻ എന്ന് എഴുതിവെച്ച ശേഷമാണ് മടങ്ങുന്നത്. വീടുകളിൽ കൗമാരക്കാർ പോലും ആശങ്കയിലാണെന്നു നാട്ടുകാർ പറയുന്നു.
ഒറ്റയ്ക്ക് കിടന്നിരുന്ന പലരും മാതാപിതാക്കളുടെ കൂടെയായി ഉറക്കം. വീടിന്റെ പരിസരത്തുനിന്നുള്ള ചെറിയ ശബ്ദത്തിൽ പോലും ആശങ്ക മുഴങ്ങുന്നു. അനാവശ്യമായി ടോർച് തെളിക്കരുത് എന്നാണ് തിരച്ചിൽ സംഘങ്ങൾക്കുള്ള പ്രധാന നിർദേശം. വീടിനടുത്തുള്ള പറമ്പിലെ ആ വെളിച്ചം മതി പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കാൻ എന്നതിനാലാണത്.
ഭയാന്തരീക്ഷം സൃഷ്ടിക്കുന്നത് അതിഥിത്തൊഴിലാളികളായിരിക്കാം എന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ നാടും പൊലീസും. എന്നാൽ ഇംഗ്ലിഷിലും മലയാളത്തിലും ‘ബ്ലാക്ക്മാൻ’ എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ അന്വേഷണം പലവഴിക്കായി.
4 ദിവസത്തിലധികമായി പ്രദേശത്തെ യുവാക്കൾ രാത്രി മുതൽ പുലർച്ചെ 6 വരെ കാവൽ നിൽക്കുകയാണ്. എന്നാൽ തിരച്ചിൽ സംഘങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൃത്യമായി അജ്ഞാതൻ എത്തുന്നതിനാൽ ഒന്നിലധികം ആളുകൾ ഉണ്ടാകാം എന്ന നിഗമനത്തിലാണു നാട്ടുകാർ.
അജ്ഞാതന്റെ മറ ഇരുട്ട്
രാത്രി 8.30 മുതലുള്ള ഒരു മണിക്കൂറിൽ പ്രാപ്പൊയിൽ ഭാഗത്തു മാത്രം വൈദ്യുതി പോയത് പത്തിലേറെ തവണ. പകലും രാത്രിയും ഇടവേളകളില്ലാതെ വൈദ്യുതി മുടക്കം ഇവിടെ പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ഇരുപതിലധികം ജീവനക്കാരുള്ള ചെറുപുഴ സബ് സ്റ്റേഷനിൽ ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഫലം കണ്ടിട്ടില്ല. തിരച്ചിൽ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങും. ആ ഇടവേളയിലാണ് പല വീടുകളിലും അജ്ഞാതൻ എത്തുന്നതെന്ന് തിരച്ചിലിലുള്ള യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു.
തിരച്ചിൽ മുറുകും
സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ വ്യാപിപ്പിക്കാൻ ചെറുപുഴ എസ്എച്ച്ഒ: ടി..പി.ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചിട്ടുണ്ട്. ഒറ്റ വാട്സാപ് ഗ്രൂപ്പ് വഴി തിരച്ചിൽ നിർദേശങ്ങൾ നൽകിയിരുന്നതിനു പകരം പരസ്പരം അറിയാവുന്നവർ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകളിലൂടെ വിവരങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ലഭിച്ച സി.സി.ടി.വി ദൃശ്യം ഉപയോഗിക്കാനാവാതെ വന്ന സാഹചര്യത്തിൽ അങ്ങാടികളിലെ ക്യാമറകൾ റോഡിലേക്ക് സ്ഥാപിക്കാനും ദൃശ്യത്തിന്റെ വ്യക്തത ഉറപ്പ് വരുത്താനും തീരുമാനമായി.
Kannur
കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു


കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kannur
തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത


കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.
തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.
Kannur
കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്


കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്