IRITTY
നിർദ്ദിഷ്ട കുന്നോത്ത് വ്യവസായ പാർക്ക്: പത്ത് ദിവസത്തിനകം സ്ഥലപരിശോധന നടത്തും- മന്ത്രി പി. രാജീവ്

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന് അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത് ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക് കീഴിൽ കുന്നോത്ത് പത്തേക്കർ സ്ഥലത്ത് തുടങ്ങുന്ന വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ച ആദ്യ സംരംഭമായ ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കറി പൗഡർ നിർമ്മാണ യൂണിറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തെ സുഗന്ധ വ്യഞ്ജനങ്ങളുടെ ഹബ്ബാണ് കേരളമെന്നും കാർഷിക, വ്യവസായ രംഗത്ത് കേരളത്തിന്റെ വളർച്ചാ സാധ്യതകൾ ഏറെയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം ലക്ഷ്യമിട്ട ഒരു ലക്ഷത്തിന് പകരം 1,39,000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. സ്‌ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച 45000 സംരംഭങ്ങളാണ് ഇതിലെ സവിശേഷത. വ്യവസായ എസ്റ്റേറ്റിന് മൂന്ന് കോടിയുടെ ധനസഹായവും സമയബന്ധതിമായി അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എസ്റ്റേറ്റിൽ തുടങ്ങുന്ന സംരംഭങ്ങൾക്കെല്ലാം ഏകജാലകം വഴി ലൈസൻസും നൽകും. നിർദ്ദിഷ്ട കുന്നോത്ത് വ്യവസായ പാർക്കിന് സർക്കാർ വ്യവസായ പാർക്ക് പദവിയും നൽകുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരെ ഉൾപ്പെടുത്തിയാണ് പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നത്. കറി പൗഡർ യൂണിറ്റിൽ നിന്നുള്ള 15 ഇനം ഉൽപ്പന്നങ്ങൾ മന്ത്രി വിപണിയിൽ ഇറക്കി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു. അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി അധ്യക്ഷനായി. കേരള കാർഷിക സർവകലാശാലയിലെ
ഡോ. കെ.പി. സുധീർ മുഖ്യഭാഷണം നടത്തി. എം.എൽ.എ.മാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ എ.എസ്. ഷിറാസ്, പ്രൊഡ്യൂസർ കമ്പനി എം.ഡി ഫാ. ബെന്നി നിരപ്പേൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്‌കുമാർ, ഫാ. അഗസ്റ്റിൽ പാണ്ട്യംമാക്കൽ, കെ എസ് സുഭാഷ്‌രാജൻ, പി.ടി. ജോസ്, ഫാ. ലൂക്കോസ് മാടശ്ശേരി എന്നിവർ സംസാരിച്ചു. സംരംഭം നിർമ്മിച്ച കറി പൗഡറുകൾ, ചക്ക, ജാതിക്ക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായി.
IRITTY
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
IRITTY
അപകടക്കെണിയായി നവീകരിച്ച ഇരിട്ടി-പേരാവൂർ റോഡ്

ഇരിട്ടി :നവീകരണം നടന്നതോടെ റോഡിൽ നിത്യവും ഉണ്ടാകുന്നത് നിരവധി അപകടങ്ങൾ. ആകെത്തകർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു പതിറ്റാണ്ടിന് ശേഷം നവീകരണ പ്രവർത്തി നടന്നതോടെ റോഡ് പൊങ്ങിയതും അരികുകളുടെ ഭാഗത്ത് വൻ ഗർത്തങ്ങൾ ഉണ്ടായതുമാണ് നിരന്തരം അപകടങ്ങൾക്കു കാരണമാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്ബോൾ റോഡിൽ നിന്നും തെന്നിമാറി ഇത്തരം ഗർത്തങ്ങങ്ങളിൽ വീഴുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നിത്യവും നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണം ഒന്നും സംഭവിക്കാതെ യാത്രക്കാർ രക്ഷപ്പെടുന്നതിനാലാണ് വലിയ വാർത്തയാവാതെ പോകുന്നത്.
ഞായറാഴ്ച ഉച്ചയോടെ പേരാവൂർ ഭാഗത്തുനിന്നും വരികയായിരുന്ന സ്ത്രീകൾ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. പയഞ്ചേരി വായനശാലക്കു സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ റോഡരികിലെ കുഴിയിലേക്ക് കാറിന്റെ ടയർ ഇറങ്ങിപ്പോവുകയും സമീപം റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. റോഡിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിടുകയാണ്. റോഡിൻ്റെ അപകടാവസ്ഥ വാർത്തയായതോടെ ഇത്തരം കുഴികൾ മൂടുക എന്ന ലക്ഷ്യത്തോടെ റോഡരികിൽ പലയിടങ്ങളിലായി മണ്ണ് കൊണ്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പ്രവൃത്തികളൊന്നും നടന്നില്ല. രാപ്പകലില്ലാതെ മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനോട് അധികൃതർ കാണിക്കുന്നത് വലിയ അനാസ്‌ഥയാണ്. നിത്യവും ഞങ്ങൾ അപകടങ്ങൾ കണ്ട് മടുത്തെന്നും ഇതിനു അടിയന്തിര പരിഹാരം കണമെന്നുമാണ് റോഡരികിലെ താമസക്കാരും പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്‌ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്