IRITTY
ഒമ്പതാണ്ടിനിപ്പുറവും ദിയ ഫാത്തിമ കാണാമറയത്ത്

ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ – ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്പതാണ്ട്.
പൊന്നോമനയുടെ വരവും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കയാണ് മാതാപിതാക്കൾ. മകളുടെ തിരോധാനം സംബന്ധിച്ച് ഇരുട്ടിൽ തപ്പുന്ന പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് നയത്തിൽ രോഷം കൊള്ളുകയാണ് ഇവർ.
ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെ മകളായ ദിയ ഫാത്തിമയെ 2014 ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. അന്ന് രാവിലെ മുതൽ ഉണ്ടായ തോരാത്ത മഴയിൽ വീടിനടുത്തു കൂടിയുള്ള കൈത്തോടിലെ വെള്ളത്തിൽ അബദ്ധത്തിൽ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്.
ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസും പുഴകളിലും മറ്റിടങ്ങളിലും ആഴ്ചകളോളം തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിച്ചവെച്ചു നടക്കാൻ പഠിച്ചു വരുന്ന തങ്ങളുടെ പൊന്നുമോൾ വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാൻ ഒമ്പതു വർഷം പിന്നിടുമ്പോഴും മാതാപിതാക്കൾക്ക് സാധിച്ചിട്ടില്ല.
കാണാതാകുമ്പോൾ കുട്ടിയുടെ ദേഹത്ത് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല.
മകളുടെ തിരോധാനം സംബന്ധിച്ച് ഹൈകോടതി അഭിഭാഷകൻ അരുൺ കാരണവർ മുഖേന കുട്ടിയുടെ പിതാവ് 2016ൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിന്റെ ഭാഗമായി 2017 ആഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി ദിനേശ് കശ്യപിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രേമരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പുതിയ വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ കാണാതായ ദിയ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികൾക്കും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കടക്കു മുന്നിൽ നിൽക്കുന്നതായ സി.സി ടി.വി ദൃശ്യം പുറത്തുവന്നു.
ഇതുസംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം തയാറായിട്ടില്ല. കഴിഞ്ഞദിവസം ആലുവയിൽ നടന്ന നാടിനെ നടുക്കിയ കുട്ടിയുടെ കൊലപാതക വാർത്ത കൂടി ചേർത്തുവെച്ചാൽ അങ്കമാലിയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പല സംശയങ്ങൾക്കും ഇടനൽകുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവൻ ഉൾപ്പെടെ സംഘത്തിലെ പല ഉദ്യോഗസ്ഥരും സർവിസിൽനിന്ന് വിരമിച്ചു.മകളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കാണിച്ച് ഏതാനും മാസം മുമ്പ് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ദിയ ഫാത്തിമയുടെ മാതാപിതാക്കൾ.
പ്രധാനമന്ത്രി, മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവർക്കും രണ്ടു മാസം മുമ്പ് പരാതിയും നൽകിയിട്ടുണ്ട്.കീഴ്പ്പള്ളിയിലെ കോഴിയോട്ടെ വീട്ടിൽനിന്നും താമസം മാറി നാല് മക്കൾക്കൊപ്പം പുതിയങ്ങാടി ടൗണിനടുത്താണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
IRITTY
തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.
IRITTY
ഇരിട്ടിയിൽ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷുവിന് പൊട്ടിക്കാനായി വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിഎത്തിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്