Connect with us

Kerala

കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം; 15,000 രൂപ വേതനം

Published

on

Share our post

എടപ്പാൾ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികകളിൽ ഇനി കരാർനിയമനം മാത്രം. പ്രതിമാസം പരമാവധി 15,000 രൂപ വേതനം നൽകി അധ്യാപകരെ നിയമിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഇതിൽ പ്രതിഷേധം ശക്തമാവുകയാണ്.

തദ്ദേശസ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതിയിലെ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട സബ്‌.സി.ഡി, സഹായധനം എന്നിവ സംബന്ധിച്ച പരാമർശത്തിലാണ് കായികാധ്യാപകരെ നിയമിക്കാനുള്ള പുതിയ മാർഗരേഖയും ഉൾപ്പെടുത്തിയത്. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കായികാധ്യാപകരില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു അധ്യയനവർഷം പരമാവധി പത്തുമാസത്തേക്ക് പ്രതിമാസം 15,000 രൂപ വേതനത്തിൽ മാത്രം നിയമിക്കാമെന്നാണ് നിർദ്ദേശം. ഇതിനുള്ള അധികാരം പഞ്ചായത്തുകൾക്കാണ് നൽകിയിട്ടുള്ളത്.
ബി.പി.എഡ്‌, എം.പി.എഡ്‌. തത്തുല്യ യോഗ്യതയുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കേണ്ടത്. കേരള സ്പോർട്‌സ് കൗൺസിൽ ശുപാർശയുടെകൂടി അടിസ്ഥാനത്തിലാണ് ഇവരുടെ യോഗ്യതയും വേതനവും തദ്ദേശസ്വയംഭരണ വകുപ്പ് നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. വനിതകളെ ജൂഡോ, കരാട്ടെ, യോഗ എന്നിവ പരിശീലിപ്പിക്കാനും ഇതേ മാനദണ്ഡം തന്നെയാണ് പാലിക്കേണ്ടത്.
കൂലിത്തൊഴിലാക്കുന്നതിൽ പ്രതിഷേധം

ശാസ്ത്രീയമായും കാലോചിതമായും തസ്തികാനിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ കേവലം കൂലിത്തൊഴിലായി കായികാധ്യാപക തസ്തികയെ മാറ്റാനുള്ള നീക്കമാണിതെന്ന് കായികാധ്യാപക സംഘടനകൾ ആരോപിച്ചു.

കായിക വിദ്യാഭ്യാസത്തിനായി നീക്കിവെച്ച സമയം മറ്റു പഠനപ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കുന്ന സർക്കാർതന്നെ കായികവിദ്യാഭ്യാസത്തെ പേരിനുള്ളതാക്കി മാറ്റാനുള്ള നീക്കം നടത്തുന്നതും പ്രതിഷേധാർഹമാണെന്നും കായികാധ്യാപകർ പറയുന്നു.

Share our post

Kerala

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

Published

on

Share our post

2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച്‌ നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച്‌ നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Kerala

മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്

Published

on

Share our post

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ലപകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും മാർച്ച് ഒന്ന് മുതൽ ആധാർ അധിഷ്ഠിതമായി മാത്രമേ ലഭ്യമാകൂ ( ഉദാഹരണം ; ഓണർഷിപ്പ് മാറ്റൽ , ലോൺ ചേർക്കൽ , ലോൺ ഒഴിവാക്കൽ എന്നിങ്ങനെ തുടങ്ങിയവ ).വാഹന സംബന്ധിച്ച കള്ളത്തരങ്ങളും , വ്യാജ ഡോക്യുമെന്റുകൾ തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട മറ്റു തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകാതിരിക്കുന്നതിനും ആധാർ അധിഷ്ഠിത സർവ്വീസ് വരുന്നതോടുകൂടി സാധിക്കും. വണ്ടിയുടെ ഉടമസ്ഥൻ ആരാണോ അദ്ദേഹത്തിൻറെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെയാകണം ആർസിയിലും രേഖപ്പെടുത്തിയിരിക്കേണ്ടത്. അല്ലാത്തപക്ഷം വാഹന സംബന്ധമായ എല്ലാ സേവനങ്ങളും തടസ്സപ്പെടുന്നതായിരിക്കും .

ആയതിനാൽ സ്വന്തം പേരിൽ വാഹനമുള്ള എല്ലാവരും അടിയന്തരമായി തങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ ആർസിയിലും നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.ഇതിനായി parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ, വെബ്സൈറ്റ് വഴി സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ വഴിയോ ചെയ്തെടുക്കാവുന്നതാണ്.
ഓൺലൈൻ ആയി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ പ്രത്യേക കൗണ്ടർ സജീകരിച്ചിട്ടുണ്ട്.”ഈ സൗകര്യം എല്ലാ വാഹനയുടമകളും പ്രയോജനപ്പെടുത്തുക”.


Share our post
Continue Reading

Kerala

പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു

Published

on

Share our post

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച്‌ ഫീസും ഇരട്ടിക്കും.

ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.

2021-ല്‍ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!