Connect with us

THALASSERRY

ഇങ്ങനെ പോയാൽ മുഴപ്പിലങ്ങാട് ബീച്ച് മുങ്ങും

Published

on

Share our post

മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും തീരാത്തത്ര മാലിന്യമാണ് ഇവിടെ.

ഇതു കാരണം ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് കഠിന പ്രയത്നമാണ് ചെയ്യേണ്ടിവരുന്നത്. വലയിൽ ഖരമാലിന്യങ്ങളടക്കമുള്ളവ കുടുങ്ങി വല പൊട്ടുന്നത് കൊണ്ട് മത്സ്യത്തൊഴിലാളികളും വലയുകയാണ്.

തോട്ടിലും പുഴയിലും അടക്കമുള്ള ജലാശയങ്ങളിൽ തള്ളുന്ന മാലിന്യങ്ങളാണ് കടലിൽ എത്തിച്ചേർന്ന് കടലിന്റെയും തീരത്തിന്റെയും ആവാസ വ്യവസ്ഥയ്ക്ക് തകരാർ ഉണ്ടാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. മുഴപ്പിലങ്ങാട് നേരിട്ട് ചേരുന്ന അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ്. വേനലിൽ പുഴയുടെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും മഴക്കാലത്ത് കുത്തിയൊലിച്ച് പോകുന്നതും പതിവ് കാഴ്ചകളാണ്.

പുഴയുടെ കൈവഴികളായ തോടുകളിലും നീർച്ചാലുകളിലും പ്ലാസ്റ്റിക് കുപ്പികൾ കെട്ടിക്കിടക്കുന്നതും വേനലിലെ പതിവ് കാഴ്ചകളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബീച്ചാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. സന്ദർശകർ തള്ളുന്ന മാലിന്യങ്ങളും തീരത്തിന്റെ പ്രതിസന്ധിയാണ്.

കടൽ മലിനീകരണത്തിന് 60–95 ശതമാനം വരെ കാരണമാകുന്നത് പ്ലാസ്റ്റിക്കാണെന്നും ഓരോ മിനിറ്റിലും ഓരോ ട്രക്കിനു തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെത്തുന്നുണ്ടെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്ലാസ്റ്റിക് അകത്തു ചെന്ന് പ്രതിവർഷം 10 ലക്ഷം കടൽ പക്ഷികൾ ചത്തു വീഴുന്നു.

ചത്തു വീഴുന്ന കടൽ പക്ഷികളിൽ 60 ശതമാനത്തിന്റെ ശരീരത്തിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം കാരണം എഴുനൂറോളം കടൽ ജീവി വർഗങ്ങൾ വംശനാശ ഭീഷണിയിലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ചത്ത നിലയിൽ ഡോൾഫിനെ കണ്ടെത്തിയിരുന്നു.

ജോലിക്ക് കൂലി വേണ്ടേ?

ഡ്രൈവ് ഇൻ ബീച്ചിൽ നിന്ന് ദിവസവും കൊട്ടക്കണക്കിന് മാലിന്യങ്ങൾ മാറ്റി തീരം വൃത്തിയാക്കുന്ന ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് 4 മാസമായി. ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് മുതൽ മുഴപ്പിലങ്ങാട് വരെ ബീച്ച് ശുചീകരണ തൊഴിലാളികളായി 16 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഡി.ടി.പി.സി നിയമിച്ച ഇവർക്ക് കുടുംബശ്രീ വഴിയാണ് വേതനം നൽകുന്നത്. ഒരു ദിവസത്തെ വേതനം 450 ആണ്.

ഏപ്രിൽ മുതൽ വേതനം ലഭിക്കാത്തതിനെ തുടർന്ന് ഇവർ പല തവണ പരാതിപ്പെട്ടെങ്കിലും നടപടിയില്ല. 3 കിലോ മീറ്ററോളം ഉള്ള ബീച്ചിലെ മാലിന്യക്കൂമ്പാരങ്ങൾ മാറ്റുന്ന ഈ തൊഴിലാളികൾ നിത്യ ചെലവിന് പോലും കഷ്ടപ്പെടുകയാണ്. ഓണത്തോടനുബന്ധിച്ചെങ്കിലും തങ്ങൾക്ക് ലഭിക്കാനുള്ള വേതനം തന്ന് തീർക്കണമെന്നാണ് ഇവരുടെ അഭ്യർഥന.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!