Connect with us

Kannur

കണ്ണടച്ച് താണയിലെ സിഗ്നൽ; കണ്ണടച്ചിരുട്ടാക്കി അധികൃതർ

Published

on

Share our post

കണ്ണൂർ : താണയിലെ സിഗ്നൽ വിളക്കുകൾ ഏതാനും മാസത്തിനകം വീണ്ടും തകരാറിലായി. മൂന്നുദിവസം മുൻപാണ് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചത്. വിളക്കുകൾ തെളിയാത്തതിനാൽ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകുന്നു. അപകടകരമായ വിധത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ട്രാഫിക് പോലീസ് കൈകൊണ്ട് ആംഗ്യംകാണിച്ചാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. നാലുഭാഗത്തുനിന്നും വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്ന തിരക്കുള്ള സ്ഥലമായതിനാൽ പോലീസുകാർക്ക് ഏറെ ബുദ്ധിമുട്ടാണ്.

കെൽട്രോണാണ് സിഗ്നൽസംവിധാനം ഒരുക്കിയത്. അറ്റകുറ്റപ്പണിയും അവരുടെ ചുമതലയാണ്. മുൻപ് ആംബുലൻസ് വാഹനമിടിച്ച് ഇവിടെ സിഗ്നൽസംവിധാനം മുഴുവനായി തകരാറിലായിരുന്നു. ആനയിടുക്കിലേക്ക് പോകുന്ന റോഡിന്റെ ഭാഗത്ത് സ്ഥാപിച്ച സിഗ്നൽ വിളക്കിന്റെ തൂണിൽ ഏതാനും മാസം മുൻപ് ലോറിയിടിച്ച് കേടായിരുന്നു. അപ്പോഴെല്ലാം ഏറെ ദിവസത്തിനുശേഷമാണ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയത്.

കണ്ണൂർ നഗരത്തിലെ പ്രധാന കവലയാണ് താണ. കാലങ്ങളായി സിഗ്നൽ വഴിയാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. കാൽടെക്സ് ഗാന്ധി സർക്കിളിലാണ് മറ്റൊരു ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർക്കുന്നത്. മേലെചൊവ്വയിൽ സ്ഥാപിച്ചുവെങ്കിലും പ്രവർത്തിക്കുന്നില്ല.

റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്

താണ കവലയിൽ റോഡിലെ സീബ്രാലൈനുകളും മാഞ്ഞുപോയനിലയിലാണ്. അതുകൊണ്ട് കുട്ടികളും വയോധികരുമടക്കമുള്ള കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്നു. ആനയിടുക്ക്, കക്കാട് റോഡരികിലും ദേശീയപാതയിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു.

ഡിവൈഡറുകളിലെ വൈദ്യുതത്തൂണുകളിൽ രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റും പോസ്റ്ററുകളും കൊടിതോരണങ്ങളും കെട്ടുന്നതും പതിവാണ്. ഇത് ഡ്രൈവർമാർക്കും റോഡ് മുറിച്ചുകടക്കുന്നവരുടെയും കാഴ്ച മറയ്ക്കുകയും അപകടങ്ങൾക്ക് കാരണവുമാവുകയും ചെയ്യുന്നു.


Share our post

Kannur

കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു

Published

on

Share our post

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Share our post
Continue Reading

Kannur

തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത

Published

on

Share our post

കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.

തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്

Published

on

Share our post

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!