Kannur
ധർമ്മശാലയിലെ കുടുംബങ്ങളുടെ പുനരധിവാസം ഇനിയുമകലെ: പാവങ്ങൾ പടിക്ക് പുറത്ത്

മാഹി: തലമുറകളായി മാഹി ടാഗോർ പാർക്കിന്നടുത്ത് ധർമ്മശാലയിൽ കുടുംബത്തോടെ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയുമകലെ. നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം പുനരധിവാസമെന്നായിരുന്നു. ഇപ്പോൾ വർഷം ഒമ്പത് കഴിഞ്ഞു. പുതിയ കെട്ടിടം പണി പൂർത്തിയായിട്ട് വർഷം മൂന്നായി.
എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ പുറത്തുതന്നെ.ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾ വൻതുക വാടക നൽകിയാണ് പലയിടങ്ങളിലുമായി താമസിക്കുന്നത്. ധർമ്മശാലയിലുള്ളവർക്കുള്ള വീടുകളുടെ കെട്ടിടം പ്രവൃത്തി പൂർത്തിയായെങ്കിലും, വയറിംഗ്, പ്ലംബിംഗ് , കുടിവെള്ള കണക്ഷൻ എന്നിവ ഇനിയും ലഭ്യമാക്കിയിട്ടില്ല.
എല്ലാ വീട്ടുകാർക്കും കൂടി ഒരു പൊതു അടുക്കളയാണുള്ളതെന്നുള്ള പോരായ്മയും ഇതിലുണ്ട്.
മാഹി തായലങ്ങാടിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ധർമ്മശാലയിലെ കുടുംബങ്ങളെ
ഗവ. ബ്രാഞ്ച് ലൈബ്രറിക്ക് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് കുടിയിറക്കിയത്. ഇരുനിലകളിലുള്ള ഗവ. ബ്രാഞ്ച് ലൈബ്രറി കെട്ടിടം വേഗത്തിൽ തന്നെ ഉയർന്നു.
അധികൃതരുടെ അലംഭാവമാണ് പുനരധിവാസം നീണ്ടു പോകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.കയറിയത് സാമൂഹ്യവിരുദ്ധർ നിർമ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയം രാത്രികാലമായാൽ സാമൂഹ്യവിരുദ്ധരുടേയും, മദ്യപാനികളുടേയും വിഹാര കേന്ദ്രമായി മാറുകയാണ്.
ഇവടേക്കുള്ള ഗേറ്റ് തകർത്താണ് സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കിയത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പകരം ഉള്ള സൗകര്യം പോലും ഇല്ലാതാക്കിയാണ് കെട്ടിടമൊരുക്കുന്നത്.
കോഴിക്കൂടുകൾ പോലെ നിർമ്മിച്ച കുടുസ്സായ വീടുകൾ പോലും, യഥാസമയം നൽകാതെ, നഗരസഭാധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് വിമർശനം.1. അധികൃതർ നല്കിയ ഉറപ്പ് 2 വർഷത്തിനകം പുനരധിവാസം2. വീടുകൾ നിർമ്മിച്ചത് ആസൂത്രണമില്ലാതെ3. എട്ട് കുടുംബങ്ങൾക്ക് ഒരു അടുക്കള4. ഗവ. ബ്രാഞ്ച് ലൈബ്രറി തുറന്നിട്ട് അഞ്ചുവർഷം.
Kannur
കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു


കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kannur
തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത


കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.
തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.
Kannur
കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്


കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്