Connect with us

KETTIYOOR

ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അപകടാവസ്ഥയില്‍

Published

on

Share our post

കൊട്ടിയൂര്‍ : കണ്ണൂര്‍- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അത്യന്തം അപകടാവസ്ഥയില്‍. കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. റോഡിലെ ടാര്‍ ഇളകി വലിയ കുഴികളാണ് ചുരം പാതയില്‍.

രണ്ട് അടിയോളം ആഴമുള്ള കുഴിയാണ് കുത്തനെയുള്ള കയറ്റത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്റര്‍ലോക്ക് ഇട്ട ഭാഗത്തെ കോണ്‍ക്രീറ്റ് ഇളക്കി കമ്പിയുംപുറത്ത് വന്നു.കുഴികള്‍ അടച്ച് ലോക്ക് ചെയ്ത ഭാഗങ്ങളും തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

പലയിടത്തും മെറ്റില്‍ അടക്കം ഒലിച്ചു പോയ നിലയിലാണ്. ചുരത്തില്‍ പലയിടത്തും ഡ്രൈനേജ് ഇല്ല.ഡ്രൈനേജ് ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുക്കി ടാര്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരം കുഴികള്‍ പലതും രൂപപ്പെട്ടിരിക്കുന്നത് റോഡിന്റെ വീതി കുറഞ്ഞ ഭാഗത്താണ്.വഴിയരികില്‍ കൂട്ടി ഇട്ടിരിക്കുന്ന മിച്ചം വന്ന ഇന്റര്‍ലോക്ക് കട്ടകള്‍ കുഴികളില്‍ ഇട്ട നിലയിലാണ്.

വീതി കുറഞ്ഞ ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ കൂട്ടി ഇട്ടിരിക്കുന്നത് ഇരു ദിശയിലേക്കും ഒരേ സമയം വാഹനങ്ങള്‍ കടന്നു പോകാനുംബുദ്ധിമുട്ടാണ്.ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് കോണ്‍ക്രീറ്റ് ഇട്ടപ്പോള്‍ വലിയ വക്ക് രൂപപ്പെട്ടരിക്കുന്നത്.

ഇത് ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നതിന് കാരണമാകും.വാഹനങ്ങള്‍ കുഴിയില്‍ വീണ് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ മുന്‍ഭാഗവും പിന്‍ഭാഗവും കുഴിയില്‍ ഇടിക്കുന്നുണ്ടെന്ന് നാട്ടുകാരനായ റെജി കന്നുകുഴിയില്‍ പറഞ്ഞു. റോഡ് സൈഡിലെ കാനകളില്‍ നിറയെ ചെളിയാണ്.

വെളളം ഒഴുകുന്നത് റോഡില്‍ കൂടിയാണെന്നും റെജി പറഞ്ഞു. റോഡിന്റെ സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്ക് ഉണ്ട്. ചുരത്തില്‍ അപകടങ്ങളും പതിവാകുയാണ്. വ്യാഴാഴ്ച രാത്രി ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. ആ ലോറിയുടെ ഭാഗങ്ങള്‍ ഇന്നും റോഡരികില്‍ കിടപ്പുണ്ട്.

കഴിഞ്ഞ മെയില്‍ അവസാനത്തെ രണ്ട് ആഴ്ച റോഡ് പൂര്‍ണ്ണമായും അടച്ചാണ് അറ്റകുറ്റപണികള്‍ ആരംഭിച്ചത്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകും മുമ്പ് കൊട്ടിയൂര്‍ ഉത്സവം ആരംഭിച്ചതോടെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.

ഇന്റര്‍ലോക്ക് ഇട്ട് കോണ്‍ക്രീറ്റ് ചെയ്തത് ഉറക്കുന്നതിന് മുമ്പാണ് റോഡില്‍ ഗതാഗതം അനുവദിച്ചത്. വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകര്‍ന്നുതുടങ്ങി. 85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ 11 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് കെ.ആര്‍.എഫ്.ബി. പറയുന്നത്.റോഡിന്റെ അറ്റകുറ്റപണി നടത്തി ഇത്ര വേഗത്തില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ വലിയ പ്രതിഷേധത്തിലാണ്നാട്ടുകാര്‍.


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!