Connect with us

KETTIYOOR

ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അപകടാവസ്ഥയില്‍

Published

on

Share our post

കൊട്ടിയൂര്‍ : കണ്ണൂര്‍- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അത്യന്തം അപകടാവസ്ഥയില്‍. കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. റോഡിലെ ടാര്‍ ഇളകി വലിയ കുഴികളാണ് ചുരം പാതയില്‍.

രണ്ട് അടിയോളം ആഴമുള്ള കുഴിയാണ് കുത്തനെയുള്ള കയറ്റത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്റര്‍ലോക്ക് ഇട്ട ഭാഗത്തെ കോണ്‍ക്രീറ്റ് ഇളക്കി കമ്പിയുംപുറത്ത് വന്നു.കുഴികള്‍ അടച്ച് ലോക്ക് ചെയ്ത ഭാഗങ്ങളും തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

പലയിടത്തും മെറ്റില്‍ അടക്കം ഒലിച്ചു പോയ നിലയിലാണ്. ചുരത്തില്‍ പലയിടത്തും ഡ്രൈനേജ് ഇല്ല.ഡ്രൈനേജ് ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുക്കി ടാര്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരം കുഴികള്‍ പലതും രൂപപ്പെട്ടിരിക്കുന്നത് റോഡിന്റെ വീതി കുറഞ്ഞ ഭാഗത്താണ്.വഴിയരികില്‍ കൂട്ടി ഇട്ടിരിക്കുന്ന മിച്ചം വന്ന ഇന്റര്‍ലോക്ക് കട്ടകള്‍ കുഴികളില്‍ ഇട്ട നിലയിലാണ്.

വീതി കുറഞ്ഞ ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ കൂട്ടി ഇട്ടിരിക്കുന്നത് ഇരു ദിശയിലേക്കും ഒരേ സമയം വാഹനങ്ങള്‍ കടന്നു പോകാനുംബുദ്ധിമുട്ടാണ്.ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് കോണ്‍ക്രീറ്റ് ഇട്ടപ്പോള്‍ വലിയ വക്ക് രൂപപ്പെട്ടരിക്കുന്നത്.

ഇത് ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നതിന് കാരണമാകും.വാഹനങ്ങള്‍ കുഴിയില്‍ വീണ് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ മുന്‍ഭാഗവും പിന്‍ഭാഗവും കുഴിയില്‍ ഇടിക്കുന്നുണ്ടെന്ന് നാട്ടുകാരനായ റെജി കന്നുകുഴിയില്‍ പറഞ്ഞു. റോഡ് സൈഡിലെ കാനകളില്‍ നിറയെ ചെളിയാണ്.

വെളളം ഒഴുകുന്നത് റോഡില്‍ കൂടിയാണെന്നും റെജി പറഞ്ഞു. റോഡിന്റെ സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്ക് ഉണ്ട്. ചുരത്തില്‍ അപകടങ്ങളും പതിവാകുയാണ്. വ്യാഴാഴ്ച രാത്രി ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. ആ ലോറിയുടെ ഭാഗങ്ങള്‍ ഇന്നും റോഡരികില്‍ കിടപ്പുണ്ട്.

കഴിഞ്ഞ മെയില്‍ അവസാനത്തെ രണ്ട് ആഴ്ച റോഡ് പൂര്‍ണ്ണമായും അടച്ചാണ് അറ്റകുറ്റപണികള്‍ ആരംഭിച്ചത്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകും മുമ്പ് കൊട്ടിയൂര്‍ ഉത്സവം ആരംഭിച്ചതോടെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.

ഇന്റര്‍ലോക്ക് ഇട്ട് കോണ്‍ക്രീറ്റ് ചെയ്തത് ഉറക്കുന്നതിന് മുമ്പാണ് റോഡില്‍ ഗതാഗതം അനുവദിച്ചത്. വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകര്‍ന്നുതുടങ്ങി. 85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ 11 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് കെ.ആര്‍.എഫ്.ബി. പറയുന്നത്.റോഡിന്റെ അറ്റകുറ്റപണി നടത്തി ഇത്ര വേഗത്തില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ വലിയ പ്രതിഷേധത്തിലാണ്നാട്ടുകാര്‍.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!