Connect with us

Kannur

‘ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരം; ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരൻ പുറത്തുവന്നു’-സ്പീക്കർക്കെതിരെ യുവമോർച്ച നേതാവ്

Published

on

Share our post

കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി നിലപാടാണോ എന്ന കാര്യം സി.പി.എം വ്യക്തമാക്കണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.

ബാങ്കുവിളിയെപ്പറ്റി പൂർണമായ അഭിമാനത്തോടെ ഓർക്കുന്നയാളാണ് ഷംസീർ. അദ്ദേഹം നിരീശ്വരവാദിയൊന്നുമല്ല. ഇസ്‌ലാംമത വിശ്വാസത്തെക്കുറിച്ച് അഭിമാനപൂർവം ഓർത്തെടുക്കുന്നയാളാണ്. ഷംസീറിന്റെ വായിൽ നിന്നു വന്നത് എസ്.ഡി.പി.ഐ നേതാവിന്റെ സ്വരമാണ്.

അദ്ദേഹത്തിന്റെ ഉള്ളിലുള്ള പി.എഫ്.ഐക്കാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുചാടുന്ന കാഴ്ചയാണ് കാണുന്നത്. താലിബാൻസ്വരമാണ് പുറത്തുവന്നത്-പ്രഫുൽ കൃഷ്ണ ആരോപിച്ചു.

”സ്വർഗത്തെയും നരകത്തെയും മലക്കുകളെയുമെല്ലാം കുറിച്ച് ഷംസീർ സംസാരിക്കുന്ന വിഡിയോ കണ്ടിട്ടുണ്ട്. സ്ത്രീകൾക്ക് ഏറ്റവും ഉദാത്തമായ സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഇസ്‌ലാം എന്നാണ് ഷംസീറിന്റെ അഭിപ്രായം. അദ്ദേഹത്തിന് അത്തരം വിശ്വാസങ്ങളുണ്ടെങ്കിൽ ഒരു കുറ്റവുമില്ല.

അദ്ദേഹത്തിന്റെ മതം ഉദാത്തമാണെന്നു വിശ്വസിക്കുന്നതിനും തടസമില്ല. എന്നാൽ, തന്റെ മതവും വിശ്വാസവും മാത്രമാണു ശരിയെന്നും മറ്റു മതങ്ങളെല്ലാം വിഡ്ഢിത്വമാണെന്നും പറയുന്നത് ഒരു ജനപ്രതിനിധിക്കും സഭാനാഥനും ചേർന്നതല്ല.”

ഗുരതരമായ ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ മുഴുവൻ ചവിട്ടിമെതിക്കുകയാണ് ഷംസീർ ചെയ്തത്. രാമായണവും മഹാഭാരതവും ഗണപതിയും ദൈവങ്ങളുമെല്ലാം ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.

പരാമർശത്തിന്റെ പേരിൽ ഷംസീർ മാപ്പുപറയണം. ഷംസീറിന്റെ ഭാഗത്തു നിന്ന് ഇത്രയും ഗുരുതരമായ പ്രതികരണമുണ്ടായിട്ടും ഇതുവരെ സി.പി.എം പ്രതികരിച്ചിട്ടില്ല. ഇത് ഷംസീറിന്റെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന കാര്യം സി.പി.എം വ്യക്തമാക്കണം-യുവമോർച്ച നേതാവ് ആവശ്യപ്പെട്ടു.

പി. ജയരാജൻ ഈ വിഷയങ്ങളെ വഴിതിരിച്ചുവിട്ട് ബി.ജെ.പി-സി.പി.എം പ്രശ്‌നമാക്കി മാറ്റുകയാണ്. ഇപ്പോൾ സമാധാനം നിലനിൽക്കുന്ന കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചോരകണ്ടു കൊതിതീരാത്തവരും എന്നും സംഘർഷം ആഗ്രഹിക്കുന്നവരുമായ ചിലരുണ്ട്.

ചോരയുടെ മണം ആസ്വദിക്കുന്ന ജയരാജൻ കണ്ണൂരിലെ സമാധാനാന്തരീക്ഷം നടത്താനുള്ള ബോധപൂർവമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ജയരാജനു നൽകേണ്ട മറുപടി യുവമോർച്ചക്കാർക്ക് കൃത്യമായി അറിയാം. ജയരാജന് ഇവിടെ കൊലപാതകവും സാധാരണക്കാർ കൊല്ലപ്പെടുകയുമാണു വേണ്ടതെന്നും എന്നാൽ അദ്ദേഹം ആഗ്രഹിച്ചത് ഇവിടെ നടക്കാൻ പോകുന്നില്ലെന്നും പ്രഫുൽ കൃഷ്ണ വ്യക്തമാക്കി.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!