Connect with us

Kannur

സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍; ജീവനക്കാര്‍ക്കെതിരെ കേസ്

Published

on

Share our post

ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ യാത്രക്കാരുടെ ജീവന്‍ പണയം വെച്ചുമത്സര ഓട്ടം നടത്തിയ സ്വകാര്യ്യ ബസുകള്‍ ചക്കരക്കല്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരി കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂര്‍ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി ജില്ലാ കണ്ണുര്‍ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ് ബസുകളാണ് വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നുമണിക്ക് പൊലിസ് പിടികൂടിയത്.

അരവിന്ദം ബസ് ജീവനക്കാരായ ഷാജി, ജിതിന്‍, സുധീര്‍, ശ്രേയസ് ബസ് ജീവനക്കാരായ ഷാജി, സുജിത്ത്, ദിനേശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം വരുത്തും വിധം ചക്കരക്കല്‍ മുതല്‍ മൗവ്വഞ്ചേരി വരെ ബസുകള്‍ കുട്ടിയിടിച്ചുള്ള മത്സര ഓട്ടം നടത്തുന്ന ദൃശ്യം യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയായിരുന്നു.

തുടര്‍ന്ന് ബസുകളെ പിന്തുടര്‍ന്ന് പൊലിസ്പിടികൂടുകയായിരുന്നു. ഇരു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ആര്‍. ടി. ഒ വിന് റിപ്പോര്‍ട്ട് ചെയ്യുമെന്നു ശ്രീജിത്ത് കോടെരി പറഞ്ഞു.

അപകടം വരുത്തുന്ന വിധത്തിലുള്ള മത്സരയോട്ടം നടത്തുന്ന ബസുകളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ ഗതാഗതകുരുക്ക് ഏറെയുളള ചെറുനഗരങ്ങളിലൊന്നാണ് ചക്കരക്കല്‍.

അവിടെയാണ് വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി സ്വകാര്യബസുകള്‍ മരണപാച്ചില്‍ നടത്തുന്നത്.ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.


Share our post

Kannur

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

Published

on

Share our post

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ‌ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.


Share our post
Continue Reading

Kannur

കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.


Share our post
Continue Reading

Kannur

നാളെ പൊൻകണി ; തിരക്കോടു തിരക്ക്

Published

on

Share our post

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും. കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും.

പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്. പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.

കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ

ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.

കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.

നാടൻ പച്ചക്കറി വിപണിയിലേയില്ല


Share our post
Continue Reading

Trending

error: Content is protected !!