Connect with us

Kerala

14 കാരവൻ പാർക്കുകൾ കൂടി തുടങ്ങും; ആദ്യം പൊന്മുടിയിലും ബോൾഗാട്ടിയിലും

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് 14 കാരവൻ പാർക്ക്‌ തുടങ്ങുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.ടി.ഡി.സി.യുമായി ചേർന്ന് ബോൾഗാട്ടി, പൊൻമുടി എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടം. കുറഞ്ഞത് 50 സെന്റ് സ്ഥലം ആവശ്യമാണ്. മറ്റു വകുപ്പുകളുമായി ചർച്ച ചെയ്ത് സബ്സിഡിയടക്കമുള്ള കാര്യം പരി​ഗണിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ മന്ത്രി പറഞ്ഞു.

ഒക്ടോബറിൽ തുടങ്ങാനാകും. മാർക്കറ്റിങ്ങിനായി 1.5 കോടി രൂപ നൽകി. കേരളത്തിലെ ടൂറിസം സീസൺ സംബന്ധിച്ചുള്ള മാർക്കറ്റിങ് ഇത്തവണ നേരത്തേ തുടങ്ങി. കൂടുതൽ വിദേശ സഞ്ചാരികളെ ഈ വർഷം ലക്ഷ്യമിടുന്നു. റസ്റ്റ് ഹൗസ്‌ വഴി ഒരു ലക്ഷം ആളുകൾ മുറികൾ ബുക്ക് ചെയ്തതോടെ എട്ടുകോടിയുടെ വരുമാനം സർക്കാരിനുണ്ടായി. ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റ് ഹൗസ്‌ നവീകരണം ആരംഭിച്ചു. പൊതുമരാമത്ത് റോഡിന്റെ ​ഗുണനിലവാരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

രണ്ടു വർഷത്തിനിടെ 50 ശതമാനം റോഡും ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയർത്തി. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായുള്ള ഒരു വർഷത്തെ റണ്ണിങ് കരാർ 20,026 കിലോമീറ്ററാക്കി. രണ്ടു വർഷംകൊണ്ട് 67 പാലവും നിർമിച്ചു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം അതിവേ​ഗം പുരോ​ഗമിക്കുന്നു. പൊതുമരാമത്ത്- ടൂറിസംവകുപ്പ്‌ യോജിച്ച് നടത്തുന്ന രൂപകൽപ്പനാ നയത്തിന്റെ കരടായി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്.

മണ്ഡലത്തിലെ നിർമാണജോലികൾ ഊരാളുങ്കൽ നടത്തണമെന്ന് യു.ഡി.എഫ് എം.എൽ.എ.മാർതന്നെ കത്തെഴുതിയിരുന്നതായും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.

എന്താണ്‌ കാരവൻ പാർക്ക്

ടൂറിസം കേന്ദ്രങ്ങൾക്ക് സമീപം അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിച്ചേർന്ന സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾ നിർമിക്കുക. കാരവനുകൾ ക്യാമ്പ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. പകൽ കാരവനുകളിൽ യാത്ര ചെയ്‌ത് രാത്രി പാർക്കുകളിൽ വിശ്രമിക്കാം. വൈദ്യുതി, ശുചിമുറി, എന്നിവയ്ക്കു പുറമെ പാചകത്തിനും കാരവനുകളിൽ വെള്ളം നിറയ്‌ക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!