Connect with us

Kerala

സീതിസാഹിബ്‌ സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന്‌ ലീഗ്‌ നേതാവ്‌ പുറത്ത്‌

Published

on

Share our post

കണ്ണൂർ : തളിപ്പറമ്പ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറി പി.കെ. സുബൈറിനെ നീക്കി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ (ജനറൽ) ഉത്തരവ്‌. അഴിമതിയും ദുർഭരണവും നടത്തിയ  സുബൈറിനെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ തളിപ്പറമ്പ്‌ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി. അബ്ദുൾകരീം ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. തളിപ്പറമ്പ്‌ വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കാണ്‌ മാനേജരുടെ താൽക്കാലിക ചുമതല.  

 തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്‌ സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാഭ്യാസവകുപ്പ്‌ ബൈലോപ്രകാരം പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റിയുടെ കാലാവധി മൂന്ന്‌ വർഷമാണ്‌. പുതിയ കമ്മിറ്റി വരുന്നതുവരെ നിലവിലുള്ള കമ്മിറ്റിക്ക്‌ തുടരാം. 2013 മുതൽ ’16വരെ സുബൈറായിരുന്നു മാനേജർ. പിന്നീട്‌ കെയർടേക്കർ മാനേജരായി. ഇതിന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരവും നൽകി. ഇതിനെതിരായാണ്‌ അബ്ദുൾകരീം ഹൈക്കോടതിയെ സമീപിച്ചത്‌. ഹർജിക്കാരനെയും എതിർകക്ഷികളെയും നേരിൽകേട്ട്‌ തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 

 പരാതിയിലെ ആവശ്യം ആവർത്തിച്ച അബ്ദുൾകരീം, മാനേജരെ തെരഞ്ഞെടുക്കുന്നത്‌ കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും കെയർടേക്കർ സംവിധാനം അനന്തമായി തുടരാനാകില്ലെന്നും കോടതി നിരീക്ഷിച്ചതും മാനേജ്‌മെന്റ്‌ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്കും മാറ്റിയതും ചൂണ്ടിക്കാട്ടി. ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സമാന വാദഗതികൾ ഉന്നയിച്ചു. ഒപ്പം, പി.കെ. സുബൈറിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കണ്ടെത്തിയതോടെയാണ്‌ കെയർടേക്കർ മാനേജർ സ്ഥാനത്തുനിന്ന്‌ നീക്കാൻ അഡീഷണൽ ഡയറക്ടർ ഉത്തരവിട്ടത്‌. അബ്ദുൾകരീമിനുവേണ്ടി അഡ്വ. മനാസ്‌ പി. ഹമീദ്‌ ഹാജരായി. 

സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റിയാണ്‌ സീതിസാഹിബ്‌ സ്‌കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്‌. 2013 മുതൽ 2020വരെയുള്ള കാലയളവിൽ, തളിപ്പറമ്പ്‌ മന്ന ശാഖ വഴിയാണ്‌ സ്‌കൂളിന്റെ പ്രധാന ഇടപാടുകൾ നടന്നത്‌. ഇക്കാലയളവിൽ 5,19,50,780 രൂപയുടെ വരവും 4.81 കോടി രൂപ ചെലവുമുണ്ടായി. തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി വഖഫ്‌ ബോർഡിൽ ഹാജരാക്കിയ രേഖകളിൽ ഈ കണക്കുകളില്ല. സ്‌കൂൾ കെട്ടിടനിർമാണത്തിന്‌ തുക വിനിയോഗിച്ചതായി അവകാശപ്പെട്ടെങ്കിലും ഇക്കാര്യം തളിപ്പറമ്പ്‌ നഗരസഭയെയോ, വഖഫ്‌ ബോർഡ്‌ കണ്ണൂർ ഡിവിഷനെയോ അറിയിച്ചിരുന്നില്ല. സാമ്പത്തിക തിരിമറി പുറത്തുവരാതിരിക്കാൻ വഖഫ്‌ ബോർഡിൽനിന്ന്‌ ഇടപാട്‌ മറച്ചുവച്ചെന്നാണ്‌ ആക്ഷേപം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!