Connect with us

Kerala

സീറ്റിന് സീറ്റ്, ബെര്‍ത്തിന് ബര്‍ത്ത്; ഇത് ജീവനക്കാരുടെ കാശിന് വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്

Published

on

Share our post

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലെ ജീവനക്കാരില്‍ നിന്നും കരുതല്‍ ധാനമായി വാങ്ങിയ പണം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് നിരത്തുകളിലെത്താനൊങ്ങി. കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ 2+1 ലേഔട്ടിലുള്ള 27 സീറ്റുകളും 15 സ്ലീപ്പര്‍ സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. കാഫ് സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകളാണ് സെമി സ്ലീപ്പര്‍ സംവിധാനത്തില്‍ ഒരുക്കിയിട്ടുള്ളതെന്നതാണ് ഒരു സവിശേഷത.

സ്വിഫ്റ്റിന്റെ മറ്റ് ബസുകള്‍ ഒരുങ്ങിയിട്ടുള്ളതില്‍ നിന്ന് വേറിട്ട രൂപത്തിലാണ് ഈ ബസ്. യാത്രക്കാരുടെ പ്രതകരണം അനുസരിച്ച് ഈ ഡീസൈനില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരുങ്ങും. ഏല്ലാ സീറ്റുകളിലും ബെര്‍ത്തുകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങ് സംവിധാനം, ഫോണ്‍ സൂക്ഷിക്കാനുള്ള മൊബൈല്‍ പൗച്ച്, ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പെടെ ചെറിയ ലഗേജുകള്‍ സൂക്ഷിക്കാനുള്ള സ്‌പേസ് തുടങ്ങിയ സൗകര്യങ്ങളും ഈ ബസില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

200 എച്ച്.പി. പവറുള്ള ബി.എസ്.6 എന്‍ജിനിലുള്ള 12 മീറ്റര്‍ അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ഈ ബസ് ഒരുങ്ങിയിട്ടുള്ളത്. എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ള ഈ വാഹനത്തിന്റെ ബോഡി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പയാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു എ.സി, ഒരു നോണ്‍ എ.സി. ബസുമാണ് എത്തിയിട്ടുള്ളത്. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലാണ് ഈ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത്.

കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യമായാണ് സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ എത്തുന്നത് എന്ന സവിശേഷതയും ഈ ബസുകളുടെ വരവിലുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിലോടുന്ന ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിലുണ്ട്. ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്.

സ്വിഫ്റ്റിലെ ജീവനക്കാരിന്‍ നിന്നും വാങ്ങിയ കരുതല്‍ ധനം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഈ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തന്നെ നല്‍കും. പുതിയ സംരംഭത്തിലുടെ ലഭിക്കുന്ന പണം ജീവനക്കാര്‍ക്ക് തന്നെ പങ്കുവയ്ക്കാനാണ് സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ ബസുകള്‍ വാങ്ങി അതിന്റെ ലാഭം അവര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പദ്ധതികളും കെ.എസ്.ആര്‍.ടി.സിയുടെ ആലോചനയിലുണ്ട്.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!