Connect with us

IRITTY

ഇരിട്ടി ബ്ലോക്കിൽ പകുതി കൃഷിഭവനുകളിൽ കൃഷി ഓഫിസർമാരില്ല

Published

on

Share our post

ഇരിട്ടി: തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ നിർവഹണത്തിന്റെയും പ്രകൃതിക്ഷോഭ നഷ്ടക്കണക്കെടുപ്പിന്റെയും സമയത്ത് ഇരിട്ടി ബ്ലോക്കിൽ കൃഷി ഓഫിസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ഇല്ലാതെ പകുതി കൃഷിഭവനുകൾ.

ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി, തില്ലങ്കേരി കൃഷിഭവനുകളിലാണ് കൃഷി ഓഫിസർമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. ഈ 4 കൃഷിഭവനുകളിലായി 15 ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 7 പേർ മാത്രമാണ്.

കർഷകർക്കു വിവിധ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നതിനായി ഉള്ള ജീവനക്കാർ രാവും പകലും കഷ്ടപ്പെടുന്ന കാഴ്ചയാണ് ഉള്ളത്. പച്ചത്തേങ്ങ സംഭരണത്തിനുള്ള സർട്ടിഫിക്കറ്റ് നൽകൽ മുതൽ 1 ലക്ഷം യുവജന തൊഴിൽദാന പദ്ധതി പെൻഷൻ – ഗ്രാറ്റുവിറ്റി വിതരണം വരെ പ്രതിസന്ധിയിലാണ്.

മേഖലയിൽ ആറളം ഫാം പുനരധിവാസ ഉൾപ്പെടുന്ന ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉള്ള ആറളം കൃഷിഭവനുകളിൽ വർഷങ്ങളായി ഇടയ്ക്കു ചുരുങ്ങിയ സമയം മാത്രമാണ് സ്ഥിരം കൃഷി ഓഫിസർ ഉണ്ടായിരുന്നത്.

ഫാം പുനരധിവാസ മേഖലയിൽ‌ മാത്രം 58 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി കൃഷിഭവനുകളിൽ 1 കൃഷി ഓഫിസർ, 1 അസിസ്റ്റന്റ് കൃഷി ഓഫിസർ, 2 കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളാണ് ഉള്ളത്.

ഇതിൽ ആറളത്ത് 2 കൃഷി അസിസ്റ്റന്റുമാർ മാത്രം ആണുള്ളത്. 30 കിലോമീറ്റർ ദൂരത്തുള്ള മട്ടന്നൂർ കൃഷി ഓഫിസർക്കാണ് ആറളത്തിന്റെ അധിക ചുമതല. മേഖലയിലെ ഏറ്റവും കൂടുതൽ പ്രദേശം ഉള്ള അയ്യൻകുന്നിൽ 1 അസിസ്റ്റന്റ് കൃഷി ഓഫിസറും 1 കൃഷി അസിസ്റ്റന്റും ആണുള്ളത്.

അയ്യൻകുന്നിൽ പേരാവൂർ ബ്ലോക്കിലെ മുഴക്കുന്ന് കൃഷി ഓഫിസർക്കാണ് അധിക ചുമതല. ഇരിട്ടി നഗരസഭാ പ്രദേശം ഉൾപ്പെടുന്ന കീഴൂർ – ചാവശ്ശേരി കൃഷിഭവനിലും 2 കൃഷി അസിസ്റ്റന്റുമാർ മാത്രമേ ഉള്ളൂ. ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ കൃഷി ഓഫിസർക്കാണ് കീഴൂർ – ചാവശ്ശേരി കൃഷി ഓഫിസറുടെ അധിക ചുമതല.

ഒരു കൃഷി ഓഫിസറും 2 കൃഷി അസിസ്റ്റന്റുമാരും ഉണ്ടാവേണ്ട തില്ലങ്കേരി കൃഷിഭവനിൽ 1 കൃഷി അസിസ്റ്റന്റ് മാത്രമാണ് ഉള്ളത്. പായം കൃഷി ഓഫിസർക്കാണ് തില്ലങ്കേരി കൃഷി ഓഫിസറുടെ അധിക ചുമതല. ഇരിട്ടി ബ്ലോക്കിൽ കീഴല്ലൂർ, കൂടാളി, മട്ടന്നൂർ, പായം കൃഷിഭവനുകളിൽ മാത്രമാണ് ഓഫിസർമാരുള്ളത്.

മേഖലയിൽ മലയോര പഞ്ചായത്തുകൾ എന്ന നിലയിൽ കർഷകരും കാർഷിക പ്രദേശങ്ങളും ഏറെയുള്ള കൃഷിഭവനുകളിൽ ഓഫിസർമാരില്ലാത്തത് ഏറെ ദുരിതമുണ്ടാക്കുന്നു.

അതതു തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ കർഷക പ്രസ്ഥാനങ്ങളും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തണമെന്നു കൃഷി വകുപ്പിൽ ആവശ്യപ്പെടുന്നതാണെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.


Share our post

IRITTY

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്തശേഷം പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.ഭർത്താവ് ജിനീഷിന്‍റെയും വീട്ടുകാരുടെയും പീഡനമാണെന്നാണ് സ്നേഹയുടെ വീട്ടുകാരുടെ ആരോപണം. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിരുന്നു. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്‍റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്‍റെ കുടുംബം ശ്രമിച്ചെന്നം കുടുംബം ആരോപിക്കുന്നു.

മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗ‍ർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുട‍‍ർന്ന് ഗ‍ർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. 


Share our post
Continue Reading

IRITTY

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

Published

on

Share our post

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത്‌ സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്‌, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!