MALOOR
കോളം മാറി; മരണക്കണക്കിൽ മാലൂർ വഴി കേരളത്തിന് വെറുതെയൊരു ‘നമ്പർ വൺ’

മാലൂർ: ഉഷ്ണതരംഗ മരണക്കണക്കിൽ പൊള്ളലേറ്റ് കണ്ണൂർ ജില്ലയിലെ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രം. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിൽ അടുത്തകാലത്തൊന്നും ഒരാളും മരിച്ചിട്ടില്ലെന്നിരിക്കെ രാജ്യത്ത് ‘നമ്പർ വൺ’ നേടിക്കൊടുത്തത് മാലൂർ പി.എച്ച്.സിയിലെ ചെറിയൊരു കൈപ്പിഴ. നാണക്കേടുണ്ടാക്കിയ വിഷയത്തിൽ പി.എച്ച്.സിയോട് വിശദീകരണം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് കീഴിലെസമഗ്ര രോഗ നിരീക്ഷണ പദ്ധതിയുടെ പോർട്ടലിൽ നൽകിയ കണക്കിലാണ് മാലൂർ പി.എച്ച്.സിക്ക് അബദ്ധം സംഭവിച്ചത്. ഈവർഷം ജൂൺവരെ ഉഷ്ണതരംഗമോ സമാനരീതിയിലോ നടന്ന മരണങ്ങളുടെ കണക്ക് ചോദിച്ചിടത്ത് പൂജ്യം എന്നതിനുപകരം 120 എന്നാണ് രേഖപ്പെടുത്തിയത്. അന്ന് ഒ.പിയിലെത്തിയവരുടെ എണ്ണമായിരുന്നു ഈ 120. ഒരിക്കൽ നൽകിയ വിവരങ്ങൾ തിരുത്താൻ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് മാത്രമേ കഴിയൂവെന്നതാണ് ഈ പോർട്ടലിന്റെ പ്രത്യേകത.
രാജ്യത്ത് ഈ വർഷം ഉഷ്ണതരംഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കേരളത്തിലാണെന്ന് ലോക്സഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചപ്പോഴാണ് അബദ്ധം പുറത്തറിഞ്ഞത്. ഈ വർഷം 264 പേർ മരിച്ചെന്നും ഇതിൽ 120ഉം കേരളത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി തമിഴ്നാട്ടിൽനിന്നുള്ള ഒരു എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്. ഇത് തെറ്റാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതിനുശേഷമുള്ള പരിശോധനയിലാണ് കണ്ണൂരിലെ പി.എച്ച്.സിയിൽനിന്നുള്ള അബദ്ധം ശ്രദ്ധയിൽപെട്ടത്.
സൂര്യാഘാതവുമായി ബന്ധപ്പെട്ട് മാലൂർ പി.എച്ച്.സിയിൽ ഒരാൾപോലും ഇക്കാലയളവിൽ ചികിത്സക്ക് എത്തിയിട്ടില്ല. കൈപ്പിഴ മാത്രമാണിതെന്നും ബന്ധപ്പെട്ടവരെ അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മാലൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ പറഞ്ഞു. കണക്കുകൾ അപ് ലോഡ് ചെയ്തയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും തുടർനടപടി മറുപടി ലഭിച്ചശേഷമെന്നും അവർ കൂട്ടിച്ചേർത്തു.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.
MALOOR
സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ കാറോട്ടം; വാഹനങ്ങൾ കസ്റ്റഡിയിൽ

മാലൂർ : സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ കാറുകള്‍ ഓടിച്ചു. മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒടുവില്‍ വിദ്യാർഥികളും കാറുകളും കുടുങ്ങി. ഇക്കഴിഞ്ഞ ഒന്നാം തീയതി മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ഇന്നോവ കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.പൊടിമണ്ണ് പാറി രണ്ടു വാഹനങ്ങളും കാണാത്ത വിധത്തിലായിരുന്നു അഭ്യാസപ്രകടനം. ദൃശ്യം വിദ്യാര്‍ഥികള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പിനും മാലൂര്‍ പൊലീസിനും ലഭിച്ചു.രണ്ട് വാഹനങ്ങളും മാലൂര്‍ എസ്.ഐ ശശിധരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആര്.സി ഉടമകളുടെ പേരിലും കേസെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും മാലൂര്‍ ഇൻസ്പെക്ടർ എം. സജിത്ത് അറിയിച്ചു.
Breaking News
മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്