Connect with us

Kannur

‘ഓപ്പറേഷൻ സ്‌റ്റെപ്പിനി’: മോട്ടോർ വാഹന വകുപ്പും ഡ്രൈവിങ് സ്‌കൂളുകളും കുടുങ്ങി

Published

on

Share our post

കണ്ണൂർ: ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും വിജിലൻസ്‌ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ, തലശേരി, തളിപ്പറമ്പ്‌ എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്‌കൂളുകളിലുമായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളടക്കം ഗുരുതര ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. ‘ഓപ്പറേഷൻ സ്‌റ്റെപ്പിനി’ എന്ന പേരിൽ സംസ്ഥാന വ്യാപകമായാണ്‌ പരിശോധന നടത്തിയത്. 

 ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. കണ്ണൂരിൽ പരിശോധനാ കേന്ദ്രത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരില്ലെന്ന്‌ കണ്ടെത്തി. പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക്‌ യൂണിഫോം ഇല്ലായിരുന്നു. തകരാറായ ക്യാമറ വച്ചാണ്‌ എല്ലായിടത്തും പരിശോധന നടന്നിരുന്നത്‌. ഇത്‌ നന്നാക്കുന്നതിന്‌ അധികൃതർ നടപടിയെടുത്തില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് സ്‌കൂളുകളുടെ ശുപാർശയിൽ ക്യാമറയില്ലാതെ ‘പാസ്‌’ അടിച്ചു നൽകുകയായിരുന്നു ടെസ്‌റ്റിങ് ഗ്രൗണ്ടുകളിൽ. ആർ.ടി.ഒ.യും ജോ. ആർ.ടി.ഒ.മാരും ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് ടെസ്‌റ്റിന്‌ കൃത്യമായ രേഖകളില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്‌. 

 15 ഡ്രൈവിങ് സ്‌കൂളുകളിലായിരുന്നു പരിശോധന. ആർ.ടി ഓഫീസിന്‌ വിളിപ്പാടകലെ സൗത്ത്‌ ബസാറിലെ ഹുസ്‌ന ഡ്രൈവിങ് സ്‌കൂളാണ്‌ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്‌. 2021ലാണ്‌ ഇവരുടെ ലൈസൻസ്‌ കാലാവധി കഴിഞ്ഞത്‌. രണ്ടുവർഷമായി ലൈസൻസില്ലാതെയാണ്‌ പ്രവർത്തിച്ചത്‌. മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ മിക്ക സ്‌കൂളുകളും പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി. ഡ്രൈവിങ് പഠനത്തിനെത്തുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്‌റ്ററുകൾ മിക്കയിടത്തും സൂക്ഷിക്കുന്നില്ല. ഇൻഷുറൻസ്‌ അടക്കാത്ത വാഹനങ്ങളടക്കം ടെസ്‌റ്റിന്‌ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഡ്രൈവിങ് സ്‌കൂളുകളിൽ ലക്‌ചറർ ഹാൾ, ഡെമോൺസ്‌ട്രേഷൻ ഹാൾ, പാർക്കിങ് ഗ്രൗണ്ട്‌ എന്നിവ ഉണ്ടാകണമെന്നാണ്‌ നിയമം. ഇത്‌ മിക്കവയും പാലിക്കുന്നില്ലെന്ന്‌ കണ്ടെത്തി. ഡ്രൈവിങ് പഠനത്തിനെത്തുന്നവർക്ക്‌ ക്ലാസ് നൽകാറില്ല. നിശ്‌ചിത യോഗ്യതയില്ലാത്തവരാണ്‌ മിക്കയിടത്തും ഇൻസ്‌ട്രക്ടർമാർ. 

യോഗ്യത ഉറപ്പുവരുത്താൻ മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ ഒരു ശ്രമവും നടത്താറില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് പഠനത്തിന് ഡ്യുവൽ കൺട്രോൾ സംവിധാനം അനുമതിയില്ലാത്ത വാഹനങ്ങളിലും ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. വിജിലൻസ്‌ പരിശോധനയ്‌ക്കെത്തുന്നതറിഞ്ഞ്‌ ചൊവ്വാഴ്‌ച നിരവധി ഡ്രൈവിങ് സ്‌കൂളുകൾ അടച്ചിട്ടിരുന്നു. ഇവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടക്കും. 

വിജിലൻസ്‌ ഡി.വൈ.എസ്‌.പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ ആർ. വിനോദ്‌, എം.പി. അജിത്‌ കുമാർ, രാജേഷ്‌ കുമാർ എന്നിവരാണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകിയത്‌.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!