Connect with us

Kannur

നിലനില്‍പിനായുള്ള പോരാട്ടത്തിൽ മാഹി ഫ്രഞ്ച് ഹൈസ്കൂൾ

Published

on

Share our post

മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന മാഹി സെമിത്തേരി റോഡിലുള്ള ഏക ഫ്രഞ്ച് ഹൈസ്‌കൂൾ എക്കോല്‍ സംത്രാല്‍ കൂര്‍ കോംപ്ലമൊന്തേര്‍ ഇന്ന് അധികൃതരുടെ കടുത്ത അവഗണനയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. എസ്.എസ്.എല്‍.സിക്ക് തുല്യമായ ഫ്രഞ്ച് ബ്രവെ പരീക്ഷയാണ് ഇവിടെ നടക്കുന്നത്. വര്‍ഷങ്ങളായി നൂറുമേനി വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്.

പ്രധാനാധ്യാപകന്റെ കസേര ഒഴിഞ്ഞ് കിടപ്പാണ്. നാല് ഫ്രഞ്ച് ഭാഷാധ്യാപക തസ്തികകളിലും ആളില്ല. നിലവില്‍ പ്രൈമറി വിഭാഗം അധ്യാപകരാണ് ഹൈസ്‌കൂളിൽ ക്ലാസുകൾ എടുക്കുന്നത്. പ്രൈമറി അധ്യാപികക്കാണ് പ്രധാനാധ്യാപികയുടെ ചുമതല. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരെത്തിയാണ് ക്ലാസെടുക്കുന്നത്. ഫ്രഞ്ച് ഭാഷ പാഠ്യ പദ്ധതിയില്‍ ചിത്രം, സംഗീതം, കായികം എന്നിവ പാഠ്യവിഷയങ്ങളാണ്.

ആഴ്ചയിൽ രണ്ട് ദിവസം മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരെത്തിയാണ് അധ്യാപനം. പ്രധാനാധ്യാപകന്‍ ഉൾപ്പെടെ 11 പേർ വേണ്ട ഫ്രഞ്ച് സ്കൂളിൽ അഞ്ച് പേര്‍ മാത്രമേയുള്ളൂ. ബാക്കി ആറ് പേരുടെ ചുമതല നിർവഹിക്കുന്നത് മേഖലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വന്ന് പോകുന്നവരാണ്.

നിലവില്‍ അഞ്ച് പേര്‍ക്ക് ഫ്രഞ്ച് ഭാഷയറിയാം. ഇതില്‍ രണ്ട് പേര്‍ താൽക്കാലിക നിയമനത്തിലുളളവരാണ്. ഇവര്‍ 25 വര്‍ഷമായി താല്‍കാലിക അധ്യാപകരായി തുടരുന്നു. ഫ്രഞ്ച് ബിരുദവും സി.ടെറ്റും ഉളളവരെ മാത്രമേ പുതുതായി നിയമിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

ഫ്രഞ്ച് ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ മാഹിയിലുണ്ട്. അവര്‍ക്ക് ബി.എഡുമുണ്ട്. എന്നാല്‍ സി.ടെറ്റ് ഫ്രഞ്ചിലില്ല.

സര്‍ക്കാരാണെങ്കില്‍ വിട്ടുവീഴ്ചക്കും തയാറല്ല. ഭൗതികമായ എല്ലാ സൗകര്യങ്ങളുമുള്ള വിദ്യാലയമാണിത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉൾപ്പെടെ ഇവിടെ പഠിക്കുന്നുമുണ്ട്. ബ്രവെ പാസായാല്‍ മാഹിയില്‍ തന്നെ പ്ലസ് ടു ഫ്രഞ്ച് പഠനത്തിന് സൗകര്യമുണ്ട്.

ബിരുദ പഠനത്തിന് പുതുച്ചേരിയിലും അവസരമുണ്ട്. ബിരുദാനന്തര പഠനത്തിന് ഫ്രാന്‍സിലേക്ക് പോകാനും സംവിധാനമുണ്ട്. ജോലി സാധ്യതയും ഏറെയാണ്.

അധികൃതരുടെ കടുത്ത അവഗണനയിൽ കുട്ടികളെ ഈ വിദ്യാലയത്തില്‍ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുന്ന അവസ്ഥയാണിപ്പോള്‍. മാഹിയില്‍ ഇന്നും ഇന്‍ഡോ-ഫ്രഞ്ച് സംസ്‌കൃതിയുടെ ശേഷിപ്പുകളുണ്ട്. ഫ്രഞ്ച് വിമോചന പോരാട്ടം നടത്തിയ സമര നായകരൊക്കെ ഫ്രഞ്ച് ഭാഷയേയും സംസ്‌കൃതിയേയും സ്‌നേഹിച്ചവരായിരുന്നു.

കോളനിവാഴ്ചയെ മാത്രമേ അവര്‍ എതിര്‍ത്തിട്ടുള്ളൂ. ഇന്‍ഡോ-ഫ്രഞ്ച് ഉടമ്പടിയിലും പ്രഞ്ച്ഭാഷയുടെ പരിരക്ഷണം പരാമര്‍ശിക്കുന്നുണ്ട്. ലോകോത്തര ഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സർക്കാര്‍ ഉടന്‍ ഇടപെടണമെന്നുമാണ് മാഹിയിലെയും കേരളത്തിലെയും സാമൂഹിക മേഖലയിലുള്ളവരുടെ അഭ്യർഥന.

മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണം -എം. മുകുന്ദൻ

മാഹി: പഠിക്കാൻ കുട്ടികaളുള്ള കാലത്തോളം മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണമെന്ന് മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ. ഫ്രഞ്ചുകാർ പോയി. ഇനി അവരുടെ ഭാഷ എന്തിന് നിലനിർത്തണമെന്ന് ചോദിക്കുന്നവരുണ്ട്. ഇംഗ്ലീഷുകാർ പോയപ്പോൾ നമ്മൾ അവരുടെ ഭാഷ ഉപേക്ഷിച്ചോ? നേരെ മറിച്ചാണ് സംഭവിച്ചത്.

ഇംഗ്ലീഷ് മീഡിയത്തിലുള്ള സ്കൂളുകൾ വർധിക്കുകയാണ് ഉണ്ടായത്. അപ്പോൾ ഫ്രഞ്ചിനോട് മാത്രം എന്തിന് ഈ ചിറ്റമ്മ നയം? മാഹിക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്.

അതിന്റെ ഭാഗമാണ് ഞങ്ങളുടെ ഫ്രഞ്ച് സ്കൂളെന്ന് പൂർവവിദ്യാർഥി കൂടിയായ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഭാഷയിൽ പഠിച്ചാൽ എന്ത് ഗുണം എന്ന് ചിലർ ചോദിക്കാറുണ്ട്. ഗുണമുണ്ട്. രാജ്യത്തിന്റെ അതിരുകൾ മാഞ്ഞു പോകുന്ന ഈ കാലത്ത് ഫ്രഞ്ച് വിദ്യാഭ്യാസം ലഭിച്ചവർക്ക് ലോകത്തിൽ എല്ലായിടത്തും ജോലി കിട്ടാനുള്ള സാധ്യതകളുണ്ട്.

മാഹിയിലെ ഫ്രഞ്ച് സ്കൂൾ നിലനിർത്തണം. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകളിൽ ഉടൻ നിയമനങ്ങൾ ഉണ്ടാകണമെന്നും ഇപ്പോൾ അമേരിക്കയിലുള്ള മുകുന്ദൻ കൂട്ടിച്ചേർത്തു.


Share our post

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Trending

error: Content is protected !!