Connect with us

Kerala

വരുന്നു ദേശീയ ഡെന്റൽ കമ്മിഷൻ; ഡെന്റൽ വിദ്യാർഥികൾക്കും എക്സിറ്റ് പരീക്ഷ

Published

on

Share our post

ന്യൂഡൽഹി: ഡെന്റൽ വിദ്യാഭ്യാസവും ചികിത്സയും നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ദേശീയ ഡെന്റൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പരീക്ഷ, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരം ദേശീയ ഡെന്റൽ കമ്മിഷനുണ്ടാകും.

ഡെന്റൽ സ്ഥാപനങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ നിയന്ത്രിക്കലും ചുമതലയിൽ വരും. ഗവേഷണത്തിനും നവീകരണത്തിനുമായി ആവശ്യമായ നിയന്ത്രണങ്ങളും കൊണ്ടുവരും.

ഡൽഹി ആസ്ഥാനമായി കോർപ്പറേറ്റ് ബോഡിയായാണ് കമ്മിഷൻ പ്രവർത്തിക്കുക. ചെയർപേഴ്ണൻ, എട്ട് അനൗദ്യോഗിക അംഗങ്ങൾ, 24 പാർട്ട്ടൈം അംഗങ്ങൾ എന്നിവരായിരിക്കും അംഗങ്ങൾ.

പ്രമുഖ ദന്തഡോക്ടറെയാണ് ചെയർപേഴ്‌സണായി നിയമിക്കുക. നാലുവർഷത്തേക്കായിരിക്കും നിയമനം. ചെയർപേഴ്‌സണെയും അംഗങ്ങളെയും കേന്ദ്രസർക്കാർ നേരിട്ടാണ് നിയമിക്കുക. മൂന്നു മാസത്തിലൊരിക്കൽ കമ്മിഷൻ യോഗം ചേരണം.

അവസാനവർഷ ബിരുദ ഡെന്റൽ വിദ്യാർഥികൾക്കായി ‘നാഷണൽ എക്സിറ്റ് ടെസ്റ്റ് നടത്തും. രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നൽകുന്നതിനായാണിത്. വിദേശ വിദ്യാർഥികൾക്ക് സംസ്ഥാന, ദേശീയ രജിസ്റ്ററുകളിൽ ദന്തഡോക്ടർമാരായി എൻറോൾചെയ്യുന്നതിന് ഇതു നിർബന്ധമാക്കും.


Share our post

Kerala

കേന്ദ്രത്തിന്റെ അന്തിമാനുമതി; കേരളത്തിന് 29,529 കോടി കടമെടുക്കാം

Published

on

Share our post

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്.കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്. ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ട്, കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത മുൻകാല വായ്പകളുടെ വിഹിതം തുടങ്ങിയവ കിഴിച്ചശേഷമുള്ള തുകയാണ് പൊതുവിപണിയിൽനിന്ന് എടുക്കാൻ അനുവദിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള േപ്രാത്സാഹനമായി അരശതമാനംകൂടി അനുവദിക്കും. ഡിസംബറിനുശേഷം കണക്ക് പരിശോധിച്ച് സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസത്തേക്ക്‌ എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.വായ്പയെടുക്കുന്നതിന് ഇത്തവണ ഒരു നിബന്ധനകൂടി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. സർക്കാരിന്റെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകുമെന്നാണ് ഗാരന്റി.

എന്നാൽ, ഇതിനായി സർക്കാർ പണം മാറ്റിവെക്കാറില്ല. ഇങ്ങനെ പണം മാറ്റിവെച്ച് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ബാക്കി നിൽക്കുന്ന ഗാരന്റിയുടെ അഞ്ചുശതമാനം വരുന്ന തുക വർഷംതോറും ഫണ്ടിലേക്ക്‌ നിക്ഷേപിക്കണം. കേരളം ഈ വർഷം ഇതിനായി കണ്ടെത്തേണ്ടത് 600 കോടിയാണ്. ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശം കേരളം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ ഇത് നിലവിൽവരും. ഗാരന്റി കണ്ടെത്താനുള്ള ഫണ്ട് രൂപവത്കരിക്കും.


Share our post
Continue Reading

Kerala

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ 100% നിർമാണചെലവ് വഹിക്കും; അസാധാരണ തീരുമാനവുമായി ദക്ഷിണറെയിൽവേ

Published

on

Share our post

കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ നിര്‍മാണച്ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മുന്‍പ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിര്‍മാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും നിര്‍മാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിര്‍മിക്കാന്‍വേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെ.ആര്‍.ഡി.സി.എല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല.

എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിര്‍മാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസര്‍ക്കാരും കെ-റെയിലും മുന്‍കൈയെടുത്താലേ ഇവ യാഥാര്‍ഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.

കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം

ചെലവ് പങ്കിടുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂര്‍ണമായും നിര്‍മാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:

# : എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂര്‍ റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍

# കാപ്പില്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂര്‍-വര്‍ക്കല റോഡില്‍

# വള്ളത്തോള്‍ നഗര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂര്‍-മുള്ളൂര്‍ക്കര റോഡില്‍

# കടയ്ക്കാവൂര്‍, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍ക്കല ബൈപ്പാസിന് സമീപം

# തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍

# ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.

സ്ഥലമേറ്റെടുക്കലും മറ്റും പൂര്‍ത്തിവാനുള്ള മേല്‍പ്പാലങ്ങള്‍

# അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയര്‍പോര്‍ട്ട്-മാട്ടൂര്‍ റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍# പൂങ്കുന്നം, തൃശ്ശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍

# ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍

# വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍

# അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂര്‍ റോഡില്‍

# തുറവൂര്‍, ചേര്‍ത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍

# അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍


Share our post
Continue Reading

Kerala

അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

Published

on

Share our post

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന്‌ 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.

തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.


Share our post
Continue Reading

Trending

error: Content is protected !!