IRITTY
വികസനത്തിന്റെ പടവുകളേറാൻ ഇരിക്കൂർ താലൂക്ക് ആസ്പത്രി

ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക് ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന് നേരത്തെ ഉത്തരവായെങ്കിലും പ്രാഥമിക നടപടി മാത്രമാണ് പൂർത്തിയായത്. 2023ൽ ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലായതോടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉൾപ്പെടെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്‌തത്.
വരുന്നത് 12.38 കോടിയുടെ നിർമാണ പ്രവൃത്തി
ആസ്പത്രി വികസനത്തിന് നബാർഡ് 11.38 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷൻ ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ 11.38 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കും. ഒ.പി.ക്ക് പുറമെ വാർഡും ഫാർമസിയും ലാബും ഉൾപ്പെടെയുള്ള സജ്ജീകരണമാണ് ഉണ്ടാക്കുക. ഇപ്പോൾ നിർമിക്കുന്ന രണ്ടുനില കെട്ടിടത്തിൽ ഫണ്ട് ലഭ്യമാകുന്ന മുറക്ക് മുകളിലും നിലകൾ പണിയും. താലൂക്ക് ആസ്പത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മതിയായ കെട്ടിടങ്ങളും അനുബന്ധ ബ്ലോക്കുകളും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ പ്രാരംഭ നടപടി പൂർത്തിയായി.
പരിമിതികൾ മറികടക്കും
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പദവിയിലാണ് ഇപ്പോഴും ആസ്പത്രിയുള്ളത്. മെഡിക്കൽ സൂപ്രണ്ട് തസ്‌തിക ഉടൻ ലഭ്യമാകും. ഇതോടെ എം.ഡി, ഇ.എൻ.ടി ഉൾപ്പെടെയുള്ള നിരവധി വിഭാഗങ്ങളും അനുവദിക്കും. നിലവിൽ നാല് അസിസ്റ്റന്റ് സർജൻ, നാല് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഒരു ജൂനിയർ പിഡിയാട്രീഷൻ, ഒരു ജൂനിയർ ഗൈനക്കോളജി, ദന്തൽ സർജൻ എന്നിങ്ങനെയാണ് ഡോക്ടർമാരുടെ എണ്ണം. ലാബ്, ഫാർമസി, ജീവിതശൈലി രോഗങ്ങളുടെ ഒ.പി, മാനസികാരോഗ്യ ക്ലിനിക്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനങ്ങളും ലഭ്യമാണ്. ആസ്പത്രിക്ക് കീഴിൽ പെരുവളത്തുപറമ്പ്, പട്ടുവം സബ് സെന്ററുകളും പ്രവർത്തിക്കുന്നു. പെരുവളത്തുപറമ്പ് സെന്റർ വെൽനെസ് സെന്ററായി ഉയർത്തി.
അടിസ്ഥാന സൗകര്യം വിപുലമാവും
ആസ്പത്രിയുടെ പുതിയ കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ അടിസ്ഥാന സൗകര്യം വിപുലീകരിക്കപ്പെടും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥരുടെ എണ്ണമാണ് ഇപ്പോഴുള്ളത്. അടിസ്ഥാന സൗകര്യം ഉണ്ടാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വർധനയുണ്ടാകും.
കൂടതൽ സൗകര്യം ഒരുക്കും
ഇരിക്കൂർ താലൂക്ക് ആസ്പത്രി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ട് മൂന്നുമാസം മാത്രമാണായത്. രാത്രികാല ഒ.പിയും കാഷ്വാലിറ്റിയും ഫാർമസിയും സജ്ജീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്.
IRITTY
വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്