KELAKAM
സുദീപിന്റെ റബർ തോട്ടത്തിൽ ‘കറുത്ത പൊന്നും’ താരമാണ്

കേളകം: സംയോജിത കൃഷിയിലൂടെ മികച്ച നേട്ടം കൊയ്യുന്ന കേളകം വെള്ളൂന്നിയിലെ മൈലംപിലാക്കൽ എം.എസ്. സുദീപിന്റെ കാർഷിക പരീക്ഷണങ്ങൾ മലയോര കർഷകർക്ക് മികച്ച ഒരു കൃഷിപാഠമാണ്. അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയും ഉത്പാദനക്കുറവും മൂലം അടിപതറിയ കർഷകർ പലരും റബ്ബർ കൃഷി ഉപേക്ഷിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടിയപ്പോൾ സംയോജിത കൃഷിയിലൂടെ ജയിച്ച് മുന്നേറുകയാണ് സുദീപ് എന്ന ചെറുപ്പക്കാരൻ.
കൃഷിയെ എന്നും ഒരു സർഗാത്മക പ്രവർത്തനമായി കാണുന്ന സുദീപിന്റെ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു റബ്ബർ – കുരുമുളക് സംയോജിത കൃഷി. തണൽ പ്രദേശങ്ങളിൽ ധാരാളമായി വിളവ് തരുന്ന പന്നിയൂർ -2, 5, വിജയ് ഇനം കുരുമുളക് ചെടികൾ സംഘടിപ്പിച്ചു നട്ടു.
ടാപ്പിംഗിന് തടസം വരാതെ റബ്ബറിന്റെ 6 അടി ഉയരം വരെ ചെടി മറ്റൊരു താങ്ങുകാലിൽ വളർത്തുകയും പിന്നീട് മുകളിൽ നിന്നും റബ്ബറിലേക്ക് കയറ്റി വിടുകയും ചെയ്തു. പരീക്ഷണം വിജയിച്ചതോടെ കൂടുതൽ മരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ 400 റബർ മരങ്ങളിലാണ് കുരുമുളക് കൃഷി. ഈ വർഷം 300 മരങ്ങളിൽ കൂടി വ്യാപിക്കാനാണ് ശ്രമം.റിട്ട. അദ്ധ്യാപകരായ എം.കെ. ശശിയുടെയും കെ.കെ. രാജമ്മയുടെയും മകനായ സുദീപ് കൃഷിയിലേക്കിറങ്ങിയിട്ട് 17 വർഷത്തോളമായി.
24 വയസുള്ളപ്പോൾ കുറച്ചുകാലം തൊടുപുഴയിൽ അമ്മ വീട്ടിൽ താമസിച്ചപ്പോൾ കണ്ട, അമ്മയുടെ അച്ഛന്റെയും സഹോദരന്മാരുടെയും അടുക്കും ചിട്ടയുമുള്ള കാർഷിക ജീവിതമായിരുന്നു പ്രചോദനം. അക്കാലത്ത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന റബർ കൃഷിയിലായിരുന്നു സുദീപിന്റെ തുടക്കം.കഴിഞ്ഞ 10 വർഷമായി വയനാട് പേര്യയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണെങ്കിലും കൃഷി ഉപേക്ഷിച്ചിട്ടില്ല.
പുലർച്ചെ കൃഷിയിടത്തിലെത്തി വേണ്ടത് ചെയ്തിട്ട് കൃത്യമായി ഡ്യൂട്ടിയിൽ പ്രവേശിക്കും. കുരുമുളകിന് നിത്യവും പരിചരണമാവശ്യമായതിനാൽ ഭാര്യ പി.കെ. സൗമ്യ അത് ഭംഗിയായി നിറവേറ്റുന്നുമുണ്ട്. മക്കളായ പ്ലസ് ടു വിദ്യാർത്ഥിനിയായ ശബരി പ്രിയയും 10ലും 8ലും പഠിക്കുന്ന ശബരി പ്രസാദും, ശബരി പ്രണവും ഒഴിവുള്ളപ്പോൾ അച്ഛന് സഹായവുമായി കൂടെയുണ്ട്.
ഒരുമരത്തിൽ നിന്ന്600 രൂപസ്വന്തമായി കൃഷിപ്പണി ചെയ്ത് ടാപ്പിംഗ് നടത്തിയാൽ ഒരു മരത്തിൽ നിന്നും ശരാശരി 250 രൂപയോളം പ്രതിവർഷം കിട്ടുമെങ്കിൽ സംയോജിത കൃഷിയിലൂടെ 600 രൂപയിലേക്ക് വരുമാനം ഉയരുമെന്ന് സുദീപ് സാക്ഷ്യപ്പെടുത്തുന്നു.
ടാപ്പ് ചെയ്യുന്ന 700 ഓളം റബ്ബർ മരത്തിലെ കുരുമുളക് കൃഷിക്ക് പുറമെ ചെറുതും വലുതുമായ മറ്റ് മരങ്ങളിലായി നല്ല വിളവ് ലഭിക്കുന്ന 800 ഓളം കുരുമുളക് ചെടികളും, 100 ഓളം കശുമാവും സുദീപിന്റെ തോട്ടത്തിലുണ്ട്.
മറ്റുള്ളവർ നമ്മളെ സഹായിക്കുമെന്ന് കരുതി നോക്കിയിരുന്നിട്ട് വലിയ പ്രയോജനമില്ല. സഹായങ്ങൾക്ക് പരിമിതിയുണ്ട്. നമ്മുടെ കൈകൾ മാത്രമാണ് നമ്മെ കരകയറ്റാനുണ്ടാവുക എന്ന തിരിച്ചറിവുണ്ടാകുമ്പോൾ നമുക്ക് പ്രതിസന്ധികൾ നിഷ്പ്രയാസം തരണം ചെയ്യാം.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്