Connect with us

India

യു.എ.ഇ-കേരള വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്; അടുത്ത മാസം നിരക്ക് കൂട്ടുമെന്ന് വിമാന കമ്പനികൾ

Published

on

Share our post

അബുദാബി: യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്. 6,000 രൂപ വരെയാണ് വിവിധ വിമാന കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. നിരവധി പ്രവാസികള്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായത്. അതേസമയം, പ്രവാസികൾക്ക് മടക്ക യാത്രക്ക് വലിയ തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

യു.എ.ഇയില്‍ സ്‌കൂള്‍ അവധിക്കാലവും റംസാന്‍ അവധിയും എത്തിയതോടെയാണ് വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധന ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷവും ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടില്ല. ഉയര്‍ന്ന വിമാന ടിക്കറ്റ് കാരണം നിരവധി പ്രവാസികള്‍ നാട്ടിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ച് യു.എ.ഇയിലേക്ക് മടങ്ങണമെങ്കില്‍ വലിയ തുക നല്‍കേണ്ടിവരും.

ആയിരക്കണക്കിന് പ്രവാസികളാണ് അവധിക്ക് ശേഷം അടുത്ത മാസം മുതല്‍ കേരളത്തില്‍ നിന്നും യു.എ.ഇയിലേക്കുളള യാത്രക്കായി തയ്യാറെടുക്കുന്നത്. 22,000 രൂപക്ക് മുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ചില ദിവസങ്ങളില്‍ ഇത് മുപ്പതിനായിരത്തിന് മുകളിലാണ്. ഓണത്തോടനുബന്ധിച്ച് അടുത്ത മാസം ടിക്കറ്റ് നിരക്ക് ഇനിയും വലിയ തോതില്‍ ഉയരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ഓണക്കാലത്ത് ഒരു വശത്തേക്കുളള യാത്രക്ക് 50,000 രൂപ വരെ നല്‍കേണ്ടി വരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

അടിക്കടിയുളള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് മൂലം വലിയ തോതില്‍ ബുദ്ധിമുട്ടുകയാണ് പ്രവാസികള്‍. വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


Share our post

India

പണം ഇനി പറപറക്കും; യുപിഐ ഇടപാടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ കൂടുതൽ വേഗം, വേറേയും മാറ്റങ്ങള്‍ ഉടന്‍

Published

on

Share our post

ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ജൂണ്‍ 16 മുതല്‍ വേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്.

പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ സെക്കന്‍ഡുകള്‍ മതിയാകും. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകും.

വേറേയും സുപ്രധാന മാറ്റങ്ങള്‍

യുപിഐ സംവിധാനത്തില്‍ വേറേയും സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും എന്‍പിസിഐ അറിയിച്ചു. ബാലന്‍സ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയില്‍ ജൂലായ്ക്കുശേഷമാണ് മാറ്റങ്ങള്‍ വരുത്തുക. യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് മാറ്റം.

ഓട്ടോപേ മാന്‍ഡേറ്റില്‍ ഒരുതവണ ഇടപാടിന് ശ്രമിച്ച് പരാജയപ്പെട്ടാല്‍ വീണ്ടും മൂന്ന് തവണ കൂടി മാത്രമേ ശ്രമിക്കൂ. പീക്ക് അല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ഓട്ടോ-പേമെന്റിനായീ വീണ്ടും ശ്രമിക്കുക. ഒരുദിവസം ഒരു സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന സമയമാണ് പീക്ക് സമയം. സാധാരണഗതിയില്‍ ഇത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി ഒമ്പതരവരെയുമാണ്.


Share our post
Continue Reading

India

പ്രത്യാക്രമണം തുടങ്ങി ഇറാന്‍; നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍

Published

on

Share our post

ടെഹ്‌റാന്‍/ടെല്‍ അവീവ്: കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ യുഎസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

India

110 മരണം, ഇനിയും ഉയർന്നേക്കും; അഹമ്മദാബാദ് വിമാനദുരന്തത്തിൽ നടുങ്ങി രാജ്യം

Published

on

Share our post

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 110 പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 53 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. വ്യോമയാന മന്ത്രാലയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു

അഹമ്മദാബാദിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. വൈകിട്ട് അഞ്ച് വരെ വിമാനത്താവളം അടച്ചിടും. അ​ഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ​


Share our post
Continue Reading

Trending

error: Content is protected !!