കൈനിറയെ അവാർഡ് വാരിക്കൂട്ടി കണ്ണൂരിന്റെ ഫിലിം മേക്കർ

Share our post

കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയത് കണ്ണുരുകാരന്റെ സിനിമ . മലയാള സിനിമയെ യാഥാർത്ഥ്യ ജീവിതവുമായി സമരസപ്പെടുത്തുന്ന ആഖ്യാന ശൈലി പിൻതുടരുന്ന രതീഷ് പൊതുവാൾ ന്യൂ വേവ് സിനിമയുടെ പിൻമുറക്കാരൻ കൂടിയാണ്.

കഥയിലും ആഖ്യാനത്തിലും പച്ചയായ ജീവിതം തുറന്നുകാട്ടുകയും അതിൽ നർമ്മ ഭാവനയുടെ മേമ്പൊടി വിതറുകയും ചെയ്ത രതീഷിന്റെ സിനിമകൾക്ക് സാധാരണക്കാരനെ തീയേറ്ററിലേക്ക് വലിച്ചടുപ്പിക്കാനുള്ള ജീവിത സത്യങ്ങളുടെ മാന്ത്രികതയുണ്ട്.

ഇക്കുറി സംസ്ഥാന ചലച്ചിത പുരസ്കാരങ്ങൾഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ്.

ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം അടക്കമാണ് ‘ന്നാ താന്‍ കേസ് കൊട്’ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. മലയാള സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലത്തിനുളളില്‍ കഴിവുളള ശ്രദ്ധേയനായ യുവ സംവിധായകന്മാരില്‍ ഒരാളായി മാറിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

ആരുടേയും സംവിധാന സഹായി ആകാതെ സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവു കൊï് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിത്വമാണ് അദ്ദേഹം. വിത്യസ്തമായ പ്രമേയത്തിലൂടെ സിനിമാ ആസ്വാദകരെ അദ്ദേഹം തന്റെ നാമമാത്രമായ സിനിമകളിലൂടെ ഇതിനകം കൈയിലെടുത്തു കഴിഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കി.

2019 നവംബര്‍ 8-ന് പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെയാണ് 2019ð സംവിധായകനും എഴുത്തുകാരനുമായ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുïായി. 2019-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം സിനിമകളില്‍ ഒന്നായിരുóു സിനിമ. കൂടാതെ മികച്ച നവാഗത സംവിധായകന്‍ ഉള്‍പ്പെടെ 2019-ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സിനിമ നേടി.

ആന്റ റോയ്ഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ നേടുകയുïായി.നിവിന്‍ പോളിയെ നായകനാക്കി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം 2021 നവംബര്‍ 12 ന് ഡിസ്‌നി പ്‌ളസ് ഹോട്ട്സ്റ്റാറിലേക്ക് നേരിട്ട് റിലീസ് ചെയ്തു.

കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കോട്’ 2022 ഓഗസ്റ്റ് 11നാണ് പുറത്തിറങ്ങിയത്. നര്‍മ്മത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നðകിയ സിനിമ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും വാണിജ്യ വിജയം നേടുകയും ചെയ്യുകയുമുണ്ടായി.രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായ മദനോല്‍സവം പുറത്തിറങ്ങുകയണ്ടായി.

ഇരുപത് വര്‍ഷത്തോളമായ സിനിമാരംഗത്തെ സജീവ സാനിദ്ധ്യമായ രതീഷ് ബാലകൃഷണന്‍ പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള മഹാദേവ ഗ്രാമം സ്വദേശിയാണ്. ബോളിവുഡില്‍ കെ.യു. മോഹനന്റെ കൂടെ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന സിനിമ സ്വന്തം ഗ്രാമത്തില്‍ വെച്ച് തന്നെ ഷൂട്ട് ചെയ്യുകയാണ് 43 കാരനായ രതീഷ് ബാലകൃഷ്ണന്‍. സിനിമാ കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ധനേഷ് ബാലകൃഷ്ണന്‍ ഏക സഹോദരനാണ്.

ഭാര്യ: ദിവ്യ. ഏകമകള്‍ വരദക്ഷിണ. പയ്യന്നുർ മഹാദേവഗ്രാമത്തിലെ പരേതരായ വി.കെ. ബാലകൃഷ്ണ പൊതുവാളുടെയും യു കെ നാരായണി അമ്മയുടെയും മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!