Connect with us

Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

Published

on

Share our post

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായി. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ) എന്നി ചിത്രങ്ങളിലൂടെ മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം നേടി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ(അറിയിപ്പ്)

പി.ആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

*മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ദേശഭാവനകൾ-സി.എസ്. വെങ്കിടേശ്വരൻ

*സ്ത്രീ ട്രാൻസ്ജൻഡർ വിഭാഗം- ശ്രുതി ശരണ്യം- ബി. 32 മുതൽ 42വരെ

*മികച്ച വിഷ്വൽ എഫക്ട്- അന്‍റീഷ് ഡി. സുമേഷ് ഗോപാൽ(ചിത്രം-വഴക്ക്)

*മികച്ച കുട്ടികളുടെ ചിത്രം-പല്ലൂട്ടി നയന്‍റീസ് കിഡ്സ്,

*നവാഗത സംവിധായകൻ-ഷാഹി കബീർ(ഇലവീഴാപൂഞ്ചിറ)

*ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- ന്നാ താൻ കേസ് കൊട്

*മികച്ച നൃത്ത സംവിധാനം-ഷോബി പോൾരാജ്- (തല്ലുമാല)

*ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ) പൗളി വിത്സൺ (സൗദി വെള്ളയ്ക്ക)

*ഡബ്ബിംഗ് ആർടിസ്റ്റ് ആൺ)-ഷോബി തിലകൻ( പത്തൊൻപതാം നൂറ്റാണ്ട്)

*വസ്ത്രലാങ്കരം-മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളയ്ക്ക)

*മേക്കപ്പ് ആർടിസ്റ്റ്-റോണക്സ് സേവ്യർ (ഭീഷ്മപർവം)

*ലാബ് കളറിസ്റ്റ്- ആഫ്റ്റർ സ്റ്റുഡിയോ റോബർട്ട് (ഇലവീഴാ പൂഞ്ചിറ),

*ശബ്ദരൂപ അജയൻ അടാട്ട്(ഇലവീഴാ പൂഞ്ചിറ)

*ശബ്ദമിശ്രണം- ബിബിൻ നായർ(ന്നാ താൻ കേസ് കൊട്)

*സിംഗ്സൗണ്ട്-വൈശാഖ് വി.ബി.(അറിയിപ്പ്)

*കലാസംവിധായകൻ- ജോതിഷ് ശങ്കർ( ന്നാ താൻ കേസ് കൊട്)

*ചിത്രസംയോജനം-നിഷാദ് യൂസഫ്(തല്ലുമാല)

*പിന്നണിഗായിക- മൃദുല വാര്യർ(പത്തൊൻപതാം നൂറ്റാണ്ട്)

*പിന്നണി ഗായകൻ- കബിൽ കപിലൻ(പല്ലൂട്ടി 90സ് കിഡ്സ്)

*പശ്ചാത്തല സംഗീതസംവിധായകൻ- ഡോൺ വിൻസന്‍റ്(ന്നാ താൻ കേസ് കൊട്)

*സംഗീതസംവിധായകൻ-എം. ജയചന്ദ്രൻ(പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)

*ഗാനരചിതാവ്-റഫീഖ് അഹമ്മദ്(വിഡ്ഢികളുടെ മാഷ്)

*തിരക്കഥ- രാജേഷ് കുമാർ(ഒരു തെക്കൻ തല്ല് കേസ്)

*തിരക്കഥാകൃത്ത്-രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്)

*ഛായഗ്രഹകൻ-മനേഷ് മാധവൻ(ഇലവീഴാ പൂഞ്ചിറ), (വഴക്ക്)

*കഥാകൃത്ത്-കമൽ കെ.എം.(പട)

*ബാലതാരം(പെൺ)-തൻമയ സോൾ(വഴക്ക്)

*ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി(പല്ലൂട്ടി 90)

*അഭിനയം- പ്രേത്യകജൂറി പുരസ്കാരം-കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ)

*സ്വഭാവനടി-ദേവി വർമ(സൗദി വെള്ളയ്ക്ക)

*സ്വഭാവനടൻ-വി.പി.കുട്ടികൃഷ്ണൻ(ന്നാ താൻ കേസ് കൊട്)

*അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ള ആദരവ് അർപ്പിച്ചാണ് മന്ത്രി വാർത്തസമ്മേളനം തുടങ്ങിയത്.

ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!