Connect with us

Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

Published

on

Share our post

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായി. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ) എന്നി ചിത്രങ്ങളിലൂടെ മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം നേടി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ(അറിയിപ്പ്)

പി.ആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

*മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ദേശഭാവനകൾ-സി.എസ്. വെങ്കിടേശ്വരൻ

*സ്ത്രീ ട്രാൻസ്ജൻഡർ വിഭാഗം- ശ്രുതി ശരണ്യം- ബി. 32 മുതൽ 42വരെ

*മികച്ച വിഷ്വൽ എഫക്ട്- അന്‍റീഷ് ഡി. സുമേഷ് ഗോപാൽ(ചിത്രം-വഴക്ക്)

*മികച്ച കുട്ടികളുടെ ചിത്രം-പല്ലൂട്ടി നയന്‍റീസ് കിഡ്സ്,

*നവാഗത സംവിധായകൻ-ഷാഹി കബീർ(ഇലവീഴാപൂഞ്ചിറ)

*ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- ന്നാ താൻ കേസ് കൊട്

*മികച്ച നൃത്ത സംവിധാനം-ഷോബി പോൾരാജ്- (തല്ലുമാല)

*ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ) പൗളി വിത്സൺ (സൗദി വെള്ളയ്ക്ക)

*ഡബ്ബിംഗ് ആർടിസ്റ്റ് ആൺ)-ഷോബി തിലകൻ( പത്തൊൻപതാം നൂറ്റാണ്ട്)

*വസ്ത്രലാങ്കരം-മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളയ്ക്ക)

*മേക്കപ്പ് ആർടിസ്റ്റ്-റോണക്സ് സേവ്യർ (ഭീഷ്മപർവം)

*ലാബ് കളറിസ്റ്റ്- ആഫ്റ്റർ സ്റ്റുഡിയോ റോബർട്ട് (ഇലവീഴാ പൂഞ്ചിറ),

*ശബ്ദരൂപ അജയൻ അടാട്ട്(ഇലവീഴാ പൂഞ്ചിറ)

*ശബ്ദമിശ്രണം- ബിബിൻ നായർ(ന്നാ താൻ കേസ് കൊട്)

*സിംഗ്സൗണ്ട്-വൈശാഖ് വി.ബി.(അറിയിപ്പ്)

*കലാസംവിധായകൻ- ജോതിഷ് ശങ്കർ( ന്നാ താൻ കേസ് കൊട്)

*ചിത്രസംയോജനം-നിഷാദ് യൂസഫ്(തല്ലുമാല)

*പിന്നണിഗായിക- മൃദുല വാര്യർ(പത്തൊൻപതാം നൂറ്റാണ്ട്)

*പിന്നണി ഗായകൻ- കബിൽ കപിലൻ(പല്ലൂട്ടി 90സ് കിഡ്സ്)

*പശ്ചാത്തല സംഗീതസംവിധായകൻ- ഡോൺ വിൻസന്‍റ്(ന്നാ താൻ കേസ് കൊട്)

*സംഗീതസംവിധായകൻ-എം. ജയചന്ദ്രൻ(പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)

*ഗാനരചിതാവ്-റഫീഖ് അഹമ്മദ്(വിഡ്ഢികളുടെ മാഷ്)

*തിരക്കഥ- രാജേഷ് കുമാർ(ഒരു തെക്കൻ തല്ല് കേസ്)

*തിരക്കഥാകൃത്ത്-രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്)

*ഛായഗ്രഹകൻ-മനേഷ് മാധവൻ(ഇലവീഴാ പൂഞ്ചിറ), (വഴക്ക്)

*കഥാകൃത്ത്-കമൽ കെ.എം.(പട)

*ബാലതാരം(പെൺ)-തൻമയ സോൾ(വഴക്ക്)

*ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി(പല്ലൂട്ടി 90)

*അഭിനയം- പ്രേത്യകജൂറി പുരസ്കാരം-കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ)

*സ്വഭാവനടി-ദേവി വർമ(സൗദി വെള്ളയ്ക്ക)

*സ്വഭാവനടൻ-വി.പി.കുട്ടികൃഷ്ണൻ(ന്നാ താൻ കേസ് കൊട്)

*അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ള ആദരവ് അർപ്പിച്ചാണ് മന്ത്രി വാർത്തസമ്മേളനം തുടങ്ങിയത്.

ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!