Breaking News
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായി. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ) എന്നി ചിത്രങ്ങളിലൂടെ മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം നേടി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ(അറിയിപ്പ്)
പി.ആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
*മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ദേശഭാവനകൾ-സി.എസ്. വെങ്കിടേശ്വരൻ
*സ്ത്രീ ട്രാൻസ്ജൻഡർ വിഭാഗം- ശ്രുതി ശരണ്യം- ബി. 32 മുതൽ 42വരെ
*മികച്ച വിഷ്വൽ എഫക്ട്- അന്റീഷ് ഡി. സുമേഷ് ഗോപാൽ(ചിത്രം-വഴക്ക്)
*മികച്ച കുട്ടികളുടെ ചിത്രം-പല്ലൂട്ടി നയന്റീസ് കിഡ്സ്,
*നവാഗത സംവിധായകൻ-ഷാഹി കബീർ(ഇലവീഴാപൂഞ്ചിറ)
*ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- ന്നാ താൻ കേസ് കൊട്
*മികച്ച നൃത്ത സംവിധാനം-ഷോബി പോൾരാജ്- (തല്ലുമാല)
*ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ) പൗളി വിത്സൺ (സൗദി വെള്ളയ്ക്ക)
*ഡബ്ബിംഗ് ആർടിസ്റ്റ് ആൺ)-ഷോബി തിലകൻ( പത്തൊൻപതാം നൂറ്റാണ്ട്)
*വസ്ത്രലാങ്കരം-മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളയ്ക്ക)
*മേക്കപ്പ് ആർടിസ്റ്റ്-റോണക്സ് സേവ്യർ (ഭീഷ്മപർവം)
*ലാബ് കളറിസ്റ്റ്- ആഫ്റ്റർ സ്റ്റുഡിയോ റോബർട്ട് (ഇലവീഴാ പൂഞ്ചിറ),
*ശബ്ദരൂപ അജയൻ അടാട്ട്(ഇലവീഴാ പൂഞ്ചിറ)
*ശബ്ദമിശ്രണം- ബിബിൻ നായർ(ന്നാ താൻ കേസ് കൊട്)
*സിംഗ്സൗണ്ട്-വൈശാഖ് വി.ബി.(അറിയിപ്പ്)
*കലാസംവിധായകൻ- ജോതിഷ് ശങ്കർ( ന്നാ താൻ കേസ് കൊട്)
*ചിത്രസംയോജനം-നിഷാദ് യൂസഫ്(തല്ലുമാല)
*പിന്നണിഗായിക- മൃദുല വാര്യർ(പത്തൊൻപതാം നൂറ്റാണ്ട്)
*പിന്നണി ഗായകൻ- കബിൽ കപിലൻ(പല്ലൂട്ടി 90സ് കിഡ്സ്)
*പശ്ചാത്തല സംഗീതസംവിധായകൻ- ഡോൺ വിൻസന്റ്(ന്നാ താൻ കേസ് കൊട്)
*സംഗീതസംവിധായകൻ-എം. ജയചന്ദ്രൻ(പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)
*ഗാനരചിതാവ്-റഫീഖ് അഹമ്മദ്(വിഡ്ഢികളുടെ മാഷ്)
*തിരക്കഥ- രാജേഷ് കുമാർ(ഒരു തെക്കൻ തല്ല് കേസ്)
*തിരക്കഥാകൃത്ത്-രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്)
*ഛായഗ്രഹകൻ-മനേഷ് മാധവൻ(ഇലവീഴാ പൂഞ്ചിറ), (വഴക്ക്)
*കഥാകൃത്ത്-കമൽ കെ.എം.(പട)
*ബാലതാരം(പെൺ)-തൻമയ സോൾ(വഴക്ക്)
*ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി(പല്ലൂട്ടി 90)
*അഭിനയം- പ്രേത്യകജൂറി പുരസ്കാരം-കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയർ(അപ്പൻ)
*സ്വഭാവനടി-ദേവി വർമ(സൗദി വെള്ളയ്ക്ക)
*സ്വഭാവനടൻ-വി.പി.കുട്ടികൃഷ്ണൻ(ന്നാ താൻ കേസ് കൊട്)
*അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ള ആദരവ് അർപ്പിച്ചാണ് മന്ത്രി വാർത്തസമ്മേളനം തുടങ്ങിയത്.
ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്