IRITTY
നാടിന് പച്ചക്കുടയൊരുക്കാൻ കീഴൂർകുന്നിലെ ശ്രീധരന്റെ ഓട്ടം

ഇരിട്ടി : സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപനം വന്നപ്പോഴാണ് ഇരിട്ടിക്കടുത്ത കീഴൂർകുന്നിലെ ഗുഡ്‌സ് ഓട്ടോഡ്രൈവർ വക്കാടൻ ശ്രീധരൻ തന്റെ ഓട്ടത്തിന്റെ ഗിയർ ഒന്ന് മാറ്റിപ്പിടിച്ചത്. ഗുഡ്‌സ് വണ്ടികൾക്ക് ഓട്ടം കുറഞ്ഞ ആ കാലം അധികദിവസവും ഇരിട്ടി ടൗണിലെ ഗുഡ്‌സ് സ്‌റ്റാൻഡിൽ വൈകിട്ട് വരെ വണ്ടി നിർത്തിയിട്ടാലും വരുമാനമൊന്നുമില്ലാതെയാണ് മടങ്ങിയിരുന്നത്. എന്നാൽ നിർത്തിയിടുന്ന വണ്ടിയിൽ സുഭിക്ഷകേരളം പദ്ധതിക്കുള്ള പച്ചക്കറി തൈകൾ പാകപ്പെടുത്തി വിൽക്കാമെന്നായി ചിന്ത. അങ്ങനെ വെണ്ട, വഴുതിന, കക്കിരി, കുമ്പളം, മത്തൻ തുടങ്ങി ഏതാനും ഇനങ്ങൾ റൂട്ട് ട്രെയിനറിൽ മുളപ്പിച്ച് തൈകളാക്കി വണ്ടിയിൽ കയറ്റി ടൗണിലെ സ്റ്റാൻഡിലെത്തി. തൈകൾ പതിയെ വിറ്റ് തീർന്നു.
ദിവസം കഴിയുന്തോറും തൈവിൽപ്പന വർധിച്ചതോടെ പരീക്ഷണങ്ങളും ആത്മവിശ്വാസവും വളർന്നു. വയനാട്ടിലെ വിത്ത് ഫാമുകളിൽനിന്ന് നല്ലയിനം പച്ചമുളകിൻ തൈകളും ഇതര പച്ചക്കറി തൈകളും എത്തിച്ച് ഇനങ്ങളും എണ്ണവുംകൂട്ടി വിൽപ്പന മുന്നേറി. വീട്ടിൽ തൈകൾ കിളിർപ്പിക്കുന്ന പ്രവൃത്തിയിൽ കുടുംബവും ചേർന്നതോടെ തൈ മുളപ്പിക്കൽ, പരിചരിക്കൽ, വിൽപ്പനക്ക് സജ്ജമാക്കൽ എന്നിവ ഉഷാർ.
കോവിഡ് മഹാമാരിക്കാലത്ത് നാട് തിരികെ പിടിച്ച പച്ചക്കറി കൃഷി വ്യാപനം കൂടിയായപ്പോൾ ശ്രീധരനെ തേടി പലരും തൈകൾ വാങ്ങാനെത്തി. ഇതിനിടയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കൃഷിവ്യാപന പദ്ധതിയിൽ അപേക്ഷ നൽകി. ഒരു ലക്ഷം രൂപയുടെ മഴമറ സർക്കാർ അനുവദിച്ചു. അരലക്ഷം രൂപ സബസ്‌സിഡിയോടെ ലഭിച്ച മഴമറ ഈ ഘട്ടത്തിലും ശ്രീധരന്റെ സംരംഭത്തിൽ ഇടതടവില്ലാതെ തൈകൾ കിളിർപ്പിക്കാനുള്ള ഇടമായി.
‘‘കോവിഡ് കാലത്തടക്കം പച്ചക്കറി തൈകൾ മുളപ്പിച്ചും വിറ്റുമാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. നിലവിൽ സ്ഥിരമായി ധാരാളം പേർ ചെറുതും വലുതുമായ തോതിൽ തൈകൾ വാങ്ങാനെത്തുന്നു. തൈ നട്ട് നന്നായി പരിചരിച്ചവർക്ക് വിളവും സംതൃപ്തിയും നൽകുന്നതരത്തിലുള്ള നല്ലയിനം തൈകളാണ് നൽകുന്നത്. ആരും ഇതേവരെ മോശം അഭിപ്രായം പറഞ്ഞിട്ടില്ല’’–ശ്രീധരൻ പറഞ്ഞു. കാർഷിക കേരളത്തിന്റെ ഉന്നമനത്തിനും ജൈവ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതക്കും ഇത്തരം സംരംഭങ്ങളാണ് അനിവാര്യമെന്നാണ് ശ്രീധരനെപ്പോലുള്ള സാധാരണക്കാർ നൽകുന്ന സന്ദേശം.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
IRITTY
പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി


ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്. ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ് വെള്ളം താഴ്‌ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്