Connect with us

India

മണിപ്പുരിലെ ലൈംഗികാതിക്രമം: രണ്ട് മാസം പോലീസ് അനങ്ങിയില്ല, നടപടി വീഡിയോ പുറത്തുവന്നതോടെ

Published

on

Share our post

ഇംഫാല്‍: മണിപ്പുരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വെളിവാകുന്നു. പരാതി ലഭിച്ച 62 ദിവസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസ് നടപടിയുണ്ടായത്.

സംസ്ഥാനത്തെ സുരക്ഷാസ്ത്ഥിഗതികള്‍ വിലയിരുത്താനായി ഇതിനിടയില്‍ നിരവധി തവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടും രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി ഇത് സംബന്ധിച്ച എഫ്‌.ഐ.ഐ.ആര്‍ ദിവസങ്ങളോളം പൊടിപിടിച്ച് കിടന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരകള്‍ മറ്റൊരു ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ സമീപിച്ചതിനാല്‍ ഈ എഫ്‌.ഐ.ആര്‍ കൈമാറാന്‍ തന്നെ ഒരു മാസത്തിലേറെ എടുത്തു. നടപടിയെടുക്കാനുള്ള കാലതാമസം സംബന്ധിച്ച് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് മാധ്യമങ്ങളോട് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു.
അക്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇതിനോടകം തന്നെ ആറായിരത്തിലധംക എഫ്‌.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസ് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചയുടന്‍, കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞു, ഉടനടി നടപടിയെടുക്കുകയും പ്രധാന പ്രതിയടക്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി’ മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
മെയ് നാലിനാണ് തൗബല്‍ ജില്ലയില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തത്. മെയ് 18ന് ഇരകളിലൊരാളുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ വീഡിയോ പുറത്ത് വന്നതിന് ശേഷം ബുധനാഴ്ചയാണ് പോലീസ് നടപടിക്കൊരുങ്ങിയത്. സംഭവത്തില്‍ വീഡിയോയിലുണ്ടായിരുന്ന നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സംഭവത്തില്‍ പരാതി ലഭിച്ചതിന് ശേഷം സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് നിരവധി ഉന്നതതല യോഗങ്ങള്‍ നടക്കുകയുണ്ടായെങ്കിലും വീഡിയോയിലെ സംഭവങ്ങള്‍ സംബന്ധിച്ച് ഒന്നും ചര്‍ച്ചയായില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം ഈ യോഗങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.

ഈ കേസ് നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മണിപ്പുര്‍ മുഖ്യമന്ത്രിയോ ഡിജിപിയോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ലെന്നാണ് തൗബല്‍ എസ്പി സച്ചിദാനന്ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

‘കഴിഞ്ഞ ദിവസമാണ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ രൂപത്തില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റ് നടപടികളിലേക്ക് കടന്നു’ എസ്പി പറഞ്ഞു.

ഇരകള്‍ തൗബല്‍ ജില്ലയിലില്ലാത്തതും നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

അതേ സമയം പോലീസിന്റെ സാന്നിധ്യത്തിലാണ് തങ്ങളെ ആള്‍ക്കൂട്ടം കൊണ്ട് പോയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്ന ഈ വാദം തെറ്റാണെന്നാണ് എസ്പി പറയുന്നത്.

സംഭവ സമയം പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ആയുധങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആള്‍ക്കൂട്ടം നടത്തി വരുന്നതിനിടെ പോലീസുകാരെല്ലാം അവിടെ സുരക്ഷാ തിരക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇരകളിലൊരാളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ‘ഞങ്ങളുടെ ഗ്രാമം അക്രമിക്കുന്ന ജനക്കൂട്ടത്തോടൊപ്പം പോലീസും ഉണ്ടായിരുന്നു. പോലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കുറച്ചകലേക്ക് കൂട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് പോലീസ് ആള്‍ക്കൂട്ടത്തിന് ഞങ്ങളെ വിട്ടുകൊടുത്തു’.


Share our post

India

കോവിഡിന് ശേഷം ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സിയോട് പ്രിയം; അഞ്ചുവര്‍ഷം കൊണ്ട് വരുമാനത്തിൽ വൻ വര്‍ധനവ്

Published

on

Share our post

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍. ഫസ്റ്റ് ക്ലാസ്, ടു ടയര്‍, ത്രീ ടയര്‍, ചെയര്‍കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള എ.സി. കോച്ചുകളുടേയും ആകെ കണക്കാണ് ഇത്. ബജറ്റ് രേഖകള്‍ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്ന് മാത്രമാണ് എ.സി. അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.

ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസ്സുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നുള്ള വരുമാനം 41 ശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്‌സ്പ്രസ്, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി. ഇതര വിഭാഗം. ഈ വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം 80,000 കോടി രൂപയാകും എന്നാണ് കണക്കാക്കുന്നത്.എ.സി. ക്ലാസിലെ യാത്രക്കാരുടെ ശതമാനം ഇപ്പോഴും ഒറ്റയക്കം തന്നെയാണെങ്കിലും 2024-2025 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 38 കോടിയായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പ് ഇത് 18 കോടി മാത്രമായിരുന്നു. 2019-20 വര്‍ഷത്തില്‍ ആകെ യാത്രക്കാരുടെ 2.2 ശതമാനമായിരുന്നു എ.സി. ക്ലാസ് യാത്രക്കാര്‍. 809 കോടി പേരാണ് ആ വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്തത്. 2024-2025 വര്‍ഷം 727 കോടി യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അതിന്റെ 5.2 ശതമാനം മാത്രമാണ് എ.സി. ക്ലാസിലെ യാത്രക്കാര്‍.


Share our post
Continue Reading

India

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.


Share our post
Continue Reading

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!