Connect with us

MATTANNOOR

മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ മട്ടന്നൂർ നഗരസഭ സി.സി.ടി.വി സ്ഥാപിക്കുന്നു

Published

on

Share our post

മട്ടന്നൂർ:മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി .സി .ടി .വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ‘തേർഡ് ഐ അറ്റ് മട്ടന്നൂർ’ എന്നാണ് പദ്ധതിയുടെ പേര്.

48 ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെങ്കിലും വാഹന അപകടങ്ങൾ, മോഷണം എന്നിവ വീക്ഷിക്കുന്നതിനും പദ്ധതി സഹായകമാകും. ഇതോടെ മട്ടന്നൂർ നഗരസഭയിലെ എല്ലാ പ്രദേശങ്ങളെയും ക്യാമറ നെറ്റ്വർക്കിൽ ബന്ധിപ്പിക്കാൻ സാധിക്കും.

ജനപ്രതിനിധികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 48 മാലിന്യം തള്ളുന്ന ഇടങ്ങൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ സി .സി .ടി. വി സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും. കൺട്രോൾ യൂണിറ്റ് ഒരുക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു.

നഗരസഭയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കൺട്രോൾ യൂണിറ്റ് ഒരുങ്ങുന്നത്. നഗരസഭാ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് വീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ അവരുടെ ക്യാബിനുകളിൽ സ്‌ക്രീനുകൾ സ്ഥാപിക്കും. പൊലീസിനും ഈ സംവിധാനം ലഭ്യമാക്കും. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ ഇടയായാൽ അവിടെയും ക്യാമറകൾ സ്ഥാപിക്കും.

നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചത്. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമറകൾക്ക് പുറമെ മാലിന്യങ്ങൾ തള്ളുന്നത് കണ്ടെത്താൻ രഹസ്യസേനയെയും നഗരസഭ രൂപീകരിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കും ക്യാമറക്കണ്ണുകൾ സഹായകമാകും.

മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒട്ടനവധിയാണ്. മാത്രമല്ല സാംക്രമിക രോഗങ്ങൾ പെരുകുന്നതിനും തെരുവ്നായ ശല്യം വർധിക്കുന്നതിനും അവ കാരണമാകുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് തേർഡ് ഐ അറ്റ് മട്ടന്നൂർ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ പറഞ്ഞു.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!