Connect with us

Kannur

ജൂണിൽ ശേഖരിച്ചത് 3,97,713 കിലോ മാലിന്യം: വീട്ടുമാലിന്യം നീക്കി ഹരിതകർമസേന

Published

on

Share our post

കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ 51,438 വീടുകളിൽനിന്ന്‌ മാലിന്യം ശേഖരിച്ച് ഹരിതകർമസേന മാതൃകയാകുന്നു. 90 പേരടങ്ങുന്നതാണ് കോർപ്പറേഷനിലെ ഹരിതകർമസേന. ചില ഡിവിഷനുകളിൽ രണ്ടും കൂടുതൽ വീടുകളുള്ള ഡിഷനുകളിൽ മൂന്നും പേർ വീതമാണ് പ്രവർത്തിക്കുന്നത്.

1200 വീടുകൾക്ക് രണ്ടുപേർ എന്ന നിലയിലാണിത്. കോർപ്പറേഷനിലെ ആറായിരത്തോളം വീട്ടുകാർ മാത്രമാണ് ഹരിതഡ കർമ സേനയ്ക്ക് ഗൃഹമാലിന്യം കൈമാറാത്തത്. അവരെക്കൂടി സഹകരിപ്പിക്കാള്ള പ്രവർത്തനത്തിലാണ് ഹരിതകർമസേന.

ജൂണിൽ മാത്രം ഹരിതകർമസേന ശേഖരിച്ചത് 3,97,713 കിലോ മാലിന്യമായിരുന്നു. ഓരോ മാസവും ഇതിനടുത്തായും ഇതിൽ കൂടുതലും ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക്, ചെരിപ്പ്, ബാഗ്, ചില്ല്, ഇ-വേസ്റ്റ്, തെർമോകോൾ, തുണികൾ, പേപ്പർ മാലിന്യം എന്നിവയാണ് മാസം തോറും ഹരിതകർമസേന കൊണ്ടുപോകുന്നത്.

സ്ഥാപനങ്ങളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നുണ്ട്. ഇതിൽ ദിവസേന എടുക്കുന്നതും ആഴ്ചയിൽ എടുക്കുന്നവയുമുണ്ട്. മിക്കവാറും സ്ഥാപനങ്ങൾ പ്രവർത്തനവുമായി സഹകരിക്കുന്നു.

ശേഖരിക്കുന്ന മാലിന്യം കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ നീ സൈക്ലിങ് കമ്പനികളിലേക്ക് കൊണ്ടുപോകും. വീടുകളിൽനിന്ന്‌ 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയും ഇതിനായി മാസത്തിൽ ഈടാക്കുന്നു.


Share our post

Kannur

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

Published

on

Share our post

കണ്ണൂർ : കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണ് മർദനം. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂ‌ടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ ക‌ടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കിൽ പിന്നീ‌ട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തിൽ ടോൾ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരുടെ മൊബൈൽ അടിച്ച് തകർക്കുകയും, ടോൾ ബൂത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ടോൾ ബൂത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെ‌ട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പ‌ടെ ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kannur

ട്രേസ് ചെയ്ത് കണ്ണൂർ സിറ്റി സൈബർ സെൽ; 22 മൊബൈൽ ഫോണുകൾ കണ്ടെത്തി

Published

on

Share our post

കണ്ണൂര്‍: പത്ത് ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകൾ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെൽ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് 22 ഓളം ഫോണുകൾ ട്രേസ് ചെയ്തത്. ഫോൺ ലഭിച്ചവരിൽ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പൊലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ സിഇഐആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എഎസ്ഐ എം ശ്രീജിത്ത്, സിപിഒമാരായ ദിജിൻ രാജ് പി കെ, അജുൽ എൻ കെ എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക്‌ ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 180 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സിഇഐആർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

ഹരിതജീവിതം, നിതാന്തസേവനം

Published

on

Share our post

കണ്ണൂർ: പൊള്ളുന്ന വെയിലായാലും കോരിച്ചൊരിയുന്ന മഴയാണെങ്കിലും പ്ലാസ്റ്റിക് ചാക്കുകെട്ടും താങ്ങി അവർ വീട്ടുമുറ്റത്തെത്തും. പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പൊറുതിമുട്ടിയിരുന്ന നമ്മുടെയൊക്കെ വീടും പരിസരവും ഇത്രയും വൃത്തിയാക്കിയ ഹരിതകർമസേനാംഗങ്ങൾ ഉള്ളുപൊള്ളുന്ന വേദനയോടെയാണ് ജോലിക്കെത്തുന്നതെന്നു നമ്മളറിയുന്നില്ല. പകർച്ചവ്യാധി മുതൽ തെരുവുനായയുടെ കടി വരെ പേടിച്ചാണ് പലരും ജോലി ചെയ്യുന്നതെങ്കിൽ പ്രതിഫലമായി കയ്യിൽകിട്ടുന്നതോ തുച്ഛമായ സംഖ്യയും.

സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി 2017ൽ ആണ് മാലിന്യശേഖരണത്തിനായി ഹരിതകർമസേന രൂപീകരിച്ചത്. സംസ്ഥാനത്ത് 38,000 സേനാംഗങ്ങളാണുള്ളത്. ജില്ലയിൽ 2849ഉം. വീടൊന്നിന് മാസത്തിൽ 50 രൂപയാണു യൂസർഫീ. കടകളിൽ 100ഉം. മുൻപൊക്കെ യൂസർഫീ നൽകാൻ വീട്ടുകാർ മടിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സേനാംഗങ്ങൾ പറയുന്നത്. യൂസർഫീ സംബന്ധിച്ച് സർക്കാർ ഉത്തരവു വന്നതോടെയാണു തർക്കം തീർന്നത്. ഏറ്റവും വലിയ ഭീഷണി പാമ്പേഴ്സും ഭക്ഷണം കൊണ്ടുവരുന്ന കവറുകളുമാണ്. ചിലർ ഭക്ഷണാവശിഷ്ടം ഒഴിവാക്കാതെയാണു ചാക്കിൽ തള്ളുക. രണ്ടു ദിവസം കഴിയുമ്പോഴേക്കും അതിൽ പുഴു നിറഞ്ഞിരിക്കും. അതുപോലെതന്നെ പാമ്പേഴ്സും. ഇതേക്കുറിച്ചു അതതു വീട്ടുകാർക്കു ബോധവൽക്കരണം നൽകാറുണ്ടെന്നും ഈയൊരു പ്രവണത കുറഞ്ഞുവരുന്നുണ്ടെന്നുമാണ് കോർപറേഷനിലെ ഹരിതകർമ സേനാംഗമായ പയ്യാമ്പലം സ്വദേശി സൗമ്യ പറയുന്നത്.

സ്ഥിരവരുമാനം നിശ്ചയിക്കണം

കരിവെള്ളൂർ∙ ‘‘രാവിലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനിറങ്ങും, നാടിനു വേണ്ടി കൂടിയാണ് ഈ ജോലി ചെയ്യുന്നത് പക്ഷേ, സമൂഹത്തിൽ നിന്ന് അർഹമായ പദവിയും പരിഗണനയും ലഭിക്കുന്നില്ല’’. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളുടെ വാക്കുകൾ ഇവരുടെ മാത്രം വേദനകളല്ല. ഒട്ടുമിക്ക ഹരിതകർമസേനകൾക്കും ഇതു തന്നെയാണ് പറയാനുള്ളത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീടുകളിലെത്തിയാൽ ആദ്യകാലത്ത് പലരും മുഖംതിരിക്കാറാണു പതിവ്. ഇപ്പോൾ ചുരുക്കം ആളുകൾ മാത്രമാണ് സഹകരിക്കാതെ മാറി നിൽക്കുന്നത്. ഓരോ തുകയാണു ലഭിക്കുന്നത്. തുല്യമായ സ്ഥിരവരുമാനം നിശ്ചയിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയാണ് ഹരിത കർമസേന.

ചെമ്പിലോട്ടിന്റെ കരുത്ത്

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച വിവിധ അവാർഡുകളിൽ മാലിന്യ ഉറവിട സംസ്കരണത്തിനുള്ള പുരസ്കാരം ചെമ്പിലോട് പഞ്ചായത്തിന് ലഭിക്കുമ്പോൾ ആ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കുള്ളതാണ്. പഞ്ചായത്തിലാകെയുള്ള 9842 വീടുകളിലും സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഹരിതകർമസേന നല്ല ഇടപെടലാണു നടത്തുന്നതെന്ന് ഹരിതകർമസേന കോ ഓർഡിനേറ്ററും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനുമായ ഡി.ജിഷ പറഞ്ഞു.

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് വസ്തുക്കളും മെറ്റൽ കോട്ടിങ് കവറുകളും ലെതറും ചില്ലും കലക്ട് ചെയ്യും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നു മൂല്യവർധിതവസ്തുക്കൾ ഉൽപാദിപ്പിക്കുന്നു. മോണിറ്ററിങ് പ്രവർത്തനങ്ങളും ഫലപ്രദമായി നടക്കുന്നു.പഞ്ചായത്തിലെ 43 സേനാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. ജോലി സമയത്ത് നായ കടിച്ചാലും അസുഖമോ മറ്റോ ബാധിച്ചും അവധിയെടുക്കേണ്ടി വന്നാലും അത്തരം ദിവസങ്ങളിൽ ജോലി ചെയ്യാതെ തന്നെ വേതനം ലഭ്യമാക്കാൻ സേനാംഗങ്ങളുടെ വരുമാനത്തിൽ നിന്ന് കോർപസ് ഫണ്ട് ശേഖരിക്കുന്ന സമ്പ്രദായവും പഞ്ചായത്തിലുണ്ട്.സേനാംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാംപ് നടത്തി ചികിത്സ ആവശ്യമുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയോടെ ചികിത്സ ഉറപ്പാക്കാറുണ്ടെന്ന് ജിഷ പറഞ്ഞു.

പിടിച്ചുനിൽക്കുന്നത് യൂസർ ഫീയിൽ

മാലിന്യ ശേഖരണത്തിനു വാങ്ങുന്ന 50,100 രൂപ യൂസർ ഫീയാണു ഹരിതകർമസേനയെ നിലനിർത്തുന്നത്. എന്നാൽ സർക്കാർ യൂസർഫീ നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ സേനയുടെ പ്രവർത്തനം താളംതെറ്റും. അസംഘടിതമേഖലയായതിനാൽ സമരമൊന്നും വിജയിക്കുകയുമില്ല. ഒരു പഞ്ചായത്ത് വാർഡിൽ രണ്ട് ഹരിതകർമസേസാംഗമാണുള്ളത്. 20 ദിവസം കൊണ്ട് എല്ലാ വീടുകളിലും കയറി മാലിന്യം ശേഖരിക്കണം.

യൂസർഫീ ആയി ലഭിക്കുന്ന പണത്തിന്റെ 10% തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ആവശ്യങ്ങൾക്കായി തിരികെ നൽകുന്ന കോർപസ് ഫണ്ടിലേക്കു പിടിക്കും. സേനാംഗങ്ങൾക്കു ചികിത്സാ സഹായം, ജോലിക്കു വരാൻ പറ്റാത്ത സാഹചര്യങ്ങളിലെ സാമ്പത്തിക സഹായം എന്നിവയ്ക്കാണ് ഇതുപയോഗിക്കുന്നത്. മാലിന്യം ശേഖരിക്കാൻ വീടുകളിൽ ചെല്ലുമ്പോഴുണ്ടാകുന്ന പട്ടികടിയാണ് പലരും നേരിടുന്ന വലിയ വെല്ലുവിളി. കഴിഞ്ഞകൊല്ലം ജില്ലയിൽ14 പേർക്കാണു ജോലിക്കിടെ പട്ടികടിയേറ്റത്. അംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഏർപെടുത്തിയിട്ടുണ്ടെങ്കിലും പട്ടികടിയേറ്റാൽ ഇൻഷുറൻസ് തുക ലഭിക്കാൻ പ്രയാസമാണ്.

24 മണിക്കൂർ ആശുപത്രി അഡ്മിറ്റ് ഉണ്ടെങ്കിലേ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയൂ. പട്ടികടിയേറ്റാൽ കുത്തിവയ്പ്പെടുത്ത് 14 ദിവസം വീട്ടിൽ വിശ്രമമാണു ഡോക്ടർമാർ നിർദേശിക്കുക. അതുകൊണ്ടുതന്നെ ഇൻഷുറൻസും ലഭിക്കില്ല. 14 ദിവസത്തെ കൂലിയും നഷ്ടമാകും. മാലിന്യം ശേഖരിക്കുന്ന ജോലിയായതിനാൽ ചർമരോഗം പിടിപെടുമോയെന്ന ആശങ്കയാണു പലർക്കും. ഗ്ലൗസുപയോഗിച്ചാണ് മിക്കവരും മാനിന്യമെടുക്കുന്നത്. മിക്ക പഞ്ചായത്തുകളും എല്ലാ കൊല്ലവും സേനാംഗങ്ങൾക്ക് ആരോഗ്യപരിശോധന നടത്തുന്നുണ്ട്.

‘‘പ്ലാസ്റ്റിക് ശേഖരിക്കാൻ വരുന്നവരെ യൂസർ ഫീയുടെ പേരിൽ ശത്രുക്കളെപോലെ കണ്ടിരുന്നു മുൻപ്. ഇപ്പോഴാ കാഴ്ചപ്പാടു മാറിയിട്ടുണ്ട്. നാട്ടിലെ ആളുകൾതന്നെയായതിനാൽ ഭക്ഷണവും കുടിക്കാൻ വെള്ളവുമൊക്കെ തരും. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്നൊരു കാഴ്ചപ്പാട് എല്ലാവർക്കും വന്നിട്ടുണ്ട്’’– ചെമ്പിലോട്ടെ ഹരിതകർമസേന കോഓർഡിനേറ്റർ ഡി.ജിഷ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!