Connect with us

Kannur

ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ; കണ്ണൂർ ജില്ലക്ക് മികച്ച വിജയം

Published

on

Share our post

കണ്ണൂർ:സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി. കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ ഇർഷാന പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ പിതാവിന്റെ ജോലി ആവശ്യാർത്ഥം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിലാണ് പഠനം മുടങ്ങിയത്. പിന്നീട് തിരിച്ചെത്തിയപ്പോഴും പഠനമോഹം ഉള്ളിലുണ്ടായിരുന്നു. പഠിക്കുന്നതിന് ഭർത്താവ് സംഷീറും പ്രോത്സാഹനം നൽകിയതോടെ തുല്യതാ ക്ലാസിൽ ചേർന്നു.

പഠനത്തിന് അധ്യാപകരും സഹപഠിതാക്കളും സഹായിച്ചെന്നും തുടർന്നു പഠിക്കാനാണ് അഗ്രഹമെന്നും ഇർഷാന പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഇർഷാന ഭർത്താവിനൊപ്പം ബിസനസ്സ് നടത്തുകയാണ്.ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയിൽ ഏറ്റവും അധികം പേർ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ പഠനകേന്ദ്രത്തിലാണ്.

പരീക്ഷ എഴുതിയ 54 പേരിൽ 49 പേരും പാസായി. മറ്റു പഠനകേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങൾ ചുവടെ. മാത്തിൽ ഹയർസെക്കണ്ടറി സ്‌കൂൾ (22-20), മാടായി എച്ച് .എസ് .എസ് (36-28), പള്ളിക്കുന്ന് എച്ച് .എസ് .എസ് ( 28-28), കണ്ണൂർ മുൻസിപ്പൽ എച്ച് .എസ് .എസ് (37-35), തലശ്ശേരി ഗേൾസ് എച്ച് എസ്. എസ് ( 26-22), തലശ്ശേരി ബ്രണ്ണൻ എച്ച്. എസ് .എസ് (28-22), പാനൂർ എച്ച് .എസ് .എസ് (20-19), ചൊക്ലി എച്ച്. എസ് .എസ് (25-23), കൂത്തുപറമ്പ് എച്ച് .എസ് .എസ് (32-28), മട്ടന്നൂർ (22-20), ഇരിക്കൂർ (24-20), ഇരിട്ടി ( 28-24), പേരാവൂർ (30-26), കണിയൻചാൽ (26-22).


Share our post

Kannur

ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

ഇരിക്കൂർ: എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്‍റെ നേതൃത്വത്തിൽ ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട നടക്കുന്നതായി കണ്ടെത്തി. ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച 2.700 കി.ഗ്രാം കഞ്ചാവ് പിടികൂടിയത്. വിൽപനക്കാരനായ ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫിനെ (39) അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ റൗഫെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് ദിവസങ്ങളോളം വീട് നിരീക്ഷിച്ച് ശനിയാഴ്ച ഉച്ച മുതൽ പരിശോധന നടത്തിയത്.ശ്രീകണ്ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, കെ. രത്നാകരൻ, പ്രിവന്‍റിവ് ഓഫിസർമാരായ പി.പി. സുഹൈൽ, പി. ജലീഷ്, സി.ഇ.ഒമാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, ഡ്രൈവർമാരായ സി. അജിത്ത്, കേശവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

Kannur

കാഞ്ഞിരോട്–പഴശ്ശി 33 കെ.വി ലൈൻ നവീകരണം അന്തിമഘട്ടത്തിൽ

Published

on

Share our post

കണ്ണൂർ: കാഞ്ഞിരോട്–- -പഴശ്ശി കെ.എസ്‌.ഇ.ബി 33 കെവി ലൈൻ നവീകരണം അന്തിമഘട്ടത്തിലായി. മട്ടന്നൂരിൽനിന്ന് പഴശ്ശി സബ്സ്റ്റേഷിനിലേക്ക് നിലവിൽ ഒരു 33 കെവി ലൈൻ മാത്രമാണുള്ളത്‌. ഈ ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും തകരാർ സംഭവിച്ചാലും വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്‌. 2001 ൽ സ്ഥാപിച്ചതാണ്‌ ലൈൻ. പഴക്കംകാരണം സ്ഥിരമായി തകരാറുകളുണ്ടാകാൻ തുടങ്ങിയതോടെയാണ്‌ നവീകരണം തുടങ്ങിയത്‌. 15 കോടി രൂപയാണ്‌ ചെലവ്‌. കാഞ്ഞിരോട് മുതൽ പെരിഞ്ചേരിവരെ മൂന്നിൽ രണ്ട് ഭാഗം പ്രവൃത്തി പൂർത്തിയായി. ദ്രുതഗതിയിലാണ്‌ ബാക്കിയുള്ള പണികൾ നടക്കുന്നത്‌. അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജുമോഹൻ, അസി. എൻജിനിയർ വിനോദ് കുമാർ എന്നിവരാണ്‌ മേൽനോട്ടം. ജില്ലയിൽ പുതുതായിവരുന്ന ഐടി ആൻഡ്‌ സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഈ ലൈൻ വഴിയായിരിക്കും. കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നതിനാൽ വൈദ്യുത വിതരണം സുരക്ഷിതമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും ഇൻസുലേറ്റഡ് കേബിളുകളും പോളുകളും 14 മീറ്റർ ലാറ്റിസ് പോളുകളും ഉപയോഗിക്കുന്നുണ്ട്‌. പുതിയ എ പോളുകളും ലാറ്റിസ് പോളുകളും ഉയോഗിക്കുന്നതിലൂടെ സ്റ്റേകളും സപ്പോർട്ടുകളും പരമാവധി ഒഴിവാക്കാനുമായി. ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സുരക്ഷയും ഉറപ്പുവരുത്തുന്നു. മെയ്‌മാസം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.


Share our post
Continue Reading

Kannur

ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും

Published

on

Share our post

കണ്ണൂര്‍ : മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്.

ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു.വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.

എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത് ‘ഞങ്ങളെത്തി നിങ്ങള്‍ എവിടെ’ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.

ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

പെണ്ണുകാണല്‍ ചടങ്ങിന് വരന്‍ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാര്‍ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിള്‍ ലൊക്കേഷന്റെ സഹായം തേടിയത്.


Share our post
Continue Reading

Trending

error: Content is protected !!