THALASSERRY
പോർമുഖം തുറക്കാൻ തലശേരിയും; ഏക സിവിൽകോഡിനെതിരെ നാളെ സെമിനാർ

തലശേരി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്‌ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്‌നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട് നാലിന് സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി .എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് സയ്യിദ് മൊയിനലി ശിഹാബ് തങ്ങൾ, എൻ. അലി അബ്ദുള്ള, പി. കെ. ഉമ്മർ മൗലവി കോയ്യോട്, ധർമചൈതന്യ സ്വാമികൾ, ഫാ. ജോസഫ് മുട്ടത്ത് കുന്നേൽ, എ. ശാന്തകുമാരി എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, സി. എൻ ചന്ദ്രൻ, അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. പി. എം സുരേഷ്‌ബാബു, ഡോ. ഷീന ഷുക്കൂർ, യു .ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, കെ. കെ. ജയപ്രകാശ്, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിക്കും.
കർണാടക തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ നടന്ന ഭോപാൽ യോഗത്തിലാണ് ഏക സിവിൽകോഡിനായുള്ള വാദം പ്രധാനമന്ത്രി അവതരിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് മത ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന അജൻഡയാണ് ഏക സിവിൽകോഡ് പുറത്തെടുത്തതിനു പിന്നിൽ. ഇന്ത്യയെ പോലെ വൈവിധ്യങ്ങൾ ഏറെയുള്ള രാജ്യത്ത് ധൃതിപിടിച്ച് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്. ഭരണഘടനാ നിർമാതാക്കൾതന്നെ രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ് വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാൻ അനുവദിച്ചത്.
ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന തുടങ്ങി വിവിധ മതവിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, പാരമ്പര്യാവകാശം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം എന്നിവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ് വ്യക്തിനിയമങ്ങളിലുള്ളത്.
ഈ വ്യത്യസ്‌തതയും ബഹുസ്വരതയും ഒറ്റയടിക്ക് അവസാനിപ്പിച്ച് ഏകനിയമം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല. വ്യക്തിനിയമ പരിഷ്‌കരണമെന്നത് അതത് സമുദായത്തിനകത്തുനിന്ന് ഉയരേണ്ടതാണ്. സിവിൽകോഡ് ഏതെങ്കിലുമൊരു മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ജയരാജൻ പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ പ്രൊഫ. എ. പി സുബൈർ, ജനറൽ കൺവീനർ കാരായി രാജൻ, കൺവീനർമാരായ എം. സി പവിത്രൻ, സി കെ രമേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏക സിവിൽകോഡ്
കോൺഗ്രസിന്
ഏകാഭിപ്രായമില്ല:
എം. വി ജയരാജൻ
തലശേരി
ഏക സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തമായ നയമോ അഭിപ്രായമോ ഇല്ലെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കരട് രൂപമാകാത്ത ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചതന്നെ അനാവശ്യമാണെന്നാണ് ശശി തരൂർ പറയുന്നത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽകോഡിനെ പിന്തുണക്കുന്നു.
അനൈക്യവും അവ്യക്തതയുമാണ് അവരുടെ നിലപാടുകളിൽ. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതുകൊണ്ടാണിത്. വ്യക്തമായ നിലപാട് സ്വീകരിക്കാത്തവരെ എങ്ങനെയാണ് സെമിനാറിലേക്ക് ക്ഷണിക്കാനാവുകയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം വി ജയരാജൻ പറഞ്ഞു.
വളരെ സങ്കീർണമായ നിയമമാറ്റം ഇപ്പോൾ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന നിഗമനത്തിലാണ് 21ാം നിയമകമീഷൻ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ട് മുന്നിലുള്ളപ്പോൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള സാധ്യത ആരായാൻ എന്തിന് മറ്റൊരു കമീഷനെ നിയോഗിച്ചു. ഏക സിവിൽകോഡിന് അനുകൂലമായി ഇ എം എസ് പറഞ്ഞുവെന്നത് പച്ചക്കള്ളമാണ്. ദേശാഭിമാനിയിൽ 1985 ജൂലൈ 12ന് എഴുതിയ ‘ലീഗ് മെമ്പർമാർക്കൊരു തുറന്ന കത്ത്’ എന്ന ലേഖനത്തിലും ചിന്തയിലെ ചോദ്യോത്തര പംക്തിയിലും കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സിപിഐ എമ്മിന് അന്നും ഇന്നും ഒരേ അഭിപ്രായമാണ്. കേരളത്തിലും ഡൽഹിയിലും ഒരേ നിലപാടാണെന്നും ജയരാജൻ പറഞ്ഞു.
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്