Connect with us

Kannur

മഴയിലലിഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് മാടായിപ്പാറയിലെ മഴ ക്യാംപുകൾ

Published

on

Share our post

പഴയങ്ങാടി : മഴ നനഞ്ഞും ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും മാടായിപ്പാറയിൽ വിവിധ സംഘടനകളും കൂട്ടായ്മകളും മഴ ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്. ക്യാംപുകളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ആളുകൾ എത്താറുണ്ട്.

രാത്രി വൈകുംവരെ മഴ നനഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് അവരങ്ങനെ നടക്കും. നാനാതരം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളുമെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് മാടായിപ്പാറയിൽ മഴ ക്യാംപിന് എത്തുന്നവരെ വിസ്മയിപ്പിക്കുന്നത്.

പ്രമുഖ പരിസ്ഥിതി സംഘടനയായ സീക്ക് (സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള) ആണ് മാടായിപ്പാറയിൽ 1998ൽ മഴ ക്യാംപിനു തുടക്കം കുറിച്ചത്. പിന്നീട് എല്ലാ വർഷവും മുടങ്ങാതെ ഇവർ മഴ ക്യാംപുകൾ നടത്തി വരുന്നു.

കോവിഡ് കാലഘട്ടത്തിൽ മാത്രമാണു മുടങ്ങിയത്. ഉത്തര കേരളത്തിലെ ചെങ്കൽ കുന്നുകൾ വെറും തരിശുനിലങ്ങളോ പാറക്കെട്ടുകളോ അല്ലെന്നും ഇത് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ജൈവവൈവിധ്യങ്ങളുടെ കലവറ ആണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കാൻ മഴ ക്യാംപുകൾ വഴിയൊരുക്കി.

സീക്ക് തുടങ്ങിവച്ച മഴ ക്യാംപിന്റെ മാതൃക പിന്നീട് പല സംഘടനകളും ഏറ്റെടുത്തു. ഇക്കുറി മഴ കനക്കും മുൻപേ തന്നെ മഴ ക്യാംപുകൾ തുടങ്ങിക്കഴിഞ്ഞു. ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാടായി മേഖലാ കമ്മിറ്റിയാണ് ഈ വർഷം ആദ്യ ക്യാംപ് നടത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർഥികൾ ഈ ദിവസങ്ങളിലെല്ലാം മാടായിപ്പാറയിൽ എത്തുന്നുണ്ട്. പാറ പച്ചപ്പ് അണിഞ്ഞു നിൽക്കുന്ന കാഴ്ച അതിസുന്ദരമാണ്.


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!