Connect with us

Kannur

17 ദിവസം, ആറ് മരണം റോഡുകൾ കുരുതിക്കളം; ഈ മാസം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചതിൽ മൂന്ന് കുട്ടികളും

Published

on

Share our post

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ പാനൂർ പുത്തൂർ ക്ലബ്ബിനു സമീപം ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു. പിതാവിനു ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പിൽ സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കക്കറയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചതും ചാലക്കുന്നിൽ ബൈക്ക് മറിഞ്ഞു വയനാട് സ്വദേശി മരിച്ചതും ഞായറാഴ്ചയാണ്.

ശ്രീകണ്ഠപുരത്തു പ്ലസ് വൺ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതു ബുധനാഴ്ച. തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചതും മട്ടന്നൂർ കുമ്മാനത്തു കെ.എസ്ആർ.ടി.സി ബസ് ഇടിച്ചു വിദ്യാർഥി മരിച്ചതും ചൊവ്വാഴ്ച.

അന്നു തന്നെ കൈതേരിയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് വീട്ടുമതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം 27ന് ഇരിട്ടി പേരാവൂർ റോഡിൽ കാറിടിച്ച വഴിയാത്രക്കാരൻ ഈമാസം 12നു ആശുപത്രിയിൽ മരിച്ചു.

മാത്തിലിൽ ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത് ഈ മാസം ഏഴിനാണ്. 9ന് ചാലോട് ടൗണിൽ കാറും വാനും കൂട്ടിയിടിച്ചു.

മാടത്തിൽ ബെൻഹില്ലിനു സമീപം പച്ചക്കറി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. പേരാവൂർ മേഖലയിൽ 3 അപകടങ്ങളിലായി ഗുരുതരമായി പരുക്കേറ്റ് 3 പേർ ചികിത്സയിലാണ്. സീബ്രാലൈനിൽ ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാലൈനിൽ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്കു പരുക്കേറ്റു. നരിക്കോട് സ്വദേശി അനന്യയെ (22) പരിക്കുളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.25ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ

കണ്ണൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം നിർജസിന്റെ (20) പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കണ്ണീരിലാഴ്ത്തി ഹാദി ഹംദാന്റെ മരണം

പാനൂർ : പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരൻ ഹാദി ഹംദാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിനു ഒരു കിലോ മീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്. സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. സ്കൂട്ടറിനു മുൻപിൽ പോകുകയായിരുന്ന ജല്ലി കയറ്റിയ ടിപ്പർ ലോറി പുത്തൂർ ക്ലബ്ബിനു സമീപം ഇടതു ഭാഗം തിരിയുമ്പോൾ സ്കൂട്ടർ പിന്നിലിടിച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് സൂചന.

സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് പാറാട് തച്ചോളിൽ അൻവർ അലിയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഖത്തറിലായിരുന്ന അൻവർ അലി അടുത്താണ് നാട്ടിൽ വന്നത്. ബന്ധുക്കളെ കെ.പി.മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡരികിലും രക്ഷയില്ല

കണ്ണൂർ: ഭാഗ്യം, മുകളിലെ ചിത്രത്തിൽ കാണുന്ന കമ്പി സോമശേഖരന്റെ ശരീരത്തിൽ കുത്തിക്കയറിയില്ല. എന്നാൽ ഇതിൽ തട്ടിവീണ് മുഖത്തും കാലുകളിലും പരുക്കേറ്റു. ഇന്നലെ 12.30ഓടെ ദേശീയപാതയിൽ മേലെചൊവ്വയിലാണ് സംഭവം. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുകയാണു കുടുക്കിമൊട്ട സ്വദേശി സോമശേഖരൻ. മേൽപാലത്തിന് വേണ്ടി ഈ പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.എന്നാൽ അതിന്റെയും പഴയ റോഡിന്റെയും അവശിഷ്ടങ്ങൾ ഉയർന്ന് നിൽക്കുന്നത് അപകടഭീഷണിയാകുകയാണ്. ജംക്‌ഷനിൽ വാഹനത്തിരക്ക് വർ‌ധിക്കുമ്പോൾ മട്ടന്നൂർ, എയർപോർട്ട് റോഡിൽ പോകുന്ന ബസുകളും ആംബുലൻസും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ വശത്തേക്ക് ഇറങ്ങിയാണ് പോവുക. അവിടെയാണു കെട്ടിടാവശിഷ്ടങ്ങളും മറ്റുമുള്ളത്.

സീബ്രാലൈനിലും രക്ഷയില്ല

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രലൈനുകളിൽ കൂടി റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഇന്നലെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സീബ്രാലൈനിൽ 8 വർഷം മുൻ പട്ടുവം സ്വദേശി മുസ്തഫ വാഹനമിടിച്ച് മരിച്ചിരുന്നു. വേറെയും അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തു മാഞ്ഞുപോയ സീബ്രാലൈൻ മാധ്യമ വാർത്തകളെ തുടർന്നാണ് പുതുക്കി വരച്ചത്.

യാത്രക്കാരെ സീബ്രാലൈനിൽ കണ്ടാലും പലരും വാഹനങ്ങൾ നിർത്താനോ വേഗം കുറയ്ക്കാനോ തയാറാകാറില്ല. റോഡ് മുറിച്ച് കടക്കുന്നവരോട് വാഹനങ്ങളിൽ വരുന്നവർ തട്ടിക്കയറാറുമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജ് ജംക്‌ഷനിൽ ദേശീയപാതയിലെ സീബ്രാലൈനിലും അപകടങ്ങൾ പതിവാണ്. 5 വർഷം മുൻപ് ഇവിടെ ലോറി തട്ടി ഒരാൾ മരിച്ചിരുന്നു.

കണ്ണൂർ കാൽടെക്സ്, താണ, പള്ളിക്കുളം, തളാപ്പ്, പള്ളിക്കുന്ന്, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളിലെല്ലാം സീബ്രാ ലൈൻ മാഞ്ഞിട്ട് നാളേറെയായി. 6 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ചുമതല ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണെന്നും അവരാണു സീബ്രാ ലൈൻ പുതുക്കി വരക്കേണ്ടതെന്നും മരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം പറയുന്നു. കാൽടെക്സ് ട്രാഫിക് സർക്കിളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ സ്റ്റോപ്പ് സിഗ്നൽ സമയത്ത് വാഹനങ്ങൾ നിർത്തുന്നത്.

കാൽടെക്സിൽ കാൽനടക്കാർക്ക് സിഗ്നൽ ലൈറ്റില്ല

കണ്ണൂർ: തിരക്കേറിയ കാൽടെക്സ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും കാൽനട യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ഇല്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ, സീബ്രാലൈൻ ലക്ഷ്യമാക്കിയെത്തുന്ന കാൽനടക്കാർക്കു കാണാൻ കഴിയില്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ പച്ചയാകുമ്പോൾ, അതറിയാതെ കാൽനടക്കാർ സീബ്രാലൈനിലൂടെ നടക്കാൻ ഇതിടയാക്കുന്നുണ്ട്. ഈ സമയം വാഹനങ്ങൾ നിർത്തേണ്ടി വരുന്നതു ഗതാഗതക്കുരുക്കിനിടയാക്കുകയും ചെയ്യുന്നുണ്ട്.


Share our post

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!