Kannur
17 ദിവസം, ആറ് മരണം റോഡുകൾ കുരുതിക്കളം; ഈ മാസം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചതിൽ മൂന്ന് കുട്ടികളും

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു.
ഇന്നലെ പാനൂർ പുത്തൂർ ക്ലബ്ബിനു സമീപം ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു. പിതാവിനു ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പിൽ സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കക്കറയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചതും ചാലക്കുന്നിൽ ബൈക്ക് മറിഞ്ഞു വയനാട് സ്വദേശി മരിച്ചതും ഞായറാഴ്ചയാണ്.
ശ്രീകണ്ഠപുരത്തു പ്ലസ് വൺ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതു ബുധനാഴ്ച. തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചതും മട്ടന്നൂർ കുമ്മാനത്തു കെ.എസ്ആർ.ടി.സി ബസ് ഇടിച്ചു വിദ്യാർഥി മരിച്ചതും ചൊവ്വാഴ്ച.
അന്നു തന്നെ കൈതേരിയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് വീട്ടുമതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം 27ന് ഇരിട്ടി പേരാവൂർ റോഡിൽ കാറിടിച്ച വഴിയാത്രക്കാരൻ ഈമാസം 12നു ആശുപത്രിയിൽ മരിച്ചു.
മാത്തിലിൽ ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത് ഈ മാസം ഏഴിനാണ്. 9ന് ചാലോട് ടൗണിൽ കാറും വാനും കൂട്ടിയിടിച്ചു.
മാടത്തിൽ ബെൻഹില്ലിനു സമീപം പച്ചക്കറി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. പേരാവൂർ മേഖലയിൽ 3 അപകടങ്ങളിലായി ഗുരുതരമായി പരുക്കേറ്റ് 3 പേർ ചികിത്സയിലാണ്. സീബ്രാലൈനിൽ ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു
തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാലൈനിൽ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്കു പരുക്കേറ്റു. നരിക്കോട് സ്വദേശി അനന്യയെ (22) പരിക്കുളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.25ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ
കണ്ണൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം നിർജസിന്റെ (20) പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കണ്ണീരിലാഴ്ത്തി ഹാദി ഹംദാന്റെ മരണം
പാനൂർ : പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരൻ ഹാദി ഹംദാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിനു ഒരു കിലോ മീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്. സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. സ്കൂട്ടറിനു മുൻപിൽ പോകുകയായിരുന്ന ജല്ലി കയറ്റിയ ടിപ്പർ ലോറി പുത്തൂർ ക്ലബ്ബിനു സമീപം ഇടതു ഭാഗം തിരിയുമ്പോൾ സ്കൂട്ടർ പിന്നിലിടിച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് സൂചന.
സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് പാറാട് തച്ചോളിൽ അൻവർ അലിയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഖത്തറിലായിരുന്ന അൻവർ അലി അടുത്താണ് നാട്ടിൽ വന്നത്. ബന്ധുക്കളെ കെ.പി.മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡരികിലും രക്ഷയില്ല
കണ്ണൂർ: ഭാഗ്യം, മുകളിലെ ചിത്രത്തിൽ കാണുന്ന കമ്പി സോമശേഖരന്റെ ശരീരത്തിൽ കുത്തിക്കയറിയില്ല. എന്നാൽ ഇതിൽ തട്ടിവീണ് മുഖത്തും കാലുകളിലും പരുക്കേറ്റു. ഇന്നലെ 12.30ഓടെ ദേശീയപാതയിൽ മേലെചൊവ്വയിലാണ് സംഭവം. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുകയാണു കുടുക്കിമൊട്ട സ്വദേശി സോമശേഖരൻ. മേൽപാലത്തിന് വേണ്ടി ഈ പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.എന്നാൽ അതിന്റെയും പഴയ റോഡിന്റെയും അവശിഷ്ടങ്ങൾ ഉയർന്ന് നിൽക്കുന്നത് അപകടഭീഷണിയാകുകയാണ്. ജംക്‌ഷനിൽ വാഹനത്തിരക്ക് വർധിക്കുമ്പോൾ മട്ടന്നൂർ, എയർപോർട്ട് റോഡിൽ പോകുന്ന ബസുകളും ആംബുലൻസും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ വശത്തേക്ക് ഇറങ്ങിയാണ് പോവുക. അവിടെയാണു കെട്ടിടാവശിഷ്ടങ്ങളും മറ്റുമുള്ളത്.
സീബ്രാലൈനിലും രക്ഷയില്ല
തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രലൈനുകളിൽ കൂടി റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഇന്നലെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സീബ്രാലൈനിൽ 8 വർഷം മുൻ പട്ടുവം സ്വദേശി മുസ്തഫ വാഹനമിടിച്ച് മരിച്ചിരുന്നു. വേറെയും അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തു മാഞ്ഞുപോയ സീബ്രാലൈൻ മാധ്യമ വാർത്തകളെ തുടർന്നാണ് പുതുക്കി വരച്ചത്.
യാത്രക്കാരെ സീബ്രാലൈനിൽ കണ്ടാലും പലരും വാഹനങ്ങൾ നിർത്താനോ വേഗം കുറയ്ക്കാനോ തയാറാകാറില്ല. റോഡ് മുറിച്ച് കടക്കുന്നവരോട് വാഹനങ്ങളിൽ വരുന്നവർ തട്ടിക്കയറാറുമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജ് ജംക്‌ഷനിൽ ദേശീയപാതയിലെ സീബ്രാലൈനിലും അപകടങ്ങൾ പതിവാണ്. 5 വർഷം മുൻപ് ഇവിടെ ലോറി തട്ടി ഒരാൾ മരിച്ചിരുന്നു.
കണ്ണൂർ കാൽടെക്സ്, താണ, പള്ളിക്കുളം, തളാപ്പ്, പള്ളിക്കുന്ന്, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളിലെല്ലാം സീബ്രാ ലൈൻ മാഞ്ഞിട്ട് നാളേറെയായി. 6 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ചുമതല ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണെന്നും അവരാണു സീബ്രാ ലൈൻ പുതുക്കി വരക്കേണ്ടതെന്നും മരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം പറയുന്നു. കാൽടെക്സ് ട്രാഫിക് സർക്കിളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ സ്റ്റോപ്പ് സിഗ്നൽ സമയത്ത് വാഹനങ്ങൾ നിർത്തുന്നത്.
കാൽടെക്സിൽ കാൽനടക്കാർക്ക് സിഗ്നൽ ലൈറ്റില്ല
കണ്ണൂർ: തിരക്കേറിയ കാൽടെക്സ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും കാൽനട യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ഇല്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ, സീബ്രാലൈൻ ലക്ഷ്യമാക്കിയെത്തുന്ന കാൽനടക്കാർക്കു കാണാൻ കഴിയില്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ പച്ചയാകുമ്പോൾ, അതറിയാതെ കാൽനടക്കാർ സീബ്രാലൈനിലൂടെ നടക്കാൻ ഇതിടയാക്കുന്നുണ്ട്. ഈ സമയം വാഹനങ്ങൾ നിർത്തേണ്ടി വരുന്നതു ഗതാഗതക്കുരുക്കിനിടയാക്കുകയും ചെയ്യുന്നുണ്ട്.
Kannur
ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
Kannur
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്