Connect with us

Kannur

17 ദിവസം, ആറ് മരണം റോഡുകൾ കുരുതിക്കളം; ഈ മാസം ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചതിൽ മൂന്ന് കുട്ടികളും

Published

on

Share our post

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു.

ഇന്നലെ പാനൂർ പുത്തൂർ ക്ലബ്ബിനു സമീപം ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു. പിതാവിനു ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പിൽ സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കക്കറയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചതും ചാലക്കുന്നിൽ ബൈക്ക് മറിഞ്ഞു വയനാട് സ്വദേശി മരിച്ചതും ഞായറാഴ്ചയാണ്.

ശ്രീകണ്ഠപുരത്തു പ്ലസ് വൺ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതു ബുധനാഴ്ച. തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചതും മട്ടന്നൂർ കുമ്മാനത്തു കെ.എസ്ആർ.ടി.സി ബസ് ഇടിച്ചു വിദ്യാർഥി മരിച്ചതും ചൊവ്വാഴ്ച.

അന്നു തന്നെ കൈതേരിയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് വീട്ടുമതിൽ ഇടിച്ചു തകർത്തുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റു. കഴിഞ്ഞമാസം 27ന് ഇരിട്ടി പേരാവൂർ റോഡിൽ കാറിടിച്ച വഴിയാത്രക്കാരൻ ഈമാസം 12നു ആശുപത്രിയിൽ മരിച്ചു.

മാത്തിലിൽ ബൈക്ക് അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത് ഈ മാസം ഏഴിനാണ്. 9ന് ചാലോട് ടൗണിൽ കാറും വാനും കൂട്ടിയിടിച്ചു.

മാടത്തിൽ ബെൻഹില്ലിനു സമീപം പച്ചക്കറി ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. പേരാവൂർ മേഖലയിൽ 3 അപകടങ്ങളിലായി ഗുരുതരമായി പരുക്കേറ്റ് 3 പേർ ചികിത്സയിലാണ്. സീബ്രാലൈനിൽ ബൈക്ക് പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചു

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാലൈനിൽ അതിവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്കു പരുക്കേറ്റു. നരിക്കോട് സ്വദേശി അനന്യയെ (22) പരിക്കുളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.25ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ

കണ്ണൂർ ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം നിർജസിന്റെ (20) പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കണ്ണീരിലാഴ്ത്തി ഹാദി ഹംദാന്റെ മരണം

പാനൂർ : പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറു വയസ്സുകാരൻ ഹാദി ഹംദാന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിനു ഒരു കിലോ മീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്. സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. സ്കൂട്ടറിനു മുൻപിൽ പോകുകയായിരുന്ന ജല്ലി കയറ്റിയ ടിപ്പർ ലോറി പുത്തൂർ ക്ലബ്ബിനു സമീപം ഇടതു ഭാഗം തിരിയുമ്പോൾ സ്കൂട്ടർ പിന്നിലിടിച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് സൂചന.

സാരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് പാറാട് തച്ചോളിൽ അൻവർ അലിയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഖത്തറിലായിരുന്ന അൻവർ അലി അടുത്താണ് നാട്ടിൽ വന്നത്. ബന്ധുക്കളെ കെ.പി.മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡരികിലും രക്ഷയില്ല

കണ്ണൂർ: ഭാഗ്യം, മുകളിലെ ചിത്രത്തിൽ കാണുന്ന കമ്പി സോമശേഖരന്റെ ശരീരത്തിൽ കുത്തിക്കയറിയില്ല. എന്നാൽ ഇതിൽ തട്ടിവീണ് മുഖത്തും കാലുകളിലും പരുക്കേറ്റു. ഇന്നലെ 12.30ഓടെ ദേശീയപാതയിൽ മേലെചൊവ്വയിലാണ് സംഭവം. സമീപത്ത് വ്യാപാര സ്ഥാപനം നടത്തുകയാണു കുടുക്കിമൊട്ട സ്വദേശി സോമശേഖരൻ. മേൽപാലത്തിന് വേണ്ടി ഈ പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.എന്നാൽ അതിന്റെയും പഴയ റോഡിന്റെയും അവശിഷ്ടങ്ങൾ ഉയർന്ന് നിൽക്കുന്നത് അപകടഭീഷണിയാകുകയാണ്. ജംക്‌ഷനിൽ വാഹനത്തിരക്ക് വർ‌ധിക്കുമ്പോൾ മട്ടന്നൂർ, എയർപോർട്ട് റോഡിൽ പോകുന്ന ബസുകളും ആംബുലൻസും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ വശത്തേക്ക് ഇറങ്ങിയാണ് പോവുക. അവിടെയാണു കെട്ടിടാവശിഷ്ടങ്ങളും മറ്റുമുള്ളത്.

സീബ്രാലൈനിലും രക്ഷയില്ല

തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രലൈനുകളിൽ കൂടി റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഇന്നലെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സീബ്രാലൈനിൽ 8 വർഷം മുൻ പട്ടുവം സ്വദേശി മുസ്തഫ വാഹനമിടിച്ച് മരിച്ചിരുന്നു. വേറെയും അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തു മാഞ്ഞുപോയ സീബ്രാലൈൻ മാധ്യമ വാർത്തകളെ തുടർന്നാണ് പുതുക്കി വരച്ചത്.

യാത്രക്കാരെ സീബ്രാലൈനിൽ കണ്ടാലും പലരും വാഹനങ്ങൾ നിർത്താനോ വേഗം കുറയ്ക്കാനോ തയാറാകാറില്ല. റോഡ് മുറിച്ച് കടക്കുന്നവരോട് വാഹനങ്ങളിൽ വരുന്നവർ തട്ടിക്കയറാറുമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജ് ജംക്‌ഷനിൽ ദേശീയപാതയിലെ സീബ്രാലൈനിലും അപകടങ്ങൾ പതിവാണ്. 5 വർഷം മുൻപ് ഇവിടെ ലോറി തട്ടി ഒരാൾ മരിച്ചിരുന്നു.

കണ്ണൂർ കാൽടെക്സ്, താണ, പള്ളിക്കുളം, തളാപ്പ്, പള്ളിക്കുന്ന്, പുതിയതെരു, മേലെ ചൊവ്വ എന്നിവിടങ്ങളിലെല്ലാം സീബ്രാ ലൈൻ മാഞ്ഞിട്ട് നാളേറെയായി. 6 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ചുമതല ഇപ്പോൾ ദേശീയപാത അതോറിറ്റിക്കാണെന്നും അവരാണു സീബ്രാ ലൈൻ പുതുക്കി വരക്കേണ്ടതെന്നും മരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം പറയുന്നു. കാൽടെക്സ് ട്രാഫിക് സർക്കിളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ സ്റ്റോപ്പ് സിഗ്നൽ സമയത്ത് വാഹനങ്ങൾ നിർത്തുന്നത്.

കാൽടെക്സിൽ കാൽനടക്കാർക്ക് സിഗ്നൽ ലൈറ്റില്ല

കണ്ണൂർ: തിരക്കേറിയ കാൽടെക്സ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും കാൽനട യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ഇല്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ, സീബ്രാലൈൻ ലക്ഷ്യമാക്കിയെത്തുന്ന കാൽനടക്കാർക്കു കാണാൻ കഴിയില്ല. വാഹനങ്ങൾക്കുള്ള സിഗ്നൽ പച്ചയാകുമ്പോൾ, അതറിയാതെ കാൽനടക്കാർ സീബ്രാലൈനിലൂടെ നടക്കാൻ ഇതിടയാക്കുന്നുണ്ട്. ഈ സമയം വാഹനങ്ങൾ നിർത്തേണ്ടി വരുന്നതു ഗതാഗതക്കുരുക്കിനിടയാക്കുകയും ചെയ്യുന്നുണ്ട്.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!