Connect with us

KOOTHUPARAMBA

മികവോടെ മാങ്ങാട്ടിടം കുടുംബാരോഗ്യകേന്ദ്രം

Published

on

Share our post

കൂത്തുപറമ്പ്‌: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന്‌ മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്.

പഴയ കെട്ടിടത്തോട് ചേർന്ന്‌ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടത്തിൽ ലാബ്, ഫാർമസി, നിരീക്ഷണ മുറി എന്നിവ ഒരുക്കി. പുതിയ തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയും ലഭിച്ചു.

സായാഹ്ന ഒ.പി, വയോജനങ്ങൾക്ക്‌ പ്രത്യേക ഒ.പി എന്നിവ ഏർപ്പെടുത്തി. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. നിലവിൽ മൂന്ന് ഡോക്ടർമാരുണ്ട്‌. സംസ്ഥാന സർക്കാർ രണ്ട് പേരെയും പഞ്ചായത്ത് ഒരാളെയും നിയമിച്ചു. ദിവസേന ശരാശരി 150 രോഗികൾ ചികിത്സ തേടിയെത്തുന്നു.

ചികിത്സയ്ക്കായി എത്തുന്ന മുഴുവൻ പേരുടെയും ബി.പി പരിശോധിക്കാനുള്ള സംവിധാനമുണ്ട്‌. രണ്ട് ഫാർമസിസ്റ്റുകളുടെ സേവനവുമുണ്ട്‌. പകൽ രണ്ട് മുതൽ ആറ് വരെയാണ് സായാഹ്ന ഒ.പി. 23 ആശാ വർക്കർമാർ കേന്ദ്രത്തിന്റെ ഭാഗമായുണ്ട്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ഫീൽഡ് വിസിറ്റ്, കിടപ്പിലായ രോഗികളെ പരിചരിക്കാൻ പാലിയേറ്റിവ് സംവിധാനം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആയിത്തറ, കണ്ടേരി, മെരുവമ്പായി, ശങ്കരനെല്ലൂർ, വട്ടിപ്രം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.

ഇവയുടെ കീഴിൽ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജീവിതശൈലി രോഗ നിയന്ത്രണ ബോധവത്കരണവും പ്രഷർ, ഷുഗർ പരിശോധനകളും ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ലിനിക്കും പ്രവർത്തിക്കുന്നു. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് നവീകരിക്കാൻ എം.എൽ.എ, പഞ്ചായത്ത്, എൻ.എച്ച്എം എന്നിവ ചേർന്ന് ഫണ്ട് വാകയിരുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാനും തയ്യാറായി. ഡോ. സന്ധ്യയാണ് മെഡിക്കൽ ഓഫീസർ.

മികച്ച സേവനം

ദിവസേന 150 ഓളം രോഗികൾ ആശുപത്രിയിൽ ഇവിടെ ചികിത്സ തേടിയെത്തുന്നു.
മികച്ച ചികിത്സ നൽകുന്നതിനോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. മികച്ച സേവനം നൽകാൻ സംസ്ഥാന സർക്കാരും പഞ്ചായത്തും നല്ല പിന്തുണ നൽകുന്നു. പുതിയ കെട്ടിടം വരുന്നതോടെ സേവനം കൂടുതൽ നൽകാനാവും.
ഡി. കെ മനോജ്
എച്ച്,ഐ മാങ്ങാട്ടിടം


Share our post

KOOTHUPARAMBA

അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി വട്ടോളിപ്പാലം ഉടൻ തുറക്കും

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, കോട്ടയിൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിർമാണം പൂർത്തിയായ വട്ടോളിപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഞ്ചുവർഷം മുമ്പ്‌ നിർമാണം പൂർത്തിയായെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കാനാവാത്തതിനെ തുടർന്ന് ഗതാഗതമുണ്ടായിരുന്നില്ല. ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിച്ചതോടെയാണ് പാലം ഗതാഗതത്തിന് സജ്ജമായത്. കോടികൾ ചെലവഴിച്ച് പാലം പണിതിട്ടും നാട്ടുകാർക്ക് പാലം കടക്കാൻ കഴിയാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. കെ കെ ശൈലജ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് കുരുക്കഴിച്ച് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. വട്ടോളിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. അക്കരെ വട്ടോളി ഭാഗത്ത് ഒമ്പത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡിന്റെ നിർമാണം വൈകാൻ കാരണമായത്.

കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ടർ സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കിയാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. 3.4 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാവിറ്റി ഇൻഫ്രാൻസ്ട്രക്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. പാലത്തിനിരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന്‌ 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്. വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പിൽനിന്ന് വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കോയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിലെത്താനാകും. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് അസി.ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത്

Published

on

Share our post

കൂത്തുപറമ്പ്: കേരള ഷോപ്സ് ആൻഡ് കമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്നും 11 നും കൂത്തുപറമ്പ് അസിസ്റ്റൻ്റ് ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു. കൂത്തുപറമ്പ് അസി-ലേബർ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ, മുൻകാലങ്ങളിൽ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി ഓഫീസിൽ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്‌തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അദാലത്ത്.തൊഴിലാളികൾ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴിൽ നിയമപ്രകാരമുള്ളഏതെങ്കിലും രേഖകൾ അല്ലെങ്കിൽ തൊഴിലുടമ നൽകുന്ന സത്യവാങ്‌മൂലം, ഫോറം -5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമ നടപടികളിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഒഴിവാക്കാവുന്നതാണ്. നിലവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ അദാലത്തിൽ പങ്കെടുക്കണം.അദാലത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2706806.


Share our post
Continue Reading

KOOTHUPARAMBA

മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ

Published

on

Share our post

കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ്‌ ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ്‌ ആയിത്തറ നെല്ലിയത്തുകുന്ന്‌ വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്‌. ഇപ്പോൾ വിളവെടുപ്പ്‌ തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്‌. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്‌. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക്‌ പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്‌. പൂർണമായും ജൈവകൃഷിയാണ്‌. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!