Connect with us

Kannur

കെ.എം.എസ്.സി.എൽ മരുന്ന് എത്തുന്നില്ല അടി കിട്ടിയത് ‘സ്നേഹജ്യോതിക്ക് “

Published

on

Share our post

കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള മരുന്ന് വിതരണത്തിനെത്താത്തതാണ് പദ്ധതിയെ വലച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി പദ്ധതിയുടെ ആനുകൂല്യം രോഗികൾക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.അഞ്ചുവർഷം മുമ്പ് ആരംഭിച്ച സ്‌നേഹജ്യോതി പദ്ധതി കഴിഞ്ഞ ഒരു വർഷമായി തട്ടിയും മുട്ടിയുമാണ് മുന്നോട്ട് പോയിരുന്നത്. വൃക്ക മാറ്റി വച്ച രോഗികൾക്ക് പ്രതിരോധ ശേഷിക്കുള്ള രണ്ടുഗുളികകളാണ് ഇതുവഴി നൽകുന്നത്.

ഈ ഓരോ ഗുളികകൾക്കും മെഡിക്കൽ ഷോപ്പുകളിൽ 70 രൂപ വിലയുണ്ട് .സാധാരണ നിലയിൽ രണ്ട് ഗുളികകളാണ് ഒരുദിവസം കഴിക്കേണ്ടത്. പദ്ധതിയുടെ തുടക്കത്തിൽ 230 പേർക്കാണ് ജില്ലയിൽ മരുന്നുകൾ ലഭിച്ചിരുന്നത്.ഏകദേശം 500 ന് മുകളിൽ അപേക്ഷകരാണ് ഉണ്ടായിരുന്നത്.

2018 ൽ ആരംഭിച്ച പദ്ധതി പ്രഖ്യാപിച്ച് വെറും 13 ദിവസത്തെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. പിന്നീടുള്ള വർഷങ്ങളിലൊന്നും പിരഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഫണ്ടില്ലെന്നും ഓർഡർ ചെയ്ത മരുന്നുകൾ എത്തിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്ന കാരണങ്ങൾ.കൊവിഡ് കാലത്ത് ഉൾപ്പെടെ പൊലീസിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഈ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകിയിരുന്നു.ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററും സ്നേഹ ജ്യോതി പദ്ധതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഉണരാതെ കെ.എം.എസ്.സിമരുന്ന് വിതരണം കുറഞ്ഞതാണ് രോഗികൾക്ക് മരുന്ന് എത്തിക്കാൻ കഴിയാത്തതിന് പ്രധാന കാരണം.അധികൃതർ അഡ്വാൻസായി തുക നൽകിയാലും സമയബന്ധിതമായി മരുന്ന് കെ.എം.എസ്.സി എത്തിക്കുന്നില്ല. സംസ്ഥാനത്ത് മുഴുവൻ സമാന സ്ഥിതിയാണ് ഇപ്പോഴുള്ളത്.വൃക്കരോഗികൾ വേറെയും പരാതിയുണ്ട്തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതി വഴിയിലൂടെ ലഭിച്ച സഹായങ്ങളും നിലവിൽ കാര്യക്ഷമമല്ലെന്നാണ് രോഗികളുടെ ആക്ഷേപം.ഫിൽറ്ററുകൾ,ട്യൂബുകൾ എന്നിവ സൗജന്യമാ‌യി പദ്ധതിയിലൂടെ നൽകുന്നുണ്ട്.

ഇതിൽ നിലവിൽ ചില പഞ്ചായത്തുകളിലെ രോഗികൾക്ക് ലഭിക്കുന്നില്ല.പുറത്ത് നിന്ന് വാങ്ങുമ്പോൾ ഏകദേശം 1300 രൂപയാണ് ഇതിന് വില വരിക.വൃക്ക രോഗികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും കാര്യക്ഷമമമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.

കെ.എം.എസ്.സി മരുന്ന് സപ്ലൈ കുറഞ്ഞതാണ് പ്രധാന വെല്ലുവിളി.ഒാപ്പൺ ടെൻഡറിലൂടെ മരുന്ന് എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടുണ്ട്.ഇതിലൂടെ കരൾ,വൃക്ക രോഗികൾക്കെല്ലാം മരുന്നെത്തിക്കാൻ സാധിക്കും.

പി.പി.ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൂന്ന് മാസമായി സ്നേഹ ജ്യോതി പദ്ധതി സ്തംഭിച്ചിരിക്കുകയാണ്.പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമായിരുന്ന പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകണംപ്രേമരാജൻ പുന്നാട്,പ്രസിഡന്റ് ,പ്രതീക്ഷ ഒാർഗൻ (കിഡ്നി) റെസീപിയൻസ് ഫാമിലി അസോസിയേഷൻ.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!