Kannur
കെ.എം.എസ്.സി.എൽ മരുന്ന് എത്തുന്നില്ല അടി കിട്ടിയത് ‘സ്നേഹജ്യോതിക്ക് “

കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള മരുന്ന് വിതരണത്തിനെത്താത്തതാണ് പദ്ധതിയെ വലച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി പദ്ധതിയുടെ ആനുകൂല്യം രോഗികൾക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.അഞ്ചുവർഷം മുമ്പ് ആരംഭിച്ച സ്നേഹജ്യോതി പദ്ധതി കഴിഞ്ഞ ഒരു വർഷമായി തട്ടിയും മുട്ടിയുമാണ് മുന്നോട്ട് പോയിരുന്നത്. വൃക്ക മാറ്റി വച്ച രോഗികൾക്ക് പ്രതിരോധ ശേഷിക്കുള്ള രണ്ടുഗുളികകളാണ് ഇതുവഴി നൽകുന്നത്.
ഈ ഓരോ ഗുളികകൾക്കും മെഡിക്കൽ ഷോപ്പുകളിൽ 70 രൂപ വിലയുണ്ട് .സാധാരണ നിലയിൽ രണ്ട് ഗുളികകളാണ് ഒരുദിവസം കഴിക്കേണ്ടത്. പദ്ധതിയുടെ തുടക്കത്തിൽ 230 പേർക്കാണ് ജില്ലയിൽ മരുന്നുകൾ ലഭിച്ചിരുന്നത്.ഏകദേശം 500 ന് മുകളിൽ അപേക്ഷകരാണ് ഉണ്ടായിരുന്നത്.
2018 ൽ ആരംഭിച്ച പദ്ധതി പ്രഖ്യാപിച്ച് വെറും 13 ദിവസത്തെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. പിന്നീടുള്ള വർഷങ്ങളിലൊന്നും പിരഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഫണ്ടില്ലെന്നും ഓർഡർ ചെയ്ത മരുന്നുകൾ എത്തിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്ന കാരണങ്ങൾ.കൊവിഡ് കാലത്ത് ഉൾപ്പെടെ പൊലീസിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഈ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകിയിരുന്നു.ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററും സ്നേഹ ജ്യോതി പദ്ധതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഉണരാതെ കെ.എം.എസ്.സിമരുന്ന് വിതരണം കുറഞ്ഞതാണ് രോഗികൾക്ക് മരുന്ന് എത്തിക്കാൻ കഴിയാത്തതിന് പ്രധാന കാരണം.അധികൃതർ അഡ്വാൻസായി തുക നൽകിയാലും സമയബന്ധിതമായി മരുന്ന് കെ.എം.എസ്.സി എത്തിക്കുന്നില്ല. സംസ്ഥാനത്ത് മുഴുവൻ സമാന സ്ഥിതിയാണ് ഇപ്പോഴുള്ളത്.വൃക്കരോഗികൾ വേറെയും പരാതിയുണ്ട്തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതി വഴിയിലൂടെ ലഭിച്ച സഹായങ്ങളും നിലവിൽ കാര്യക്ഷമമല്ലെന്നാണ് രോഗികളുടെ ആക്ഷേപം.ഫിൽറ്ററുകൾ,ട്യൂബുകൾ എന്നിവ സൗജന്യമായി പദ്ധതിയിലൂടെ നൽകുന്നുണ്ട്.
ഇതിൽ നിലവിൽ ചില പഞ്ചായത്തുകളിലെ രോഗികൾക്ക് ലഭിക്കുന്നില്ല.പുറത്ത് നിന്ന് വാങ്ങുമ്പോൾ ഏകദേശം 1300 രൂപയാണ് ഇതിന് വില വരിക.വൃക്ക രോഗികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും കാര്യക്ഷമമമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
കെ.എം.എസ്.സി മരുന്ന് സപ്ലൈ കുറഞ്ഞതാണ് പ്രധാന വെല്ലുവിളി.ഒാപ്പൺ ടെൻഡറിലൂടെ മരുന്ന് എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടുണ്ട്.ഇതിലൂടെ കരൾ,വൃക്ക രോഗികൾക്കെല്ലാം മരുന്നെത്തിക്കാൻ സാധിക്കും.
പി.പി.ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൂന്ന് മാസമായി സ്നേഹ ജ്യോതി പദ്ധതി സ്തംഭിച്ചിരിക്കുകയാണ്.പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമായിരുന്ന പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകണംപ്രേമരാജൻ പുന്നാട്,പ്രസിഡന്റ് ,പ്രതീക്ഷ ഒാർഗൻ (കിഡ്നി) റെസീപിയൻസ് ഫാമിലി അസോസിയേഷൻ.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്