Kannur
‘സർപ്പ’ സൂപ്പർ പിടിയിലായത് 2000 പാമ്പുകൾ

കണ്ണൂർ: ‘സർപ്പ’ ആപ്പ് വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന് പിടികൂടിയത് രണ്ടായിരത്തിലേറെ പാമ്പുകളെ. 2021 ജനുവരിയിൽ തുടങ്ങിയ ആപ്പിൽ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളുമുണ്ട്.
പാമ്പുപിടുത്തത്തിൽ ലൈസൻസുള്ള 33 വളന്റിയർമാരാണ് ‘സർപ്പ’യിലൂടെ ജനങ്ങളുടെ ഭീതിയകറ്റുന്നത്. പാമ്പുപിടിച്ച് പരിചയമുള്ളവർക്ക് വനം വകുപ്പാണ് ലൈസൻസ് നൽകുന്നത്.
വർഷകാലത്താണ് പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ കൂടുതലായെത്തുന്നത്. മാളങ്ങളിൽ വെള്ളം കയറുന്നതിനാലും പ്രജനനകാലമായതിനാലുമാണ് ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിൽ ചേക്കേറുന്നത്.
വിഷപ്പാമ്പുകളെ പിടിച്ചാൽ വനംവകുപ്പിന് കൈമാറും. വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിൽ തുറന്നുവിടും. വളന്റിയർമാർ ബോധവൽക്കരണം നടത്തുന്നതിനാൽ വിഷമില്ലാത്ത പാമ്പുകളെ കണ്ടാൽ ആളുകൾ വിളിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ഡിവിഷനിലെ സ്‌നേക്ക് റസ്‌ക്യൂ കോ ഓഡിനേറ്റർ സുനിൽകുമാർ ചെന്നപ്പൊയിൽ പറഞ്ഞു. പാമ്പുകടിയേറ്റാലുടൻ പ്രവേശിപ്പിക്കേണ്ട ആശുപത്രികളുടെ വിവരവും ആപ്പിലുണ്ട്.
ജനവാസ മേഖലയിൽ പാമ്പിനെ കണ്ടാൽ ആപ്പിലും റിപ്പോർട്ട് ചെയ്യാം. അരമണിക്കൂറിനകം മറുപടി ലഭിക്കും.
കേരളത്തിൽ നൂറിനം പാമ്പുകളാണ് കണ്ടുവരുന്നത്. ഇതിൽ പത്തിനത്തിനേ മനുഷ്യനെ കൊല്ലാനുള്ള വിഷമുള്ളൂ. അഞ്ചിനം കടൽപ്പാമ്പുകളാണ്. അണലി, മൂർഖൻ, ശംഖുവരയൻ, ചുരുട്ട, മണ്ഡലി എന്നിവയാണ് കൂടുതലുള്ള വിഷപ്പാമ്പുകൾ. മാരക വിഷമുള്ള രാജവെമ്പാലയെയും കണ്ടുവരുന്നു.
മൂർഖൻ പാമ്പ് പകൽ സമയത്താണ് ഇര തേടുന്നത്. മണ്ഡലി, അണലി, ശംഖുവരയൻ എന്നിവ രാത്രിയിലും. അതിനാൽ കൂടുതൽ പേർക്കും ഈ പാമ്പുകളിൽനിന്നാണ് കടിയേൽക്കുന്നത്.ലൈസൻസില്ലാത്തവർ പാമ്പുപിടിക്കുന്നത് കുറ്റകരം പാമ്പുപിടിത്തം ഹോബിയാക്കുന്നതും സുരക്ഷപാലിക്കാത്തതും ഗുരുതര കുറ്റമാണ്. ആദ്യം കരുതൽ നൽകേണ്ടത് സ്വന്തം സുരക്ഷയ്‌ക്കാണ്.
പാമ്പിന് പരിക്കേൽക്കാതിരിക്കാനും കൂടിനിൽക്കുന്നവർക്ക് കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം. 1972ലെ വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ നിർദേശത്തിലും ‘സർപ്പ’ ആപ്പിലും കൈകൊണ്ട് പാമ്പിനെ പിടിക്കാൻ പാടില്ലെന്ന നിർദേശമുണ്ട്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്