Connect with us

Kannur

‘സർപ്പ’ സൂപ്പർ പിടിയിലായത്‌ 2000 പാമ്പുകൾ

Published

on

Share our post

കണ്ണൂർ: ‘സർപ്പ’ ആപ്പ്‌ വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന്‌ പിടികൂടിയത്‌ രണ്ടായിരത്തിലേറെ പാമ്പുകളെ. 2021 ജനുവരിയിൽ തുടങ്ങിയ ആപ്പിൽ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളുമുണ്ട്‌.

പാമ്പുപിടുത്തത്തിൽ ലൈസൻസുള്ള 33 വളന്റിയർമാരാണ്‌ ‘സർപ്പ’യിലൂടെ ജനങ്ങളുടെ ഭീതിയകറ്റുന്നത്‌. പാമ്പുപിടിച്ച്‌ പരിചയമുള്ളവർക്ക്‌ വനം വകുപ്പാണ്‌ ലൈസൻസ്‌ നൽകുന്നത്‌.
വർഷകാലത്താണ് ‌പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ കൂടുതലായെത്തുന്നത്‌. മാളങ്ങളിൽ വെള്ളം കയറുന്നതിനാലും പ്രജനനകാലമായതിനാലുമാണ്‌ ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിൽ ചേക്കേറുന്നത്‌.

വിഷപ്പാമ്പുകളെ പിടിച്ചാൽ വനംവകുപ്പിന്‌ കൈമാറും. വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിൽ തുറന്നു‌വിടും. വളന്റിയർമാർ ബോധവൽക്കരണം നടത്തുന്നതിനാൽ വിഷമില്ലാത്ത പാമ്പുകളെ കണ്ടാൽ ആളുകൾ വിളിക്കുന്നത്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ കണ്ണൂർ ഡിവിഷനിലെ സ്‌നേക്ക്‌ റസ്‌ക്യൂ കോ ഓഡിനേറ്റർ സുനിൽകുമാർ ചെന്നപ്പൊയിൽ പറഞ്ഞു. പാമ്പുകടിയേറ്റാലുടൻ പ്രവേശിപ്പിക്കേണ്ട ആശുപത്രികളുടെ വിവരവും ആപ്പിലുണ്ട്‌.

ജനവാസ മേഖലയിൽ പാമ്പിനെ കണ്ടാൽ ആപ്പിലും റിപ്പോർട്ട്‌ ചെയ്യാം. അരമണിക്കൂറിനകം മറുപടി ലഭിക്കും.
കേരളത്തിൽ നൂറിനം പാമ്പുകളാണ് കണ്ടുവരുന്നത്. ഇതിൽ പത്തിനത്തിനേ മനുഷ്യനെ കൊല്ലാനുള്ള വിഷമുള്ളൂ. അഞ്ചിനം കടൽപ്പാമ്പുകളാണ്. അണലി, മൂർഖൻ, ശംഖുവരയൻ, ചുരുട്ട, മണ്ഡലി എന്നിവയാണ്‌ കൂടുതലുള്ള വിഷപ്പാമ്പുകൾ. മാരക വിഷമുള്ള രാജവെമ്പാലയെയും കണ്ടുവരുന്നു.

മൂർഖൻ പാമ്പ്‌ പകൽ സമയത്താണ്‌ ഇര തേടുന്നത്‌. മണ്ഡലി, അണലി, ശംഖുവരയൻ എന്നിവ രാത്രിയിലും. അതിനാൽ കൂടുതൽ പേർക്കും ഈ പാമ്പുകളിൽനിന്നാണ്‌ കടിയേൽക്കുന്നത്‌.ലൈസൻസില്ലാത്തവർ പാമ്പുപിടിക്കുന്നത്‌ കുറ്റകരം പാമ്പുപിടിത്തം ഹോബിയാക്കുന്നതും സുരക്ഷപാലിക്കാത്തതും ഗുരുതര കുറ്റമാണ്‌. ആദ്യം കരുതൽ നൽകേണ്ടത്‌ സ്വന്തം സുരക്ഷയ്‌ക്കാണ്‌.

പാമ്പിന്‌ പരിക്കേൽക്കാതിരിക്കാനും കൂടിനിൽക്കുന്നവർക്ക്‌ കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം. 1972ലെ വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ നിർദേശത്തിലും ‘സർപ്പ’ ആപ്പിലും കൈകൊണ്ട്‌ പാമ്പിനെ പിടിക്കാൻ പാടില്ലെന്ന നിർദേശമുണ്ട്‌.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!