Connect with us

Kerala

1.4 കോടി രൂപ ലാഭം; ആദ്യ ചോയ്‌സായി കേരള സോപ്‌സ്‌

Published

on

Share our post

കോഴിക്കോട്‌ : പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സ്‌ കഴിഞ്ഞ സാമ്പത്തിക വർഷം സ്വന്തമാക്കിയത്‌ 1.4 കോടി രൂപയുടെ അറ്റാദായം. ഉൽപ്പന്ന വൈവിധ്യങ്ങളും വിപണന രീതികളുമാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്‌ ഏറ്റവും ഉയർന്ന ലാഭം നേടിക്കൊടുത്തത്‌. 2022–23 സാമ്പത്തിക വർഷത്തിൽ 717 മില്ല്യൺ ടൺ സോപ്പ്‌ ഉൽപ്പന്നങ്ങൾ വിദേശത്തും സ്വദേശത്തുമുള്ള വിപണികളിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളിൽ മാത്രം 10 കോടിയുടെ സോപ്പ്‌ ഉൽപ്പന്നങ്ങളെത്തിച്ചു.

2021–22 ൽ 25 ലക്ഷമായിരുന്ന ലാഭമാണ്‌ നാല്‌ ഇരട്ടിയോളം വർധിച്ചത്‌. നടപ്പ്‌ സാമ്പത്തിക വർഷം മൂന്ന്‌ മാസത്തിനുള്ളിൽ തന്നെ 41 ലക്ഷം രൂപ ലാഭത്തിലാണ്‌. വൈവിധ്യവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പരസ്യങ്ങൾ നൽകി വിപണി ഉറപ്പിച്ചതും മുന്നേറ്റമുണ്ടാക്കി. ദ്രവരൂപത്തിലുള്ള സോപ്പുകൾ ഉൾപ്പെടെ 17 ഉൽപ്പന്നങ്ങൾ കേരള സോപ്‌സിനുണ്ട്‌. തമിഴ്‌നാട്‌ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ്‌ കാന്റീനിലും കേരള സോപ്‌സ്‌ ഉണ്ട്‌. കേരള സാൻഡൽ സോപ്പിനാണ്‌ ആവശ്യക്കാരേറെയും.

യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്‌, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഉടനുണ്ടാവും. എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകളാണ്‌ നേട്ടത്തിലെത്തിച്ചത്‌.

ഷവർ ജെല്ലും ഫേസ്‌വാഷും ഉടൻ

ശരീരം വൃത്തിയാക്കാനുള്ള ഷവർ ജെല്ല്‌, പ്രീമിയം സാൻഡൽ ടർമെറിക്‌ സോപ്പ്‌, ഫേസ്‌വാഷ്‌ എന്നീ പുതിയ ഉൽപ്പന്നങ്ങളും ഉടനുണ്ടാവും. ഹോട്ടലുകളിലേക്കുള്ള ചെറിയ സോപ്പുകളും ഇറക്കും. നിശ്ചിത സമയത്തിൽ കൂടുതൽ ഉൽപ്പാദനം നടത്താൻ ശേഷിയുള്ള രണ്ട്‌ ആധുനിക യന്ത്രങ്ങളുമെത്തിയിട്ടുണ്ട്‌. ദ്രവരൂപത്തിൽ ഹാൻഡ്‌വാഷ്‌, ഡിഷ്‌വാഷ്‌, ഫ്ലോർ ക്ലീനർ, ഡിറ്റർജന്റ്‌ എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചു.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!