Connect with us

Kerala

ഡയറി അഴിമതിയിൽ ലക്ഷങ്ങൾ വെട്ടി ; കെ.പി.സി.സിയിൽ പുകച്ചിൽ

Published

on

Share our post

തിരുവനന്തപുരം: ഡയറി അച്ചടിച്ചതിന്റെ പേരിൽ കെ. സുധാകരനൊപ്പം നിൽക്കുന്ന ചില ഭാരവാഹികളും ഓഫീസ്‌ ചുമതലക്കാരായ ചിലരും ചേർന്ന്‌ ലക്ഷങ്ങൾ വെട്ടിച്ചെന്ന ആക്ഷേപം കെ.പി.സി.സിയിൽ പുകയുന്നു.

ഡയറിയുടെ പേര്‌ പറഞ്ഞ്‌ 50 ലക്ഷത്തോളം രൂപ പിരിച്ചെന്നും ആറു ലക്ഷം രൂപ ചെലവഴിച്ച്‌ ഡയറി അടിച്ച്‌ ബാക്കി മുക്കിയെന്നുമാണ്‌ ആക്ഷേപം. പരസ്യ ഇനത്തിലും സാമ്പത്തിക ശേഷിയുള്ള കോൺഗ്രസ്‌ പോഷക സംഘടനകളുടെ നേതാക്കളിൽനിന്ന്‌ സംഭാവന ഇനത്തിലും ലക്ഷങ്ങൾ ശേഖരിച്ചിരുന്നു.

താൻ അഞ്ചു ലക്ഷം രൂപ ഡയറിക്കായി കൊടുത്തെന്ന്‌ ഐ.എൻ.ടി.യു.സി നേതാവ്‌ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. വെട്ടിപ്പ്‌ നടത്തിയെന്ന്‌ ആക്ഷേപമുള്ള നേതാക്കളുടെ ചിത്രം സഹിതം കോൺഗ്രസ്‌ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്‌.

കെ.പി.സി.സിയുടെ ഒരു ജനറൽ സെക്രട്ടറി, മുമ്പ്‌ യുവജനക്ഷേമ ബോർഡിലുണ്ടായിരുന്നയാളടക്കം രണ്ട്‌ കെപിസിസി അംഗങ്ങൾ, പ്രചാരണ ചുമതലയുള്ളയാൾ എന്നിവർക്കെതിരെയാണ്‌ ആക്ഷേപം.

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായശേഷമാണ്‌ ‘കെ.പി.സി.സി ഡയറി’ അച്ചടിക്കാൻ തുടങ്ങിയത്‌. 2022ൽ 200 രൂപ വിലവച്ചിരുന്നു. അന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടതിനാൽ നിരവധി നേതാക്കളും പ്രവർത്തകരും ഡയറി കൈപ്പറ്റി. പുതുവർഷത്തിനുമുമ്പേതന്നെ ഡയറി ഇറക്കി.

ഇക്കുറി മെയ്‌ മാസത്തിലാണ്‌ ഇറക്കിയത്‌. 10,000 ഡയറി മാത്രമാണ്‌ അച്ചടിച്ചത്‌. അതിൽ ജില്ലകൾക്ക്‌ ശരാശരി 400 ഡയറിവച്ചും കെ. സുധാകരൻ–- 1000, രമേശ്‌ ചെന്നിത്തല–- 700, വി ഡി സതീശൻ–- 500, ഉമ്മൻചാണ്ടി–- 300 എന്നിങ്ങനെ വീതംവച്ചു. ബാക്കി കെപിസിസിയിലെ ജീവനക്കാരും മറ്റ്‌ ബന്ധപ്പെട്ടവരും എടുത്തു.

അമ്പതു ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്‌ ഇതിനാണോ എന്നാണ്‌ നേതാക്കൾ ചോദിക്കുന്നത്‌. അതേസമയം, കെ.പി.സി.സി ഓഫീസ്‌ ഒരു കോക്കസിന്റെ കൈയിലാണെന്ന്‌ ആക്ഷേപമുള്ള നേതാക്കൾ പ്രധാന ആയുധമായി ഡയറി അഴിമതി ഉയർത്തിക്കൊണ്ടുവരാനും തയ്യാറെടുക്കുകയാണ്‌.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!