Connect with us

Kerala

‘വേഗപ്പാത’ ഏറ്റെടുത്ത്‌ കേരളം ; സിൽവർ ലൈൻ പദ്ധതിയെ എതിർത്തവരും പിൻവാങ്ങുന്നു

Published

on

Share our post

തിരുവനന്തപുരം: തെക്കിനെയും വടക്കിനെയും ബന്ധിപ്പിക്കുന്ന ‘വേഗപ്പാത’യെന്ന എൽ.ഡി.എഫ്‌ ആശയത്തെ ഏറ്റെടുത്ത്‌ കേരളം. സെമി ഹൈസ്‌പീഡ്‌ പദ്ധതിയായ സിൽവർ പദ്ധതിയെ രാഷ്‌ട്രീയത്തിന്റെ പേരിൽ എതിർത്തവരും അതിൽനിന്ന്‌ പിൻവാങ്ങുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ‘വേഗപദ്ധതി’ക്ക്‌ ആലോചന നടന്നെങ്കിലും അത്‌ മുന്നോട്ടു കൊണ്ടുപോകാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പ്രതീക്ഷിച്ച വേഗം കൈവരിച്ചതുമില്ല. ഇതോടെ ബി.ജെ.പി കെട്ടി ഉയർത്തിയ നുണയും പൊളിഞ്ഞു. പദ്ധതിയെ എതിർത്തിരുന്ന പല മാധ്യമങ്ങളും ചർച്ചയെ സജീവമാക്കുകയുമാണ്‌.

കേരളത്തിന്‌ വേഗപ്പാത വേണമെന്ന നിലപാട്‌ ആവർത്തിച്ച്‌ ഇ ശ്രീധരനും രംഗത്തെത്തി. താൻ വിഭാവനം ചെയ്‌തത്‌ സ്റ്റാൻഡേർഡ്‌ ലൈനാണെന്ന്‌ ഇ. ശ്രീധരൻ പറഞ്ഞു. ഇക്കാര്യമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്‌ഗേജ്‌ തിരക്കേറിയതാണ്‌. മറ്റു പാതകളുമായി കണക്ട്‌ ചെയ്യേണ്ട ആവശ്യമില്ല.

ഇ ശ്രീധരന്റെ നിർദേശം

● തുരങ്കപ്പാതയും ആകാശപ്പാതയും ചേരുന്ന അർധ അതിവേഗപ്പാത
● ജനസാന്ദ്രതകൂടിയ സ്ഥലങ്ങളിൽ തുരങ്കപ്പാത വേണം. കെട്ടിടം സംരക്ഷിക്കാൻ അതിലൂടെ കഴിയും.
● അർധ അതിവേഗപ്പാത പിന്നീട്‌ വേഗപ്പാതയാക്കാം
● സർവേ നടത്തണം
● രണ്ടുവർഷത്തിനകം ഡി.പി.ആർ തയ്യാറാക്കാൻ കഴിയും. ആറുമുതൽ എട്ടുമാസത്തിനകം റെയിൽവേയുടെയും   കേന്ദ്ര സർക്കാരിന്റെയും അനുമതി നേടിയെടുക്കാൻ കഴിയും
● 2026ൽ നിർമാണം തുടങ്ങി ആറുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയും
● ഒരു ലക്ഷം കോടിയാണ്‌ നിർമാണച്ചെലവ്‌.
  അതിൽ 26,000 കോടിവീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണം. 
48,000 കോടി വിദേശവായ്‌പ എടുക്കാം
● നിർമാണച്ചുമതല റെയിൽവേക്കോ ഡി.എം.ആർസിക്കോ നൽകണം. 
20 വർഷത്തിനകം പദ്ധതി ലാഭത്തിലാകും


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!