Connect with us

Kannur

നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ ഉദ്‌ഘാടനം ശനിയാഴ്ച

Published

on

Share our post

ആലക്കോട് : മലയോര ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ യാഥാർഥ്യമാകുകയാണ്‌. ശനി രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനച്ചടങ്ങ്‌ ആഘോഷമാക്കാനൊരുങ്ങുകയാണ്‌ നാട്‌.

 മലയോര പ്രദേശമായ ഇരിക്കൂർ മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സർക്കാർ സ്ഥാപനം അരനൂറ്റാണ്ടായി ഇവിടുത്തുകാർ ആഗ്രഹിക്കുന്നതാണ്. അതിനുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഏറെ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽമാത്രം കാണുന്ന എം.എൽ.എ. ക്കും കൂട്ടാളികൾക്കും വോട്ട് തട്ടാനുള്ള ചെപ്പടിവിദ്യ മാത്രമായിരുന്നു നടുവിൽ പോളിടെക്നിക്ക്. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ വിപ്ലവകരമായ തീരുമാനങ്ങളും നടപടികളുമാണ് പോളിടെക്നിക്കിനുവേണ്ടി ഉണ്ടായത്. സി.പി.എം ഏരിയാ കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഭൗതിക സാഹചര്യം മാറ്റാനും കെട്ടിടം നിർമിക്കാനുമായി രണ്ട് കോടിയിലധികം രൂപ അനുവദിച്ചു. എൽ.ഡി.എഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോളേജ്‌ യാഥാർഥ്യമായത്.

ആഗസ്തിൽ ക്ലാസ്‌ ആരംഭിക്കും

 കോളേജിൽ ആഗസ്ത് മധ്യത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന്‌ പ്രിൻസിപ്പൽ കെ.എം. ശിഹാബുദ്ധീൻ പറഞ്ഞു. സിവിൽ എൻജിനിയറിങ്, ഓട്ടോ മൊബൈൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനിയറിങ് കോഴ്‌സുകളാണ്‌ ആരംഭിക്കുന്നത്. ഓട്ടോ മൊബൈൽ എൻജിനിയറിങ്ങിൽ മലബാറിലെ ആദ്യ ഗവ. പോളിടെക്നിക്ക് എന്ന ബഹുമതിയും ഇനി നടുവിലിന്‌ സ്വന്തം.

 കോളേജ്‌ വരുന്നതോടെ സാധാരണക്കാരുടെ മക്കൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങളാണ് ലഭിക്കുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജന, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡിവോക്ക്) കോഴ്സുകൾ, തൊഴിൽ നൈപുണി കോഴ്സുകൾ, നടുവിൽ ടെക്‌നിക്ക് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള തുടർ പഠനകേന്ദ്രം എന്നീ നിലകളിലേക്ക് പോളിടെക്നിക്ക് മാറും. 

 ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനാകും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ്. രാജശ്രീ, ജോൺ ബ്രിട്ടാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുക്കും. 


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!