Connect with us

Kannur

നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ ഉദ്‌ഘാടനം ശനിയാഴ്ച

Published

on

Share our post

ആലക്കോട് : മലയോര ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ യാഥാർഥ്യമാകുകയാണ്‌. ശനി രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനച്ചടങ്ങ്‌ ആഘോഷമാക്കാനൊരുങ്ങുകയാണ്‌ നാട്‌.

 മലയോര പ്രദേശമായ ഇരിക്കൂർ മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സർക്കാർ സ്ഥാപനം അരനൂറ്റാണ്ടായി ഇവിടുത്തുകാർ ആഗ്രഹിക്കുന്നതാണ്. അതിനുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഏറെ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽമാത്രം കാണുന്ന എം.എൽ.എ. ക്കും കൂട്ടാളികൾക്കും വോട്ട് തട്ടാനുള്ള ചെപ്പടിവിദ്യ മാത്രമായിരുന്നു നടുവിൽ പോളിടെക്നിക്ക്. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ വിപ്ലവകരമായ തീരുമാനങ്ങളും നടപടികളുമാണ് പോളിടെക്നിക്കിനുവേണ്ടി ഉണ്ടായത്. സി.പി.എം ഏരിയാ കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഭൗതിക സാഹചര്യം മാറ്റാനും കെട്ടിടം നിർമിക്കാനുമായി രണ്ട് കോടിയിലധികം രൂപ അനുവദിച്ചു. എൽ.ഡി.എഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോളേജ്‌ യാഥാർഥ്യമായത്.

ആഗസ്തിൽ ക്ലാസ്‌ ആരംഭിക്കും

 കോളേജിൽ ആഗസ്ത് മധ്യത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന്‌ പ്രിൻസിപ്പൽ കെ.എം. ശിഹാബുദ്ധീൻ പറഞ്ഞു. സിവിൽ എൻജിനിയറിങ്, ഓട്ടോ മൊബൈൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനിയറിങ് കോഴ്‌സുകളാണ്‌ ആരംഭിക്കുന്നത്. ഓട്ടോ മൊബൈൽ എൻജിനിയറിങ്ങിൽ മലബാറിലെ ആദ്യ ഗവ. പോളിടെക്നിക്ക് എന്ന ബഹുമതിയും ഇനി നടുവിലിന്‌ സ്വന്തം.

 കോളേജ്‌ വരുന്നതോടെ സാധാരണക്കാരുടെ മക്കൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങളാണ് ലഭിക്കുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജന, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡിവോക്ക്) കോഴ്സുകൾ, തൊഴിൽ നൈപുണി കോഴ്സുകൾ, നടുവിൽ ടെക്‌നിക്ക് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള തുടർ പഠനകേന്ദ്രം എന്നീ നിലകളിലേക്ക് പോളിടെക്നിക്ക് മാറും. 

 ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനാകും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ്. രാജശ്രീ, ജോൺ ബ്രിട്ടാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുക്കും. 


Share our post

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

Published

on

Share our post

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന. 


Share our post
Continue Reading

Trending

error: Content is protected !!