Kerala
ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന്: ‘പടയാളി ഈച്ചകളെ’ ഇറക്കുന്നു
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് കറുത്ത പടയാളി ഈച്ചയെ (ബ്ലാക് സോൾജിയേഴ്‌സ് ഫ്ളൈ) ഇറക്കാൻ ആലോചന നടക്കുന്നു. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് നിർമിക്കുന്നതുവരെ മാലിന്യ സംസ്കരണത്തിനുള്ള താത്കാലിക സംവിധാനമെന്ന നിലയിലാണ് ഈച്ചയെ പ്രയോഗിക്കാൻ ആലോചിക്കുന്നത്. പാലക്കാട് ആനക്കര പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ടാണ് സ്വകാര്യ കമ്പനിയെക്കൊണ്ട് പ്രയോഗം നടത്താനുള്ള നീക്കം നടക്കുന്നത്.
കറുത്ത പടയാളി ഈച്ച (ഹെർമേഷ്യ ഇല്യൂസെൻസ്) യുടെ മുട്ടകൾ നിക്ഷേപിച്ച്, വിരിയിച്ച്, ലാർവകളാക്കി മാറ്റും. മാലിന്യം തിന്ന് ലാർവകൾ പുറത്തുവിടുന്ന വിസർജ്യം 15 ദിവസത്തിനുള്ളിൽ കമ്പോസ്റ്റ് വളമായി മാറ്റാനാകും.
ലാർവകൾ പ്യൂപ്പയായി മാറിക്കഴിഞ്ഞാൽ അതിനെ കോഴിക്കും മത്സ്യത്തിനും പന്നിക്കുമെല്ലാം തീറ്റയായി ഉപയോഗിക്കാം. പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന ഈച്ചകൾക്ക് പരമാവധി ഏഴു ദിവസമാണ് ആയുസ്സ്. ആണീച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചാവും. ലാർവകൾ പുറത്തുവിടുന്ന അവശിഷ്ടം മികച്ച ജൈവവളമായി ഉപയോഗിക്കാനാവും.
മാലിന്യ സംസ്കരണത്തിനായി കൊച്ചി കോർപ്പറേഷൻ താത്‌പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുപ്രകാരമാണ് കറുത്ത പടയാളി ഈച്ചകളുടെ ജൈവ സാങ്കേതികവിദ്യ എത്തിയത്. അൻപത് ടൺ ശേഷിയുള്ള പ്ലാന്റാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ബ്രഹ്മപുരത്ത് സ്ഥലം അനുവദിക്കുന്നതോടൊപ്പം, മാലിന്യത്തിന് കിലോയ്ക്ക് രണ്ടര രൂപ കോർപ്പറേഷൻ മാലിന്യത്തിന് ടിപ്പിങ് ഫീസ് നൽകണം.
കൗൺസിൽ അംഗീകാരം ലഭിച്ചാൽ പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം മന്ത്രിതല യോഗ തീരുമാനമെന്ന നിലയ്ക്ക് ഡീ-വാട്ടേഡ് കമ്പോസ്റ്റിങ് സിസ്റ്റം എന്ന പദ്ധതിയും മാലിന്യ സംസ്കരണത്തിനായി ആലോചിക്കുന്നുണ്ട്.
മാലിന്യത്തിന്റെ ഈർപ്പം കളഞ്ഞ് നുറുക്കി, കമ്പോസ്റ്റാക്കുന്ന പദ്ധതിക്കായി സ്വകാര്യ കമ്പനിയുടെ പദ്ധതി നിർദേശമാണ് വന്നിരിക്കുന്നത്. ഇതും കൗൺസിൽ ചർച്ചചെയ്തശേഷം പരിഗണിക്കും.
Kerala
കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
Kerala
കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Kerala
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു