Connect with us

Kerala

ഏക സിവിൽ കോഡ്‌: ജനകീയ സെമിനാർ നാളെ; 15,000 പേരെത്തും

Published

on

Share our post

കോഴിക്കോട്‌ : ഏക സിവിൽ കോഡിലൂടെ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച സിപിഐ എം കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന ജനകീയ സെമിനാറിൽ 15,000 പേർ പങ്കെടുക്കും. മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ്‌ അജൻഡക്കെതിരായ പടയണിക്കാണ്‌ കോഴിക്കോട്ട്‌ തുടക്കമാവുന്നത്‌. ഏക സിവിൽ കോഡെന്ന തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള ഒളി അജൻഡയുടെ ഇരകളാവുന്ന ന്യൂനപക്ഷ–-ആദിവാസി –ഇതര മതജനവിഭാഗങ്ങൾ രാഷ്‌ട്രീയ ഭേദമെന്യേ സെമിനാറിനെത്തും.

സ്വപ്നനഗരിയിലെ ട്രേഡ്‌ സെന്ററിൽ വൈകിട്ട്‌ നാലിന്‌ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കളായ എം.വി. ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.കെ. ശ്രീമതി, ജോസ്‌ കെ. മാണി എം.പി, എം.വി. ശ്രേയാംസ്‌കുമാർ, പ്രൊഫ. എ.പി. അബ്ദുൾ വഹാബ്, എളമരം കരീം എം.പി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി, മേയർ ബീന ഫിലിപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടിയും പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഉദ്ഘാടകനായ സി.പി.എം ജനറല്‍ സെക്രട്ടറി വെള്ളി രാത്രി 9.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. എയര്‍പോര്‍ട്ടില്‍ സംഘാടകസമിതി പ്രവര്‍ത്തകര്‍ യെച്ചൂരിയെ സ്വീകരിക്കും.

സുന്നി, മുജാഹിദ്‌ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ക്രൈസ്‌തവ സഭാ മേധാവികളും സെമിനാറിൽ പങ്കാളികളാകും. പുരോഹിതരും ആദിവാസി, ഗോത്രവിഭാഗ നേതാക്കളും സമുദായ, സാമൂഹ്യ, -സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ നേതൃത്വവും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്നതിനെതിരായ ഐക്യനിരയുടെ ഭാഗമാകും.

 

സിപിഐയിൽ 
ആശയക്കുഴപ്പമില്ല: പന്ന്യൻ

ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയസെമിനാറിൽ പങ്കെടുക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമില്ലെന്ന്‌ മുതിർന്ന നേതാവ്‌ പന്ന്യൻ രവീന്ദ്രൻ. എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മുസ്ലിംലീഗിനെ സെമിനാറിലേക്ക്‌ ക്ഷണിച്ചതിൽ അതൃപ്‌തിയുടെ വിഷയമില്ല. മാധ്യമ വാർത്തകളെക്കുറിച്ച്‌ ചോദിച്ചപ്പോൾ ‘നിങ്ങൾ കൊടുക്കുന്നതല്ലേ വാർത്ത, നമ്മൾ കൊടുക്കുന്നതല്ലല്ലോ. അത്‌ ഊഹിച്ചുകൊടുക്കലല്ലേ. ആ വാർത്തയിൽ വലിയ കാര്യമില്ല’’–-എന്നായിരുന്നു പ്രതികരണം. സിപിഐയെ പ്രതിനിധാനംചെയ്‌ത്‌ ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കും. ആ ദിവസം വേറെ പരിപാടിയുള്ളതിനാലാണ്‌ തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും പന്ന്യൻ പറഞ്ഞു.

 

സഹകരിക്കും: ജമാഅത്ത് കൗൺസിൽ

ഏക സിവിൽ കോഡിനെതിരെ 15ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറുമായി സഹകരിക്കാൻ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ്‌ യോഗം തീരുമാനിച്ചു.ഈ വിഷയത്തിൽ വിയോജിപ്പുകൾ മാറ്റി മതേതരചേരികൾ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ എം വി റംസി ഇസ്മായിൽ അധ്യക്ഷനായി.


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!