Kerala
ഏക സിവിൽ കോഡ്: ജനകീയ സെമിനാർ നാളെ; 15,000 പേരെത്തും

കോഴിക്കോട് : ഏക സിവിൽ കോഡിലൂടെ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച സിപിഐ എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ജനകീയ സെമിനാറിൽ 15,000 പേർ പങ്കെടുക്കും. മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് അജൻഡക്കെതിരായ പടയണിക്കാണ് കോഴിക്കോട്ട് തുടക്കമാവുന്നത്. ഏക സിവിൽ കോഡെന്ന തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഒളി അജൻഡയുടെ ഇരകളാവുന്ന ന്യൂനപക്ഷ–-ആദിവാസി –ഇതര മതജനവിഭാഗങ്ങൾ രാഷ്‌ട്രീയ ഭേദമെന്യേ സെമിനാറിനെത്തും.
സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിൽ വൈകിട്ട് നാലിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കളായ എം.വി. ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി, ജോസ് കെ. മാണി എം.പി, എം.വി. ശ്രേയാംസ്‌കുമാർ, പ്രൊഫ. എ.പി. അബ്ദുൾ വഹാബ്, എളമരം കരീം എം.പി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ഘാടകനായ സി.പി.എം ജനറല്‍ സെക്രട്ടറി വെള്ളി രാത്രി 9.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. എയര്‍പോര്‍ട്ടില്‍ സംഘാടകസമിതി പ്രവര്‍ത്തകര്‍ യെച്ചൂരിയെ സ്വീകരിക്കും.
സുന്നി, മുജാഹിദ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ക്രൈസ്‌തവ സഭാ മേധാവികളും സെമിനാറിൽ പങ്കാളികളാകും. പുരോഹിതരും ആദിവാസി, ഗോത്രവിഭാഗ നേതാക്കളും സമുദായ, സാമൂഹ്യ, -സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ നേതൃത്വവും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്നതിനെതിരായ ഐക്യനിരയുടെ ഭാഗമാകും.
സിപിഐയിൽ ആശയക്കുഴപ്പമില്ല: പന്ന്യൻ
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയസെമിനാറിൽ പങ്കെടുക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമില്ലെന്ന് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്ലിംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ അതൃപ്‌തിയുടെ വിഷയമില്ല. മാധ്യമ വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോൾ ‘നിങ്ങൾ കൊടുക്കുന്നതല്ലേ വാർത്ത, നമ്മൾ കൊടുക്കുന്നതല്ലല്ലോ. അത് ഊഹിച്ചുകൊടുക്കലല്ലേ. ആ വാർത്തയിൽ വലിയ കാര്യമില്ല’’–-എന്നായിരുന്നു പ്രതികരണം. സിപിഐയെ പ്രതിനിധാനംചെയ്‌ത് ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കും. ആ ദിവസം വേറെ പരിപാടിയുള്ളതിനാലാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും പന്ന്യൻ പറഞ്ഞു.
സഹകരിക്കും: ജമാഅത്ത് കൗൺസിൽ
ഏക സിവിൽ കോഡിനെതിരെ 15ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറുമായി സഹകരിക്കാൻ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.ഈ വിഷയത്തിൽ വിയോജിപ്പുകൾ മാറ്റി മതേതരചേരികൾ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം വി റംസി ഇസ്മായിൽ അധ്യക്ഷനായി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്