Connect with us

Kannur

എം.എ പ്രവേശനച്ചട്ടങ്ങളിലെ മാറ്റം വരുത്തൽ: വിശദീകരണവുമായി കണ്ണൂർ സർവ്വകലാശാല

Published

on

Share our post

കണ്ണൂർ : ബികോം വിദ്യാർഥികൾക്കും എം.എ ഇംഗ്ലിഷ് കോഴ്‌സിന് പ്രവേശനം നൽകുന്ന വിധത്തിൽ പ്രവേശനച്ചട്ടങ്ങളിൽ മാറ്റം വരുത്തിയത് എസ്എഫ്ഐ നേതാവിനെ സഹായിക്കാനാണെന്ന സേവ് യൂണിവേസിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല.

‘ബികോം പാസായ വിദ്യാർഥികൾക്ക് എം.എ ഇംഗ്ലിഷിനു മറ്റു സർവകലാശാലകളിൽ പ്രവേശനം നൽകുന്നുണ്ടെന്നും കണ്ണൂരിലും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വിസിക്കു ലഭിച്ച അപേക്ഷയാണു കരിക്കുലം പരിഷ്കരണത്തിനുളള അഡ്ഹോക് കമ്മിറ്റി അംഗീകരിച്ചത്.

ബികോം അടക്കമുള്ള ലാംഗ്വേജ് റെഡ്യൂസ്ഡ് പാറ്റേൺ (എൽആർപി) ബിരുദം പാസായവരെയെല്ലാം എം.എ ഇംഗ്ലിഷ് പ്രവേശനത്തിനു പരിഗണിക്കണമെന്ന് അഡ്ഹോക് കമ്മിറ്റി ശുപാർശ ചെയ്തു. ബികോം അടക്കം 16 കോഴ്സുകൾ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് ഇനി എം.എ ഇംഗ്ലിഷിനു ചേരാനാകും. ഇൻഡക്സ് മാർക്കിന്റെ ഘടനയും തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലിഷ് ഐച്ഛിക വിഷയമായി ബിരുദം പൂർത്തിയാക്കിയവർക്കുള്ള വെയിറ്റേജ് തുടരും. സർവകലാശാലാ പഠന വകുപ്പുകളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും കോളജുകളിൽ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുമാകും എം.എ ഇംഗ്ലിഷ് പ്രവേശനം.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന കാലത്ത് പരമ്പരാഗത രീതികൾക്കും വിശ്വാസങ്ങൾക്കും മാറ്റം വരേണ്ടതുണ്ട്. ബിരുദങ്ങളുടെ തുല്യത, പ്രവേശന മാനദണ്ഡം എന്നിവയിൽ മാറ്റം വരുത്താൻ പലരും വിമുഖരാണ്. എൽ.ആർ.പി കോഴ്‌സുകൾ പഠിച്ചവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുക മാത്രമാണു സർവകലാശാല ചെയ്തത്. അക്കാദമിക താൽപര്യം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.’ സർവകലാശാല അറിയിച്ചു.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പ്രധാന ആരോപണങ്ങൾക്കൊന്നും സർവകലാശാലയുടെ വിശദീകരണത്തിൽ മറുപടിയില്ല. കേരളത്തിൽ ഏതൊക്കെ സർവകലാശാലകളിൽ എൽ.ആർ.പി കോഴ്സുകൾ പാസായവർക്ക് എം.എ ഇംഗ്ലിഷിനു പ്രവേശനം നൽകിയിട്ടുണ്ടെന്നു വിശദീകരിച്ചിട്ടില്ല.

ബികോം ബിരുദധാരിയായ ഒരു അപേക്ഷകൻ ആവശ്യപ്പെട്ട കാര്യം അപ്പടി കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നു സർവകലാശാല സമ്മതിക്കുന്നു. ആരോപണങ്ങളുയർന്നാൽ, പറഞ്ഞു നിൽക്കാനാണ് എല്ലാ എൽ.ആർ.പി കോഴ്സുകൾക്കും ഇളവു നൽകിയതെന്നും വ്യക്തമാകുന്നു.

എല്ലാ എൽ.ആർ.പി ബിരുദ കോഴ്സുകളെയും പരിഗണിച്ച കരിക്കുലം കമ്മിറ്റി പക്ഷേ, കന്നഡയും ഹിന്ദിയും അടക്കമുള്ള മറ്റ് എം.എ കോഴ്സുകളെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നും സർവകലാശാല വ്യക്തമാക്കിയിട്ടില്ല.


Share our post

Kannur

വിവിധ മേഖലകളിലെ അറിയിപ്പുകൾ

Published

on

Share our post

യുവജന കമ്മീഷന്‍ അദാലത്ത് 13ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.


Share our post
Continue Reading

Kannur

പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published

on

Share our post

പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.


Share our post
Continue Reading

Kannur

എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം

Published

on

Share our post

പിണറായി: എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ്‌ പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള  കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.  പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!