Connect with us

Kerala

സിൽവർ ലൈൻ പുതിയ പാതയിൽ; ഇ. ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Published

on

Share our post

തിരുവനന്തപുരം: സിൽവർ ലൈൻ നടപ്പാക്കാനുള്ള ബദൽ നിർദേശങ്ങളോട് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചേക്കുമെന്ന് സൂചന. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.വി. തോമസ് ആവശ്യപ്പെട്ടതനുസരിച്ച് ഇ. ശ്രീധരൻ സിൽവർ ലൈന് ബദലായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇ. ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന വിവരവും പുറത്തുവന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം കെ റെയിൽ പ്രതിനിധികളും പങ്കെടുക്കും. നിലവിലുള്ള സിൽവർ ലൈൻ പദ്ധതിയിൽനിന്നുള്ള പിന്നോട്ടു പോക്കാണെങ്കിലും ശ്രീധരൻ നിർദേശിച്ച ബദൽ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളോടെ വീണ്ടും പദ്ധതി സജീവമാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

നിലവിലെ കെ റെയിൽ അപ്രായോഗികമാണെന്നും ഡി.പി.ആർ തന്നെ മാറ്റണമെന്നും ഇ. ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് ബദൽ. ഇതുവഴി ചെലവ് വലിയതോതിൽ കുറയും. ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാന്‍റേഡ് ഗേജ് ആക്കി നിലനിർത്തണമെന്നും ഇതിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

തുടക്കത്തിൽ സെമി ഹൈസ്പീഡും പിന്നീട് ഹൈ സ്പീഡും എന്ന രീതിയിൽ പദ്ധതി തയാറാക്കണമെന്നാണ് ഇ. ശ്രീധരന്‍റെ നിർദേശം. ഈ നിർദേശങ്ങളിൽ കെ റെയിൽ കോർപറേഷന്‍റെ അഭിപ്രായം കൂടി സർക്കാർ തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബദൽ നിർദേശത്തെ ബി.ജെ.പി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രതീക്ഷ.

ഇ. ശ്രീധരൻ മുന്നോട്ട് വച്ച തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രത്തിന്‍റെ പ്രതികൂല നിലപാട് വിലങ്ങുതടിയായതോടെ തണുത്തുപോയ കെ റെയിൽ പദ്ധതിയെ പുതിയ മാറ്റങ്ങളോടെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് ഇ. ശ്രീധരന്‍റെ ബദൽ നിർദേശങ്ങളോടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.

സർക്കാർ ഈ അവസരം വിനിയോഗിക്കാനാണ് സാധ്യത. ഇ.ശ്രീധരന് കേന്ദ്രത്തിലുള്ള സ്വാധീനവും മാറ്റങ്ങളോടെയുള്ള കെ റെയിൽ പദ്ധതിക്ക് സഹായകമാകും. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവേ മന്ത്രിയും പറഞ്ഞിരുന്നു.


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!