Connect with us

Kerala

കോവിഡ് കാല പർച്ചേസും ബ്ലീച്ചിംഗ് പൗഡർ അഴിമതിയും – അന്വേഷണത്തിന് വിജിലൻസ്

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍ ഒരുവർഷക്കാലം മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ പരിശോധന നടത്താൻ വിജിലൻസ്. കൊവിഡ് കാലത്തെ പർച്ചേസും കാരുണ്യപദ്ധതിക്കായി മരുന്ന് വാങ്ങിയതുമാണ് ബ്ലീച്ചിം​ഗ് പൗഡർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിനൊപ്പം അന്വേഷിക്കുന്നത്.

കൊവിഡ് കാല പർച്ചേസ് മുതൽ ഇതുവരെയുള്ള എല്ലാ ​ഗ്ലൗസ്, മരുന്ന്, ഉപകരണങ്ങൾ വാങ്ങിയതടക്കമാണ് വിജിലൻസ് പരിശോധിക്കുന്നത്. ടെൻഡറിൽ കിട്ടാത്ത അവശ്യമരുന്നുകൾ ഉൾപ്പടെ കാരുണ്യക്കായി വാങ്ങിയതും വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് കുറഞ്ഞ തുകയ്ക്ക് വാ​ഗ്ദാനം നൽകിയ കമ്പനികളെ ഒഴിവാക്കിയതിന്റെ ഫയൽ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.രണ്ട് വർഷം മുമ്പ് അവശ്യമരുന്നിനത്തിൽ പെട്ടിരുന്ന ബ്ലീച്ചിം​ഗ് പൗഡർ പിന്നീട് ആ കാറ്റ​ഗറിയിൽ നിന്ന് മാറ്റിയെങ്കിലും അത് വാങ്ങിയതിൽ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.

കിലോയ്ക്ക് 47.08 രൂപ ക്വോട്ട് ചെയ്ത പാർക്കിൻസ് എന്റർപ്രൈസസിനും 47.20 രൂപ ക്വോട്ട് ചെയ്ത യുപിയിലെ ബം​ഗേ ബിഹാറിക്കും9,85,370 കിലോയ്ക്ക് ഓർഡർ നൽകി. എന്നാൽ, ആദ്യ ക്വട്ടേഷന്റെ 60 ശതമാനം മാത്രമാണ് പാർക്കിൻസിന് ലഭിച്ചത്. ബാക്കി 7,45,070 കിലോയുടെ ഓർഡർ ബം​ഗേ ബിഹാറിക്ക് നൽകുകയായിരുന്നു.

മാത്രമല്ല, പാലക്കാട്ടെ കുന്നത്ത് കെമിക്കൽസ് 38 രൂപയ്ക്ക് ബ്ലീച്ചിം​ഗ് പൗഡർ നൽകാമെന്ന് പറഞ്ഞതും അധികൃതർ വകവച്ചില്ല. കൊവിഡ് കാലത്തെ ​ഗ്ലൗസ്,പി.പി.ഇ കിറ്റ് അടക്കം വാങ്ങിയതിലെ ഫയലും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ വാഹന ദുരുപയോ​ഗവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!