Connect with us

KELAKAM

ഈ കുഴി വഴിയാണ് മലയോര ഹൈവേ; കേളകം മുതൽ മണത്തണ വരെ കൂടുതൽ തകർന്നു

Published

on

Share our post

മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ മലയോര ഹൈവേയുടെ ഭാഗമായി ചേർത്ത് മെക്കാഡം ടാറിങ് നടത്തിയത്. അഞ്ച് വർഷത്തോളം ടാറിങ്ങിന് കാര്യമായ തകർച്ച ഉണ്ടായില്ല. എന്നാൽ 2018 മുതൽ റോഡിൽ വലിയ കുഴികൾ ഉണ്ടാകുന്നത് പതിവായി.

കഴിഞ്ഞ വർഷം റോഡിൽ വ്യാപകമായി കുഴികൾ ഉണ്ടായിട്ടും അറ്റകുറ്റ പണികൾ നടത്താതിരുന്നത് വിവാദമായിരുന്നു. പിന്നീട് കുഴികൾ നികത്തി എങ്കിലും അവിടം എല്ലാം മുഴകളായി മാറിയത് റോഡിന്റെ നിലവാരത്തെ മോശമായി ബാധിച്ചിരുന്നു.

മണത്തണ മുതൽ കൊട്ടിയൂർ അമ്പായത്തോട് വരെയുളള 16 കിലോമീറ്റർ ദൂരം റീ ടാറിങ് നടത്തുന്നതിനായി 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വേനൽ കാലത്ത് പണികൾ നടത്തിയില്ല. ഇനി മഴക്കാലം കഴിയാതെ റീ ടാറിങ് നടത്തില്ല.

കുഴികൾ അടയ്ക്കാനുള്ള നടപടികൾ എങ്കിലും ഉടൻ ഉണ്ടാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കേളകം ടൗൺ മുതൽ മണത്തണ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായി തകർന്നിട്ടുള്ളത്. ടൗണുകളിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുയും വാഹനങ്ങൾ അതിൽ ചാടി വെള്ളം തെറിച്ച് വ്യാപാര സ്ഥാപനങ്ങളിലെ വസ്തുക്കൾ നശിക്കുകയും ചെയ്യുന്നു.

ചിലയിടങ്ങളിൽ വ്യാപാരികൾ തന്നെ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചിട്ടും ഉണ്ട്. ഭാരം കയറ്റിയ കൂറ്റൻ ടിപ്പറുകളും ചരക്ക് വാഹനങ്ങളും പതിവായി കടന്നു പോകുന്ന റോഡിൽ കൊട്ടിയൂർ ഉത്സവ കാലത്ത് വാഹന തിരക്ക് കൂടി എത്തുന്നത് തകർച്ച വേഗത്തിലാക്കി. മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഡ്രയ്നേജുകൾ നിർമിക്കാത്തതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാണ്.

ഹൈവേയുടെ ഇരു വശത്തു കൂടിയും മഴവെള്ളം ഒഴുകി പോകുന്നതിന് ഡ്രെയ്നേജുകൾ ഇല്ലാത്തതിനാൽ റോഡിലൂടെ പരന്നൊഴുകുകയാണ്. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. ഡ്രയ്നേജും ഫുട്പാത്തും നിർമിച്ചാൽ ടാറിങ് ദീർഘകാലം നിലനിൽക്കുകയും വാഹന


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!