Connect with us

Kerala

മെഡിക്കൽ പി.ജി. പ്രവേശനം: ജൂലായ് 18 വരെ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2023 അടിസ്ഥാനമാക്കി കേരളത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലെ 2023-ലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ജൂലായ് 18-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. നേരത്തെ ജൂലായ് 12 ആയിരുന്നു അവസാന തീയ്യതി.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെൻറർ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് മെഡിക്കൽ കോളേജുകളിലെ മൈനോറിറ്റി, എൻ.ആർ.ഐ. സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകൾ എന്നിവയാണ് ഈ അലോട്‌മെന്റിന്റെ പരിധിയിൽ വരുന്നത്.

2023-ലെ നീറ്റ് പി.ജി. യോഗ്യത നേടിയിരിക്കണം: ജനറൽ/ഇ.ഡബ്ല്യു.എസ്.-50-ാം പെർസന്റൈൽ (800-ൽ 291 മാർക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉൾപ്പെടെ)-40-ാം പെർസന്റൈൽ (257), യു.ആർ. പി.ഡബ്ല്യു.ഡി.-45-ാം പെർസന്റൈൽ (274)

നീറ്റ് പി.ജി. 2023 റാങ്ക്/സ്കോർ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്മെൻറ് വഴി പ്രവേശനപരീക്ഷാ കമ്മിഷണർ അലോട്മെൻറ് നടത്തും.

യോഗ്യത: അംഗീകൃത എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണൽ എം.ബി.ബി.എസ്. പാസ് സർട്ടിഫിക്കറ്റോ വേണം. നാഷണൽ മെഡിക്കൽ കമ്മിഷൻ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പെർമനൻറ്/പ്രൊവിഷണൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഒരുവർഷ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ഓഗസ്റ്റ് 11-നകം ഇത് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. അവർക്ക് ടി.സി. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചശേഷമേ പ്രവേശനം നൽകൂ.

സർവീസ് വിഭാഗക്കാർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ എജ്യുക്കേഷൻ സർവീസ് ക്വാട്ട അപേക്ഷകർക്ക് 49-ഉം ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ക്വാട്ട അപേക്ഷകർക്ക് 47-ഉം വയസ്സായിരിക്കും 31.12.2023-ലെ ഉയർന്ന പ്രായപരിധി. കോഴ്സ് കഴിഞ്ഞ് 10 വർഷത്തെ സേവനകാലയളവ് ഇവർക്ക് ഉണ്ടായിരിക്കണം. സർവീസ് അപേക്ഷകർ ഓൺലൈൻ അപേക്ഷ നൽകിയശേഷം, അപേക്ഷയുടെ പ്രിൻറ് ഔട്ട്, അനുബന്ധരേഖകൾ സഹിതം, അവരുടെ വകുപ്പുമേധാവിക്ക് ജൂലായ് 12-ന് വൈകീട്ട് അഞ്ചിനകം നൽകണം.


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!