Connect with us

KOOTHUPARAMBA

ജന്തുശാസ്ത്രത്തിലെ ഏത് ചോദ്യത്തിനും ഉത്തരവുമായി പിണറായിയിലെ ഏഴ് വയസ്സുകാരൻ

Published

on

Share our post

ജന്തുശാസ്ത്രത്തിൽ അഗാധ അറിവുമായി ഏഴുവയസ്സുകാരൻ റയോൺ ശ്രദ്ധേയനാവുന്നു. കണ്ണൂർ പിണറായി സ്വദേശികളായ ബൈജുവിന്റെയും റോഷ്‌നയുടെയും മകനായ റയോണിന്റെ നാവിൽ ജന്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉത്തരമുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്നതും വംശനാശം സംഭവിച്ചതുമായ ജീവികളുടെ സവിശേഷതകളെ കുറിച്ചും അവയുടെ വർഗ, തരംതിരിവുകളെക്കുറിച്ചെല്ലാമുള്ള ആഴത്തിലുള്ള അറിവ് റയോണിനെ വേറിട്ട് നിർത്തുന്നു.

ആഴക്കടലിലെ മത്സ്യങ്ങൾ, പ്രാണി വർഗങ്ങൾ, വിവിധയിനം പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴ ജന്തുക്കൾ, ദിനോസറുകൾ തുടങ്ങി ജന്തുവിജ്ഞാനം കൂടാതെ ലോകചരിത്രത്തെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങൾ, ലാവ പ്രവഹിക്കുന്ന അഗ്നിപർവതങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുമെല്ലാം റയോണിന് നല്ല അറിവാണ്.

മൂന്ന് വയസ്സു മുതലാണ് ഇത്തരത്തിലുള്ള മകന്റെ കഴിവും താൽപര്യവും മാതാപിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. സാധാരണ കുട്ടികൾ കാർട്ടൂണുകൾ കാണാൻ വാശി പിടിക്കുമ്പോൾ റയോൺ ഇത്തരത്തിലുള്ള വിഡിയോകളിലും ബുക്കുകളിലും ശാസ്ത്ര കൗതുകങ്ങളിലുമാണ് താൽപര്യം കാട്ടിയിരുന്നത്.

നാട്ടിൽ അവധിക്കാലത്ത് ഒരു തേരട്ടയെ കണ്ടപ്പോൾ അതിന്റെ ശാസ്ത്രീയ നാമം മുതൽ എല്ലാ വിശദാംശങ്ങളും റയോൺ വിശദീകരിക്കുന്നത് കേട്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് പിതാവ് ബൈജു ഓർക്കുന്നു. കൂടാതെ ഗണിതശാസ്ത്രവും ഇതര വിഷയങ്ങളും പഠിക്കാൻ ഇഷ്ടപ്പെടുന്ന റയോണിന് ഒരു ജന്തുശാസ്ത്രജ്ഞൻ ആകണമെന്നാണ് ആഗ്രഹം. മുമ്പ് ഖത്തറിലായിരുന്ന പിതാവ് ബൈജു ഇപ്പോൾ സൗദിയിൽ ഷെവറോൺ കമ്പനിയിൽ ക്വാളിറ്റി ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്നു.

ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റയോൺ. സഹോദരി അനുപർണിക ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സ്പോർട്സിലും താൽപര്യമുള്ള റയോൺ നൃത്തവും ആയോധന കലയും പഠിക്കുന്നുണ്ട്. സഹോദരി അനുപർണിക ചിത്രകാരിയാണ്.


Share our post

KOOTHUPARAMBA

പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

Published

on

Share our post

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.

ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!